Connect with us

KELAKAM

വളയഞ്ചാലിൽ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപകമായ കൃഷി നാശം

Published

on

Share our post

കേളകം : ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള വളയഞ്ചാലിൽ കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകളിറങ്ങുന്നു. ആറളം ഫാം – വളയഞ്ചാൽ പാലത്തിലൂടെ ചീങ്കണ്ണിപ്പുഴ കടന്നെത്തുന്ന കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചു.

പടിഞ്ഞാറേൽ പൗലോസിന്റെ 400 പൂവൻ വാഴകൾ, തെങ്ങിൽ തൈകളും ചവിട്ടിമെതിച്ചു. കളത്തിൽപറമ്പിൽ തോമസ്, വള്ളിത്തോട്ടിൽ ജോയി എന്നിവരുടെ കൃഷിയിടങ്ങളും നശിപ്പിച്ചു. തൊട്ടടുത്ത തുള്ളൽ പ്രദേശത്തും വ്യാപകമായ രീതിയിൽ കൃഷി നശിപ്പിച്ചിട്ടുണ്ട്.

കൃഷിനാശമുണ്ടായ പ്രദേശങ്ങൾ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. വനപാലകരുടെ കൺമുന്നിൽ നടക്കുന്ന സംഭവത്തിൽ അടിയന്തരമായി പരിഹാരമുണ്ടായില്ലെങ്കിൽ ആനമതിൽ നിർമിച്ചതുകൊണ്ടുള്ള ഗുണഫലം കർഷകർക്ക് ലഭിക്കില്ലെന്ന്‌ പ്രദേശങ്ങൾ സന്ദർശിച്ച കർഷകസംഘം നേതാക്കൾ പറഞ്ഞു. 

കെ.ജി. വിജയപ്രസാദ്, പി.എം. രമണൻ, ഇ.പി ലീലാമ്മ, രാജൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർ പേഴ്സൺ മൈഥിലി രമണൻ എന്നിവർ സന്ദർശിച്ചു.

പറക്കാട് കോളനിയിലും വിളയാട്ടം 

കോളയാട് : പെരുവ പറക്കാട് കോളനിയിൽ കഴിഞ്ഞരാത്രിയിൽ കാട്ടാനകൾ കൂട്ടമായിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രണ്ട്‌ ദിവസമായി കടൽകണ്ടം, ആക്കം മൂല സിറാമ്പിത്താഴെ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുകയാണ്. പി.സി. ചന്തു, വി.സി. ബാലകൃഷ്ണൻ, രാജേഷ് എന്നിവരുടെ ഏക്കർ കണക്കിന് കൃഷിയിടത്തിലെ തെങ്ങ്, കമുക്, വാഴ തുടങ്ങിയവയാണ്‌ നശിപ്പിച്ചത്‌.

കണ്ണവം വനമേഖലയിൽനിന്നിറങ്ങി കോളയാട് പഞ്ചായത്തിലെ പെരുവ മേഖലയിൽ കാട്ടാനശല്യം തടയുന്നതിന് വനം വകുപ്പ് പ്രതിരോധമാർഗങ്ങളൊന്നും സ്വീകരിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്‌.


Share our post

KELAKAM

കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ

Published

on

Share our post

കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.


Share our post
Continue Reading

KELAKAM

വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി

Published

on

Share our post

കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.


Share our post
Continue Reading

KELAKAM

ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്

Published

on

Share our post

കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.


Share our post
Continue Reading

Trending

error: Content is protected !!