Kannur
യാത്രക്കാരെ പിഴിഞ്ഞ് പയ്യന്നൂർ റെയിൽവേ മേൽപാലം, ടോൾ പിരിവ് 2028ലും നിർത്തില്ലെന്ന് അധികൃതർ

പയ്യന്നൂർ: യാത്രക്കാരെ പിഴിഞ്ഞ് പയ്യന്നൂർ റെയിൽവേ മേൽപാലം ടോൾ പിരിവ്; 2028ലും പിരിവ് അവസാനിപ്പിക്കാനാകില്ലെന്ന് അധികൃതർ. പാലം നിർമിക്കാൻ ചെലവായ തുക അഞ്ചു വർഷത്തിനുള്ളിൽ റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനു ലഭിച്ചില്ലെങ്കിൽ ടോൾ പിരിക്കൽ പിന്നെയും തുടരേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.
പയ്യന്നൂരിൽ നിന്ന് കാസർകോട് ജില്ലയിലേക്കും നാവിക അക്കാദമി ഉൾപ്പെട്ട രാമന്തളി പഞ്ചായത്തിലേക്കും കവ്വായി ദ്വീപിലേക്കും തൃക്കരിപ്പൂർ കടപ്പുറത്തേക്കും പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിലുമൊക്കെ പോകാനും തിരിച്ചു വരാനും കൊറ്റി റെയിൽവേ ഗേറ്റ് വലിയൊരു കുരുക്കായിരുന്നു. രോഗികളാണ് ഏറെ ദുരിതത്തിലായത്. ഈയൊരു സാഹചര്യത്തിലാണു മേൽപാലമെന്ന ആവശ്യമുയരുന്നത്.
എന്നാൽ, ആവശ്യം പരിഗണിച്ചില്ലെന്നു മാത്രമല്ല ഫണ്ടില്ലെന്നു പറഞ്ഞ് ഫയലുകൾ മടക്കുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിൽ 27 മേൽപാലങ്ങളിൽ 17 മേൽപാലങ്ങൾ നിർമിക്കാൻ സർക്കാരിൽ നിന്നു 324 കോടി രൂപയുടെ പദ്ധതി സമർപ്പിച്ച് ആർ.ബി.ഡി.സി അംഗീകാരം നേടിയത്. ഈ പദ്ധതി നടപ്പാക്കാൻ 2009 ഒക്ടോബറിൽ ഫിനാഷ്യൽ റീസ്ട്രക്ചറിങ് പാക്കേജിൽ 212 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പ അനുവദിക്കുകയും ചെയ്തു.
എന്നാൽ ഹഡ്കോ വായ്പ ലഭിക്കുന്നതിനു മുൻപ് പയ്യന്നൂർ ഉൾപ്പെടെ 5 മേൽപാലങ്ങളുടെ ടെൻഡർ നടപടി പൂർത്തിയായി. കൊൽക്കത്തയിലെ ജിപിടി ഇൻഫ്രാ പ്രോജക്ട് ലിമിറ്റഡിനെ നിർമാണ ചുമതല ഏൽപിക്കുകയും ചെയ്തു. 2010 സെപ്റ്റംബർ 14നു നിർമാണം തുടങ്ങി 3 വർഷം കൊണ്ട് നിർമാണം പൂർത്തീകരിച്ചു. T ആകൃതിയിലാണ് മേൽപാലം നിർമിച്ചത്. ഇതിനാവശ്യമായ സ്ഥലം 80 ലക്ഷം രൂപ നൽകി സംസ്ഥാന സർക്കാരാണ് ഏറ്റെടുത്തു കൈമാറിയത്. ടോൾപിരിക്കുമെന്ന് അന്നേ പറഞ്ഞു
ഹഡ്കോയിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കണമെന്നതിനാൽ ടോൾ പിരിവ് ഏർപ്പെടുത്തുമെന്ന് കോർപറേഷൻ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, അന്നത്തെ പയ്യന്നൂർ നഗരസഭാധ്യക്ഷനിൽനിന്നും രാമന്തളി പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും സമ്മതപത്രം എഴുതി വാങ്ങുകയും ചെയ്തു.
മേൽപാലം വരാൻ സമ്മതപത്രം ആവശ്യമായിരുന്നതിനാൽ അന്ന് ആരും എതിർത്തില്ല. 15.21 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. ആ തുക ലഭിക്കാൻ 2028 വരെ ടോൾ പിരിക്കാനാണ് അന്ന് അനുമതി നൽകിയത്. കാറുകൾക്ക് ഒരു ഭാഗത്തേക്ക് 5 രൂപയും ഇരുഭാഗത്തേക്കും 7.50 രൂപയും വലിയ വാഹനങ്ങൾക്ക് 10 രൂപയും 15 രൂപയുമാണ് ടോൾ നൽകേണ്ടത്.
പിരിവ് നീളും
പടന്നക്കാട് ഉൾപ്പെടെ നിരവധി മേൽപാലങ്ങളുടെ ടോൾ പിരിവ് സർക്കാർ നിർത്തിയപ്പോൾ പയ്യന്നൂരിലെ ടോൾ പിരിവും നിർത്തുമെന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ. എന്നാൽ ആർ.ബി.ഡി.സി നിർമിച്ച പാലങ്ങളുടെ ടോൾ പിരിവ് റദ്ദാക്കാൻ സർക്കാരിന് കഴിയില്ലെന്നു വിശദീകരണം വന്നതോടെ ആ പ്രതീക്ഷ അസ്തമിച്ചു.
2028 വരെ കാത്താൽ മതിയെന്ന പ്രതീക്ഷയ്ക്കും ഇപ്പോൾ മങ്ങലേൽക്കുകയാണ്. കാര-തലിച്ചാലം, തട്ടാർകടവ് പുഴകൾക്കു പാലം വന്നതോടെ തൃക്കരിപ്പൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മേൽപാലം വഴി വരുന്നത് കുറഞ്ഞു. ഇപ്പോൾ പ്രധാന വരുമാനം സ്വകാര്യ ബസുകളിൽ നിന്നാണ്. 150 രൂപയിൽ താഴെ മാത്രമേ പലപ്പോഴും ടോൾ ലഭിക്കുന്നുള്ളൂ. ഇതു തുടർന്നാൽ 2028ലും ടോൾ പിരിവ് അവസാനിപ്പിക്കാനാവില്ലെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്.
നഷ്ടപ്പിരിവ്
ആർ.ബി.ഡി.സി ദിവസം 300 രൂപ മുതൽ 500 രൂപ വരെ നഷ്ടപ്പെടുത്തിയാണ് ടോൾ പിരിവ് നടത്തുന്നത്. ബസുകളും ലോറികളും ടോൾ നൽകുന്നില്ല. സ്വകാര്യ വാഹനങ്ങൾ ഭൂരിഭാഗവും ടോൾ നൽകുന്നില്ല. ഇതോടെ കരാറുകാർ ടോൾ പിരിവ് ഉപേക്ഷിച്ചുപോയി.
പുതിയ കരാറുകാരനെ കിട്ടാത്തതിനാൽ ഇപ്പോൾ ആർ.ബി.ഡി.സി നേരിട്ടാണ് ടോൾ പിരിക്കുന്നത്. ഒരു തൊഴിലാളി മാത്രമേയുള്ളൂ. അയാൾക്ക് 600 രൂപ ദിവസ വേതനം നൽകണം. പല ദിവസങ്ങളിലും 100 രൂപ മുതൽ 300 രൂപ വരെയാണു പിരിവു ലഭിക്കുന്നത്. ഇത് വേതനം നൽകാൻ പോലും തികയില്ല.
Kannur
വിവിധ മേഖലകളിലെ അറിയിപ്പുകൾ


