Kerala
മെറിറ്റ് ക്വാട്ടയിലുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ രാവിലെ പത്ത് മുതൽ : വേക്കൻസി ലിസ്റ്റ് വന്നു

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ ലഭ്യമാണ്.
ഇത് പ്രകാരമുള്ള അപേക്ഷ സമർപ്പണം ഇന്ന് രാവിലെ 10മണി മുതൽ ഓൺലൈനായി ആരംഭിക്കും. വേക്കൻസി ലിസ്റ്റ് കൃത്യമായി പരിശോധിച്ചു വേണം അപേക്ഷ സമർപ്പിക്കാൻ.
ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കുമാണ് അവസരം. ഇനിയൊരു അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കില്ല എന്ന ഓർമ്മ വേണം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.
ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ നൽകാം. വിശദവിവരങ്ങൾ നാളത്തെ വിജ്ഞാപനത്തിൽ ഉണ്ട്. അപേക്ഷ സമർപ്പണം പൂർത്തിയായാൽ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും’
Kerala
പൊട്ടിക്കരഞ്ഞ് റഹീം ബന്ധുവീട്ടിൽ, വൈകാരികമായ രംഗങ്ങൾ, കൊല്ലപ്പെട്ടവരുടെ കബറിടത്തിൽ പ്രാർത്ഥന


ഇന്ന് രാവിലെ വിദേശത്ത് നിന്നുമെത്തിയ, വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്നാൻ, ഉമ്മ ആസിയാബി, സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി. കബറിടത്തിൽ പൊട്ടിക്കരഞ്ഞ അബ്ദുൽ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനറിയാതെ കുഴങ്ങി. രാവിലെ 7.45 നാണ് സൌദിയിൽ നിന്നും റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ കണ്ടു. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്.
ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഉമ്മ അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. 7 വർഷങ്ങൾക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വർഷമായി ഇഖാമ കാലാവധി തീർന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു. പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമെന്നാണ് പൊലീസ് വിലയിരുത്തൽ. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫർസാനയോട് അഫാന് എന്തെങ്കിലും വിരോധമുള്ളതായി കണ്ടെത്തിയിട്ടില്ല. താൻ മരിച്ചാൽ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫർസാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫർസാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
Kerala
പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്റഗ്രേറ്റഡ് ശാസ്ത്രപഠനം; അവസരം നെസ്റ്റ് വഴി


പ്ലസ് ടു കഴിഞ്ഞ് അടിസ്ഥാനശാസ്ത്ര വിഷയങ്ങൾ, രണ്ട് ദേശീയ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) അവസരമൊരുക്കുന്നു. കേന്ദ്ര ആറ്റമിക് എനർജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ – www.niser.ac.in); യൂണിവേഴ്സിറ്റി ഓഫ് മുംബൈ- ഡിപ്പാർട്മെൻറ്ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യു.എം.- ഡി.എ.ഇ. സി.ഇ.ബി.എസ്. -www.cbs.ac.in) എന്നീ സ്ഥാപനങ്ങളിൽ നെസ്റ്റ് 2025 വഴി അഞ്ച് വർഷ ഇൻറഗ്രേറ്റഡ് എം. എസ്‌സി. കോഴ്സിൽ പ്രവേശനം നേടുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും.
നൈസർ, ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എച്ച്.ബി.എൻ.ഐ.) ഓഫ് കാംപസ് സെൻറർ ആണ്. നൈസറിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളും എച്ച്.ബി.എൻ.ഐൽ. അഫിലിയേറ്റു ചെയ്തിട്ടുണ്ട്. സി.ഇ.ബി.എസ്., മുംബൈ യൂണിവേഴ്സിറ്റിയുടെ കലീന കാംപസിൽ പ്രവർത്തിക്കുന്നു. ബിരുദം നൽകുന്നത് മുബൈ യൂണിവേഴ്സിറ്റി ആണ്.
രണ്ടു സ്ഥാപനങ്ങളിലും, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ ഇൻറഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകൾ ഉണ്ട്. സഹവാസ രീതിയിൽ, സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന പ്രോഗ്രാമുകൾക്ക്, ഗവേഷണ താത്‌പര്യം വിദ്യാർഥികളിൽ മുൻകൂട്ടി രൂപപ്പെടുത്താൻ സഹായകരമായ പാഠ്യപദ്ധതിയാണുള്ളത്. നൈസറിൽ 200-ഉം, യു.എം.-ഡി.എ.ഇ. സി.ഇ.ബി.എസിൽ 57-ഉം സീറ്റ് ലഭ്യമാണ്.
സ്കോളർഷിപ്പ്/ഗ്രാന്റ്
കേന്ദ്ര സർക്കാർ ആറ്റമിക് എനർജി വകുപ്പിന്റെ ദിശ പദ്ധതി വഴി പ്രതിവർഷം 60,000 രൂപയുടെ സ്കോളർഷിപ്പിന് അർഹത ലഭിക്കും. കൂടാതെ സമ്മർ ഇന്റേൺഷിപ്പിനായി പ്രതിവർഷം 20,000 രൂപ ഗ്രാൻറ് ആയും ലഭിക്കും. ഇൻസ്പയർ – ഷീ (സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷൻ) സ്കീമിലേക്ക് ശാസ്ത്രസാങ്കേതികവകുപ്പ് തിരഞ്ഞെടുക്കുന്നവർക്ക് ഇതേ മൂല്യമുള്ള ഇൻസ്പയർ സ്കോളർഷിപ്പ് ലഭിക്കും. നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി, രണ്ടു സ്ഥാപനങ്ങളിൽനിന്നും കോഴ്സ് പൂർത്തിയാക്കുന്ന, മികവു തെളിയിക്കുന്നവർക്ക്, ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ (ബാർക്) ട്രെയിനിങ് സ്കൂൾ പ്രവേശനത്തിന് നേരിട്ട് ഇൻറർവ്യൂവിന് ഹാജരാകാൻ അവസരം ലഭിക്കും.
യോഗ്യത
െറഗുലർ രീതിയിൽ സയൻസ് സ്ട്രീമിൽ പ്ലസ് വൺ, പ്ലസ്ടു പഠിച്ച്, മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് വാങ്ങി, 2023-ലോ 2024-ലോ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർ, പ്ലസ് ടു അന്തിമ പരീക്ഷ 2025-ൽ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. നെസ്റ്റ് 2025 അഭിമുഖീകരിക്കുന്നതിനോ അതുവഴിയുള്ള പ്രവേശനത്തിനോ പ്രായപരിധി ഇല്ല.
പരീക്ഷാഘടന
നെസ്റ്റ് കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ ജൂൺ 22-ന് നടത്തും. പരീക്ഷയ്ക്ക് ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാല് സെക്‌ഷനുകളിലായി, ഈ വിഷയങ്ങളിൽ ഓരോന്നിൽനിന്നും മൂന്നുമാർക്ക് വീതമുള്ള 20 വീതം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. ഒരു വിഷയത്തിലെ പരമാവധി മാർക്ക് 60.പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്കോർ ലഭിക്കുന്ന മൂന്നു സെക്‌ഷനുകളുടെ സ്കോർ പരിഗണിച്ചായിരിക്കും മെറിറ്റ് പട്ടിക തയ്യാറാക്കുക.
അതിനാൽ മൂന്നു വിഷയങ്ങളിലെ ചോദ്യങ്ങൾക്കെങ്കിലും ഉത്തരം നൽകണം. താത്‌പര്യമുള്ള പക്ഷം നാല് സെക്ഷനുകളിലെ ചോദ്യങ്ങൾക്കും ഉത്തരം നൽകാം. നാലു വിഷയങ്ങളിലെ ചോദ്യങ്ങൾക്കും ഉത്തരം നൽകിയാൽ, കൂടുതൽ മാർക്കു നേടുന്ന മൂന്നു വിഷയങ്ങളുടെ സ്കോർ പരിഗണിച്ച്, പ്രോെസ്പക്ടസ് വ്യവസ്ഥകൾ പ്രകാരമായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
അപേക്ഷ
www.nestexam.in വഴി മേയ് ഒൻപതിന് രാത്രി 11.45 വരെ നൽകാം. പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 700 രൂപയാണ് അപേക്ഷാഫീസ്. ജനറൽ/ഒ.ബി.സി. ആൺകുട്ടികൾക്ക്, അപേക്ഷാഫീസ് 1400 രൂപയാണ്. ഓൺലൈനായി അടയ്ക്കാം.
Kerala
ഫയലുകൾ തീര്‍പ്പാക്കിയില്ല, അച്ചടക്കനടപടി നേരിടേണ്ടവർ വിരമിച്ചുപോയി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ


