Connect with us

Kannur

തോരാതെ മഴക്കലി; ജില്ലയിൽ ഒട്ടേറെ വീടുകൾ ഭാഗികമായി തകർന്നു

Published

on

Share our post

കണ്ണൂർ : ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. ദേശീയപാത സർവീസ് റോഡുകൾ പലതും വെള്ളത്തിനടിയിലാണ്. തിരമാലകൾക്കു ശക്തിയേറിയതിനാൽ തീരദേശത്തുള്ളവർ ആശങ്കയിലാണ്. റോഡുകളിലും വെള്ളക്കെട്ടുണ്ട്. കനത്ത മഴയിൽ ജില്ലയിൽ ഒട്ടേറെ വീടുകൾ ഭാഗികമായി തകർന്നു.

∙ കൂത്തുപറമ്പ് നരവൂർ നൂഞ്ചമ്പായിലെ ചന്ദ്രന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.

∙ ന്യൂമാഹി കുറിച്ചിയിൽ ചവോക്കുന്നിലെ എം.എൻ ഹൗസിൽ പുഷ്പ രാജന്റെ വീട്ടുമതിൽ ഇടിഞ്ഞു. വീട്   അപകടാവസ്ഥയിലാണ്.

∙ കുറിച്ചിയിൽ കിടാരൻകുന്ന് ആയിക്കാൻ പറമ്പത്ത് റാബിയുടെ വീട്ടുമതിൽ ഇടിഞ്ഞു.

∙ കോടിയേരി വില്ലേജിലെ പഴയ പോസ്റ്റ് ഓഫിസ് പരിസരത്തെ പുലുണ്ട വീട്ടിൽ അജിത് ലാലിന്റെ കിണർ ഇടിഞ്ഞു   താഴ്ന്നു.

∙ മുണ്ടേരി പഞ്ചായത്ത് മൂന്നാം വാർഡിലെ മനോജ്, മഹേഷ്, മനൂപ് എന്നിവർ താമസിക്കുന്ന വീടിന്റെ കിണർ       ഇടിഞ്ഞു താഴ്ന്നു.

∙ മുണ്ടേരി പഞ്ചായത്ത് മൂന്നാം വാർഡിലെ അസ്മയുടെ വീടിനു സമീപത്തെ മതിൽ ഇടിഞ്ഞു.

∙ കിഴുത്തള്ളി വായനാശാലയ്ക്കു സമീപം എൻ.പ്രദീപന്റെ വീട്ടുകിണർ മണ്ണിടിഞ്ഞുവീണ് അപകടാവസ്ഥയിലായി.

∙ രാമന്തളി കല്ലേറ്റുംകടവിലെ കെ.വി.സുരേന്ദ്രന്റെ വീടും തൊഴുത്തും ഭാഗികമായി തകർന്നു. ഓണപ്പറമ്പിലെ   മനോഹരന്റെ വീടിന്റെ മേൽക്കൂര കാറ്റിലും മഴയിലും തകർന്നു. പുഴയോരം ഇടിഞ്ഞ് പാമ്പുരുത്തി ദ്വീപിൽ   പാമ്പുരുത്തി പാലത്തിനോടു ചേർന്ന പ്രദേശത്തു താമസിക്കുന്ന എം.പി.കദീജയുടെ വീട് അപടകടാവസ്ഥയിലായി.

∙ പരിയാരം വില്ലേജ് മുക്കുന്ന് ഇഒ നഗറിൽ ചാലിൽ മഹമൂദിന്റെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. വലിയന്നൂർ   വില്ലേജിൽ മുഹമ്മദ് ഷെരീഫിന്റെ വീടിന്റെ മതിൽ തകർന്നു വീണു. വീട് അപകടാവസ്ഥയിലാണ്

∙ കണ്ണൂർ തിലാശി സ്ട്രീറ്റിൽ വെസ്റ്റ്‌ബേ അപ്പാർട്മെന്റിനു സമീപത്തെ പി.എം.താഹിറയുടെ വീടിന്റെ   സംരക്ഷണഭിത്തി തകർന്നുവീണ് സമീപത്തെ മുഹമ്മദ് നിസാറിന്റെ വീടും സെപ്റ്റിക് ടാങ്കും ഭാഗികമായി തകർന്നു.   മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ താമസക്കാർ മാറി.

∙ മണ്ണിടിഞ്ഞ് വീണ് കണ്ണവം ഇടുമ്പയിലെ നുസൈബ മൻസിൽ ഇസ്മയിലിന്റെയും ദാറുൽ ഇഷ്‌ക്കിൽ   പാത്തുമ്മയുടെയും വീടിനു നാശനഷ്ടം സംഭവിച്ചു.

