Connect with us

Kerala

അയ്യായിരത്തിലേറെ വിധിന്യായങ്ങൾ മലയാളത്തിലാക്കി

Published

on

Share our post

കൊച്ചി: കേരള ഹൈക്കോടതിയിലെയും ജില്ല കോടതികളിലെയും അയ്യായിരത്തിലേറെ വിധിന്യായങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ മലയാളത്തിലേക്ക് മൊഴിമാറ്റി. ഇവ കോടതികളുടെ വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് ഹൈക്കോടതിയിലെ കമ്പ്യൂട്ടറൈസേഷൻ രജിസ്ട്രാർ ജി. ഗോപകുമാർ അറിയിച്ചു.

മാതൃഭാഷാദിനമായ ഫെബ്രുവരി 21നു ഹൈക്കോടതിയുടെ രണ്ടു വിധിന്യായങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹൈക്കോടതിയുടെ 317 വിധിന്യായങ്ങളും ജില്ല കോടതികളിൽ നിന്നുള്ള 5186 വിധിന്യായങ്ങളുമാണ് ഇതിനകം മലയാളത്തിലാക്കിയത്.

ഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിച്ച ശേഷമാണ് വിധിന്യായങ്ങളുടെ മലയാളം പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള എ.ഐ.സി.ടി.ഇ തയ്യാറാക്കിയ ‘അനുവാദിനി” എന്ന എ.ഐ ടൂൾ ഉപയോഗിച്ചാണ് വിധിന്യായങ്ങൾ മൊഴിമാറ്റുന്നത്.

മലയാളത്തിലാക്കുന്ന വിധിന്യായങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മുഖേന വിവിധ സർക്കാർ വകുപ്പുകൾക്കും വ്യവഹാരികൾക്കും ലഭ്യമാക്കും. പ്രാദേശിക ഭാഷയിലേക്ക് വിധിന്യായങ്ങൾ മൊഴി മാറ്റണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണിത്.

പഞ്ചായത്ത് പൊതുതാത്പര്യമല്ല
നോക്കേണ്ടത്: ഹൈക്കോടതി ക്വാറിക്ക് അനുമതി നിഷേധിച്ച ഉത്തരവു റദ്ദാക്കികൊച്ചി: പഞ്ചായത്തുകൾക്ക് നിയമപരമായ അധികാരമേ വിനിയോഗിക്കാനാവൂയെന്നും പൊതുതാത്പര്യങ്ങളുടെ മാെത്തസംരക്ഷകരാകാൻ ഭരണസമിതിക്ക് കഴിയില്ലെന്നും ഹൈക്കോടതി. 

നിയമപരമായ എല്ലാ അനുമതികളും നേടിയ പദ്ധതികളെ ഇല്ലാത്ത അധികാരമുപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ തടയരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ക്വാറിക്ക് നിയമപരമായ ലൈസൻസുകളെല്ലാം ഹാജരാക്കിയിട്ടും കാസർകോട് ബെളാൽ പഞ്ചായത്ത് അനുമതി നൽകാത്തതിനെത്തുടർന്ന് കൊന്നക്കാട് സ്വദേശി സിനോജ് തോമസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇക്കാര്യം പറഞ്ഞത്.

ചില പഞ്ചായത്തുകൾ ഇല്ലാത്ത അധികാരമുപയോഗിച്ച് വ്യക്തികളെ അനാവശ്യ വ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നു. എന്തുകൊണ്ടാണ് ക്വാറിക്ക് അനുമതി നൽകാത്തതെന്ന് പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല. വിദഗ്ദ്ധഅംഗം ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് കളക്ടർ അദ്ധ്യക്ഷനായ സമിതി വ്യവസ്ഥകളോടെ പാരിസ്ഥിതികാനുമതി നൽകിയത്. ഇതിനു മുകളിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഒരുമാസത്തിനകം അനുമതി നൽകാനും സിംഗിൾബെഞ്ച് ഉത്തരവിട്ടു.