കോഴിക്കോട്: സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്കനടപടിയുടെ ഫയലുകൾ പിടിച്ചുവെച്ച സംഭവത്തിൽ കളക്ടറേറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.സീക്രട്ട് വിഭാഗത്തിലെ ക്ളാർക്കുമാരായിരുന്ന പി.പി. രജിലേഷ്, പി. ജസി എന്നിവരെയാണ് റവന്യുവകുപ്പ് സസ്പെൻഡുചെയ്തത്. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും അയച്ചുകൊടുക്കുന്ന ഫയലുകളിൽ കളക്ടറേറ്റിലെ സീക്രട്ട് സെക്‌ഷൻ ഒരു തുടർനപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. അതുകൊണ്ട് അച്ചടക്കനടപടിക്ക് ശുപാർശചെയ്യപ്പെട്ടവർ വിരമിച്ചുപോയതായും പറയുന്നു.
അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിന്റെ പരിശോധനയിലാണ് ഗുരുതരവീഴ്ച കണ്ടെത്തിയത്. ഓഫീസ് വളപ്പിലെ ചന്ദനമരം അനധികൃതമായി മുറിച്ച കേസിലെ വില്ലേജ് ഓഫീസർ സദാശിവനെതിരായ അന്വേഷണറിപ്പോർട്ട് ഫയലിൽ ചേർത്ത് സമർപ്പിക്കുകയോ വനംവകുപ്പിനെ അറിയിച്ച് കേസ് രജിസ്റ്റർചെയ്യുകയോ ചെയ്യാതെ വീഴ്ചവരുത്തിയെന്നാണ് രജിലേഷിനെതിരേയുള്ള ഒരു കണ്ടെത്തൽ.2023-ൽ സ്ഥലംമാറിപ്പോവുമ്പോൾ പെൻഡിങ് ഫയലുകളുടെ പട്ടിക, രജിസ്റ്റർ എന്നിവ പുതിയക്ലാർക്കിന് കൈമാറിയില്ല.2017 മുതൽ 2023 വരെയുള്ള 617 ഫയലുകളാണ് തീർപ്പാക്കാതെ സെക്‌ഷനിൽ കെട്ടിക്കിടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലമാണ് നടപടിക്ക് കാരണം. ജസി നിലവിൽ ചെലവൂർ വില്ലേജ് ഓഫീസറും രജിലേഷ് കോഴിക്കോട് താലൂക്ക് ഓഫീസിലെ സീനിയർ ക്ലാർക്കുമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്