KETTIYOOR
ദൂരം 50 മീറ്റർ, നടക്കേണ്ടത് രണ്ട് കിലോമീറ്റർ, നടപ്പാലം ഒറ്റമഴയിൽ ഒലിച്ചുപോയി; നീണ്ടുനോക്കിയിൽ യാത്രാദുരിതം

കൊട്ടിയൂർ: അൻപത് മീറ്റർ അപ്പുറമുള്ള ടൗണിൽ എത്താൻ രണ്ട് കിലോമീറ്റർ ചുറ്റി വളഞ്ഞ് നടക്കേണ്ട അവസ്ഥയിലാണ് കൊട്ടിയൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 600ൽ അധികം കുടുംബങ്ങൾ. ഇവർക്ക് മഴക്കാലത്ത് ബാവലി പുഴ കടക്കാൻ രണ്ട് തെങ്ങിൻ തടികൾ കൊണ്ട് ഉണ്ടാക്കി കൊടുത്ത നടപ്പാലം ഒറ്റ മഴ പെയ്തപ്പോൾ തന്നെ ഒലിച്ചു പോകുകയും ചെയ്തു.
ഇനി പാലുകാച്ചി, ഒറ്റപ്ലാവ് മേഖലകളിൽ നിന്ന് കൊട്ടിയൂർ ടൗണിൽ എത്തണമെങ്കിൽ വളഞ്ഞു ചുറ്റേണ്ട അവസ്ഥയാണ്. നിലവിൽ ഉണ്ടായിരുന്ന പാലം പൊളിച്ചു നീക്കിയ ശേഷമാണ് നീണ്ടുനോക്കി പാലത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങിയത്.
നാല് മാസം കൊണ്ട് പാലത്തിന്റെ സ്ലാബുകൾ വരെയുള്ള പണികൾ പൂർത്തിയാക്കും എന്നായിരുന്നു അവകാശവാദം. അതിനാൽ തന്നെ ബദൽ നടപ്പാലത്തെ കുറിച്ച് നാട്ടുകാർ ആകുലപ്പെട്ടില്ല. എന്നാൽ സംരക്ഷണ ഭിത്തി ഭാഗികമായും ഒരു തൂണും മാത്രം നിർമിച്ച് പാലത്തിന്റെ പണികൾ താൽക്കാലികമായി അവസാനിപ്പിച്ചതോടെ നാട്ടുകാർ കുടുങ്ങി.
വേനൽക്കാലത്ത് നീർച്ചാൽ മാത്രമായിരുന്ന ബാവലി പുഴയിൽ ഇന്നലെ മുതൽ മലവെള്ളം പായാൻ തുടങ്ങി. അൻപത് മീറ്ററിൽ അധികം വിസ്താരമുള്ള പുഴയുടെ നടുവിൽ വെറും അഞ്ച് മീറ്റർ പോലും നീളമില്ലാത്ത നടപ്പാലമാണ് ഒരു മഴക്കാലത്തെ നേരിടാൻ വേണ്ടി കരാറുകാരനും പൊതുമരാമത്ത് വകുപ്പും ചേർന്ന് നാട്ടുകാർക്ക് സമ്മാനിച്ചത്.
കൊട്ടിയൂർ സമാന്തര പാതയെയും ടൗണിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് ബാവലി പുഴയിൽ പാലം നിർമിക്കുന്നത്.പാലുകാച്ചി, പന്നിയാംമല, ഒറ്റപ്ലാവ് പ്രദേശങ്ങളിൽ നിന്ന് കൊട്ടിയൂർ ടൗണുമായി ബന്ധപ്പെടാനുള്ള എളുപ്പ മാർഗമാണ് നീണ്ടു നോക്കി പാലം.
മുൻപ് ചെറു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന പാലമാണ് ഉണ്ടായിരുന്നത്. റോഡ് വികസനത്തിന്റെയും പാലുകാച്ചി ടൂറിസം വികസനത്തിന്റെയും സാധ്യതകൾ പരിഗണിച്ചാണ് 6.4 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുന്നത്.
പഴയ പാലം പൊളിച്ചതിനാൽ പാമ്പറപ്പാൻ ചുറ്റിയോ അതല്ലങ്കിൽ തലക്കാണി പാലം കടന്നോ കൊട്ടിയൂർ ടൗണിൽ എത്തേണ്ട സ്ഥിതിയായി. മല മേഖലയിൽ ഉള്ളവർ സാധാരണ നടന്നാണ് ടൗണിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇനി ടൗണിൽ എത്തണമെങ്കിൽ രണ്ട് കിലോമീറ്ററോളം അധികം നടക്കണം. അല്ലെങ്കിൽ അത്രയും ദൂരം വലിയ കൂലി നൽകി ഓട്ടോറിക്ഷയെ ആശ്രയിക്കണം. അതിനാൽത്തന്നെ രണ്ട് ദിവസമായി ടൗണിലേക്ക് ജനങ്ങൾ എത്തുന്നില്ല. ഇത് വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുകയാണ്.
കൊട്ടിയൂർ വൈശാഖ ഉത്സവ കാലത്ത് ഗതാഗത കുരുക്കുകൾ ഒഴിവാക്കുന്നതിനായി പാലത്തിന്റെ സ്ലാബ് നിർമാണം വരെയുള്ള പണികൾ പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. ഈ വർഷം കൊട്ടിയൂർ ഉത്സവ കാലത്ത് 15 ദിവസത്തോളം ഗതാഗതക്കുരുക്ക് ഉണ്ടായി. മുൻപ് രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രമാണ് കുരുക്ക് രൂപപ്പെട്ടിരുന്നത്. അത്തരം അവസരങ്ങളിൽ ചെറു വാഹനങ്ങളെ സമാന്തര പാതയിലേക്ക് തിരിച്ചു വിട്ടിരുന്നത് നീണ്ടുനോക്കി പാലത്തിലൂടെ ആയിരുന്നു.
KETTIYOOR
കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി


പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു


കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
KETTIYOOR
കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ


കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്