Share our post

Kerala

കോട്ടയത്ത് മൂന്നു പേര്‍ ട്രെയിന്‍തട്ടി മരിച്ചു; അമ്മയും മക്കളുമെന്ന് വിവരം, ആത്മഹത്യയെന്ന് ലോക്കോ പൈലറ്റ്

Published

on

Share our post

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തുന്നു.പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free number: 1056, 0471-2552056).


Share our post
Continue Reading

Kerala

കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Share our post

തിരുവനന്തപുരം:സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. നാളെ മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു.വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.അതേസമയം കേരളത്തിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.


Share our post
Continue Reading

Kerala

ആംബുലന്‍സ് വാടക തോന്നുംപടിയല്ല, കൃത്യമായ വാടകയും വെയ്റ്റിങ് ചാര്‍ജും; ആശ്വാസമായി നിരക്ക് നിര്‍ണയം

Published

on

Share our post

സ്വകാര്യ ആംബുലന്‍സുകള്‍ക്ക് കാത്തിരിപ്പുസമയം കണക്കാക്കിയുള്ള വാടക നിര്‍ണയം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാകുന്നു. വാടകനിരക്കിലെ ഏകോപനമില്ലായ്മ തര്‍ക്കങ്ങള്‍ക്കും ചൂഷണത്തിനും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വാടകനിരക്ക് പുനര്‍നിര്‍ണയിച്ചത്.സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നതോതില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുള്ള ‘ഡി’ ലെവല്‍ മുതല്‍ ചെറിയ വാഹനങ്ങളടങ്ങിയ ‘എ’ ലെവല്‍ വരെ ആംബുലന്‍സുകളെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച് 20 കിലോമീറ്റര്‍പോയി തിരിച്ചെത്തുന്നത് അടിസ്ഥാനദൂരമായി കണക്കാക്കിയാണ് നിരക്കുനിര്‍ണയം. ആദ്യ ഒരുമണിക്കൂറിന് കാത്തിരുപ്പുനിരക്ക് നല്‍കേണ്ടതില്ല.

വാനും ജീപ്പും പോലുള്ള ചെറിയ ആംബുലന്‍സുകള്‍ക്ക് (എ ലെവല്‍) കുറഞ്ഞവാടക എ.സി. സംവിധാനമില്ലാത്തതിന് 600 രൂപയും എ.സി.യുള്ളതിന് 800 രൂപയുമാണ്. 20 കിലോമീറ്ററില്‍ അധികമായിവരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ (നോണ്‍ എ.സി.), 25 രൂപ (എ.സി.) വീതം നല്‍കണം. ഓക്‌സിജന്‍ സംവിധാനമുണ്ടെങ്കില്‍ 200 രൂപ അധികമായി നല്‍കണം. ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 150 രൂപ (നോണ്‍ എ.സി.), 200 രൂപ (എ.സി.) തോതിലാണ് കാത്തിരിപ്പുനിരക്ക്.

മറ്റുവിഭാഗത്തിലെ നിരക്കുകള്‍

*ബി ലെവല്‍ ട്രാവലര്‍ (നോണ്‍ എ.സി.): കുറഞ്ഞവാടക 1,000 രൂപ (20 കി.മീ), അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ. കാത്തിരുപ്പുനിരക്ക് ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 200 രൂപ.

* സി ലെവല്‍ ട്രാവലര്‍ (എ.സി.): കുറഞ്ഞവാടക 1,500 രൂപ (20 കി.മീ.). അധികംവരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ.

* ഡി ലെവല്‍ ഐ.സി.യു: കുറഞ്ഞവാടക 2,500 രൂപ (20 കി.മീ.). അധികം വരുന്ന ഓരോ കിലോമീറ്ററിനും 50 രൂപ. ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ധനും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവയ്ക്കുള്ള തുക ഉള്‍പ്പെടുത്തിയിട്ടില്ല. കാത്തിരുപ്പ് വാടക ആദ്യ ഒരുമണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിലും 350 രൂപ.


Share our post
Continue Reading

Trending

error: Content is protected !!