∙ ബുധനാഴ്ച രാവിലെ ധർമടം വെള്ളൊഴുക്കിലെ സഹീർ റഹ്മാന്റെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ   എം.പി.ഗംഗാധരന്റെ വീടിനു ഭാഗികമായി കേടുപാട് സംഭവിച്ചു.

∙ ചൊവ്വാഴ്ച കടമ്പൂർ പഞ്ചായത്ത് 11-ാം വാർഡിലെ എം.സി.രോഹിണിയുടെ വീടിനു മുകളിൽ മരം വീണു.

∙ സംസ്ഥാന പാതയിൽ ഇരിക്കൂർ ജുമാമസ്ജിദിനു സമീപം ആൾത്താമസമില്ലാത്ത വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു   വീണു.

  വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

  ടൂറിസം കേന്ദ്രങ്ങളായ പാലക്കയംതട്ട്, ഏഴരക്കുണ്ട്, ധർമടം ബീച്ച്, ചാൽ ബീച്ച്, ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിൽ     നാളെവരെ പ്രവേശനം ഉണ്ടാകില്ലെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.

  പരുക്കേറ്റു

∙ മതിൽ ഇടിഞ്ഞു വീണ് പന്ന്യന്നൂർ നെല്ലുള്ളതിൽ ലക്ഷം വീട് കോളനിയിലെ ബാലകൃഷ്ണന്റെ കാലിനു പരുക്കേറ്റു.

∙ ചൊവ്വാഴ്ച സ്‌കൂൾ വിട്ടു പോകുന്നതിനിടെ മതിലിടിഞ്ഞു വീണ് കണ്ണവം വട്ടോളിയിലെ തപസ്യ വീട്ടിൽ   സജീവന്റെ മകൻ ദേവനന്ദിന്റെ കാലിനു പരുക്കേറ്റു.

  വൈദ്യുതി ലൈൻ

∙ അഴീക്കോട് കൊട്ടാരത്തുംപാറ റോഡിൽ മരം വീണു. വൈദ്യുതി ലൈനുകൾ തകർന്നു.

∙ ചെമ്പല്ലിക്കുണ്ട് കൊവ്വപ്പുറം റോഡിൽ വൈദ്യുതി ലൈനിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.


Share our post

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Kannur

സംരംഭകർക്ക് വഴികാട്ടിയായി വ്യവസായ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക്

Published

on

Share our post

സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ ജനങ്ങൾക്കായി കൃത്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകി വ്യവസായ വാണിജ്യ വകുപ്പ്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വകുപ്പ് ഒരുക്കിയ സംരംഭകർക്കുള്ള ഹെൽപ് ഡെസ്‌കിൽ സർക്കാരിന്റെ വിവിധ പദ്ധതികളായ നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ്, പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി, സംരംഭക സഹായ പദ്ധതി, ആശ, പി എം എഫ് എം ഇ, ഒരു കുടുംബം ഒരു സംരംഭം പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ ആവശ്യമായ മാർഗ നിർദേശങ്ങളുമാണ് നൽകുന്നത്.

സംരംഭം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ, വ്യവസായ വകുപ്പ് വഴി നൽകുന്ന ലൈസൻസുകൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ലഭിക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനം കെ സ്വിഫ്റ്റ്, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ വരുന്ന ചില അനുമതികൾ മൂന്നുവർഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള കെ സ്വിഫ്റ്റ് അക്നോളജ്‌മെന്റ് സർട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ നൽകിക്കൊണ്ട് സംരംഭകർക്കുള്ള ബോധവൽകരണം നൽകുകയാണ് വ്യവസായ വാണിജ്യ വകുപ്പ്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംരംഭകർക്കായി നൽകുന്ന സി എം സ്പെഷ്യൽ അസിസ്റ്റന്റ് സ്‌കീം, ടേം ലോൺ, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനുള്ള വായ്പ, കോർപറേറ്റ് ലോൺ, സീഡ് ഫണ്ട് പദ്ധതി തുടങ്ങിയ വിവിധ ലോൺ സ്‌കീമുകളെക്കുറിച്ചും വിശദവിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ സംരംഭകർക്കുള്ള കൈ പുസ്തകത്തിൽ സംരംഭകർക്ക് ആവശ്യമായ നിരവധി സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംരംഭകർക്കായുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. ആറ് ദിവസങ്ങളിലായി നാനൂറിലധികം യുവജനങ്ങളാണ് സംരംഭക സഹായങ്ങൾക്കായി സ്റ്റാളിൽ എത്തിച്ചേർന്നത്.