യുവജന കമ്മീഷന്‍ അദാലത്ത് 13ന്
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മെഗാ അദാലത്ത് നടത്തുന്നു. 18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0471- 2308630
ക്വിസ് മത്സരം 13 ന്
ഉപഭോക്തൃ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 13 ന് ഉച്ചക്ക് രണ്ടിന് കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700552, 9495650050
തൊഴില്‍ മേള 15 ന്
ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന്
തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https:// forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍-9495999712
ഗതാഗതം നിരോധിച്ചു
ഇരിക്കൂര്‍ ബ്ലോക്ക്, പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ ചെയ്നേജ് 1/781 മുതല്‍ 3/480 കി.മി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ രണ്ടാഴ്ചത്തേക്ക് ചാച്ചമ്മ ജംഗ്ഷന്‍ മുതല്‍ ഉപ്പുപടന്ന വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റ് എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം-2001, ചട്ടങ്ങള്‍-2002, ഭേദഗതി നിയമം-2013 എന്നിവ പ്രകാരമുള്ള കണ്ണൂര്‍ ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യല്‍ ടിഎസ്ബി-4) 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം), കലക്ടറേറ്റ്, കണ്ണൂര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.
Kannur
പയ്യന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു


പയ്യന്നൂർ: പയ്യന്നൂർ സ്വദേശി മുംബെയിൽ മരണപ്പെട്ടു. പയ്യന്നൂർ തെരുവിലെ എ.വി രാജീവന്റെയും കുഞ്ഞിമംഗലത്തെ പി വി പ്രഷീജയുടെയും മകൻ കുഞ്ഞിമംഗലത്ത് താമസിക്കുന്ന രാഹുൽ രാജീവ് (27) ആണ് മരണപ്പെട്ടത്. മുംബൈയിലെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.സഹോദരി: രഹ്ന രാജീവ്. നാട്ടിലെത്തിച്ച മൃതദേഹം നാളെ രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്തെ സ്വവസതിയിലും 9 മണി മുതൽ പയ്യന്നൂർ തെരുവിലെ വസതിയിലും പൊതു ദർശനത്തിന് വെക്കും. 10.30 മണിക്ക് സമുദായ ശ്മശാനത്തിൽ (പുഞ്ചക്കാട് ) സംസ്കാരം നടക്കും.
Kannur
എരുവട്ടിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം


പിണറായി: എരുവട്ടിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.എരുവട്ടി ഇന്ദിരാജി നഗറിൽ കോൺഗ്രസ് പ്രവർത്തകരെയാണ് ആക്രമിച്ചത്. ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരെ ആർ.എസ്.എസ് പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. പാനുണ്ട ചക്ക്യത്ത് മുക്കിലെ വിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം.രാത്രി പന്ത്രണ്ടര മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ 2 പേരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്