Share our post
Continue Reading

Kannur

കണ്ണൂരിൽ ജപ്പാൻ തൊഴിൽ മേള മെയ് 19ന്

Published

on

Share our post

കണ്ണൂർ: കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് കോമേഴ്‌സിൽ മെയ് 19നു രാവിലെ 9 മണി മുതൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. Plus Two/ ITI /DIPLOMA /Degree/B Tech കഴിഞ്ഞതോ GDA/ANM/GNM/BSC Nursing കോഴ്സുകൾ കഴിഞ്ഞതോ ആയ 18-27 നും ഇടയിൽ പ്രായമുള്ള  തൊഴിലന്വേഷകർക്ക്  മൂന്ന് ജപ്പാൻ കമ്പനി പ്രതിനിധികളിൽ നിന്നും NSDC പ്രതിനിധികളിൽ നിന്നും നേരിട്ട് തൊഴിലവസരങ്ങളെ കുറിച്ച് നേരിട്ട് അറിയുവാനുള്ള സുവർണാവസരമാണിത്.

ഇന്ത്യ ഗവൺമെന്റ് ജപ്പാൻ ഗവൺമെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിനും 27 വയസ്സിനും ഇടയുള്ള യുവജനങ്ങൾക്ക് ജപ്പാൻ ഭാഷാ പ്രാവീണ്യം നേടിയാൽ ജപ്പാനിൽ മാസം ഒരു ലക്ഷം മുതൽ മേൽപ്പോട്ട് ശമ്പളം ലഭിക്കുന്ന അവസരങ്ങളുണ്ട്.

ജപ്പാനിൽ വർദ്ധിച്ചുവരുന്ന വൃദ്ധ ജനതയും കുറഞ്ഞുവരുന്ന ജനസംഖ്യ നിരക്കുമാണ് ഇത്തരം തൊഴിൽ സാധ്യതകൾ നമുക്കായി തുറന്നു കിട്ടാൻ കാരണമായിട്ടുള്ളത്. 18-27 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ പെൺകുട്ടികൾക്കു മാത്രം ആരോഗ്യമേഖലയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ  ആണ് ജപ്പാനിൽ നിലവിലുള്ളത്.

ഈ സാഹചര്യത്തിൽ ജപ്പാൻ ഭാഷ പഠിക്കാനും Geriatric Care കോഴ്സ് ചെയ്യുന്നതിനുമായി നമ്മുടെ അക്കാദമിയിൽ കുടുംബശ്രീ മുഖേന ജോയിൻ ചെയ്യുന്ന (CDS Chairperson /പഞ്ചായത്ത് പ്രസിഡന്റിന്റെ referral letter) ഒരു പഞ്ചായത്തിലെ 5 പെൺകുട്ടികൾക്ക് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഫീസിന്റെ 60 ശതമാനം മാത്രം അടച്ചു കോഴ്സ് പഠിച്ച് ജപ്പാനിൽ എത്തി ജോലി ചെയ്ത് ശമ്പളം കിട്ടിയ ശേഷം ബാക്കി തുക അടക്കുന്നതിനുള്ള സൗകര്യവും കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമി നൽകി വരുന്നു. ജപ്പാനിൽ ജോലി നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത ജപ്പാൻ ഭാഷ അറിഞ്ഞിരിക്കണം എന്നതാണ് . അതിനുള്ള പരിശീലനം ഈ അക്കാമിയിൽ നിന്നു ലഭിക്കും.

ഭാഷാ പഠനത്തിന് ശേഷം ജപ്പാനിലേക്ക് പോകുന്നതിനായി ഇന്റർവ്യൂകൾ ഒരുക്കുന്നത്  കേന്ദ്ര ഗവണ്മെന്റ് ഏജൻസി ആയ NSDC Sending Organizations ആണ്. യാത്രാ ചെലവുകൾ, പ്രോസസ്സിംഗ് എന്നിവയ്ക്ക് ആവശ്യമായ ചെറിയ ഒരു ഫീസ്  നേരിട്ട് NSDC സെന്റിങ്  ഓർഗനൈസഷന്  അടക്കേണ്ടതാണ്. NSDC website ആയ   https://nsdcindia.org/specified-skilled-worker സന്ദർശിച്ചാൽ ജപ്പാനിലെ തൊഴിലവസരങ്ങളുടെ പൂർണരൂപം നമുക്ക് മനസിലാകും . ഇപ്പോൾ ലഭ്യമായ ഈ അവസരങ്ങളിലേക്ക് എത്താനാണ് കോളേജ് ഓഫ് കൊമേഴ്സിലെ ലാംഗ്വേജ് അക്കാദമിയിലൂടെ ഉദ്യോഗാർത്ഥികളെ  ക്ഷണിക്കുന്നത്. വിശദ വിവരങ്ങൾ അറിയാനും തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനുമായി 8281769555 , 9446353155 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.


Share our post
Continue Reading

Trending

error: Content is protected !!