Connect with us

Kannur

വില്ലേജ് ഓഫിസുകളിലും വേണം ഫ്രണ്ട് ഓഫിസ്

Published

on

Share our post

കണ്ണൂർ: വിവിധ ആവശ്യങ്ങൾക്ക് ജനം ഏറ്റവും കൂടുതൽ എത്തുന്ന വില്ലേജ് ഓഫിസുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനം വേണമെന്നാവശ്യം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയവയിൽ ഫ്രണ്ട് ഓഫിസ് സംവിധാനം നിലവിൽ വന്നിട്ടും പ്രതിദിനം നൂറിലധികം പേർ എത്തുന്ന വില്ലേജ് ഓഫിസുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനമില്ലാത്തത് വിരോധാഭാസമാണെന്ന് മേഖലയിലുള്ളവരും സമ്മതിക്കുന്നു. ഫ്രണ്ട് ഓഫിസ് സംവിധാനം വില്ലേജ് ഓഫിസുകളിൽ ഏർപെടുത്തിയാൽ ആവശ്യങ്ങളുമായി എത്തുന്നവർക്ക് ഓഫിസുകളിൽ കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാകില്ല.

നിലവിൽ വില്ലേജ് ഓഫിസുകളിൽ കൊടുക്കുന്ന അപേക്ഷകൾക്ക് തെളിവുകൾ ഇല്ലാത്ത അവസ്ഥയുണ്ട്. ഫ്രണ്ട് ഓഫിസ് സംവിധാനം ഏർപെടുത്തിയാൽ ഇതിനും പരിഹാരമാകും. പൊതുജനങ്ങളുടെ അപേക്ഷയിൽ കൃത്യസമയത്ത് സേവനം ഉറപ്പിക്കാനും ഇതുവഴി ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സമയനഷ്ടം പരിഹരിക്കാനും പറ്റുമെന്നും അഭിപ്രായമുണ്ട്. ജനസാന്ദ്രതയും ജനത്തിന് വില്ലേജ് ഓഫിസിലൂടെ നേടേണ്ട ആവശ്യങ്ങളും മുൻപത്തേതിനേക്കാൾ വർധിച്ചിട്ടുണ്ട്.

വലിയൊരു പ്രദേശത്തിനെ പ്രധിനിധീകരിക്കുന്ന വില്ലേജ് ഓഫിസുകളിൽ ഇതുകൊണ്ട് തന്നെ ജനങ്ങളുടെ ആവശ്യങ്ങൾ യഥാസമയം നിറവേറ്റി നൽകാൻ പറ്റാത്ത അവസ്ഥയുമുണ്ട്. വിവിധ നികുതികൾ, സാക്ഷ്യപത്രങ്ങൾ, മേൽ ഓഫിസുകളിലേക്കുള്ള റിപ്പോർട്ടുകൾ, സീൻ പ്ലാനുകൾ, മഹസറുകൾ, റവന്യു റിക്കവറി പിരിക്കൽ, ജപ്തി നടപടികൾ, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പട്ടയങ്ങൾ, ഭൂമി പതിച്ച് കൊടുക്കൽ തുടങ്ങിയ സംബന്ധിച്ച സേവനങ്ങൾ വില്ലേജ് ഓഫിസുകൾ വഴിയാണു ലഭ്യമാക്കുന്നത്.

വില്ലേജ് ഓഫിസുകളിലെ അ‍ഞ്ചും അതിൽ താഴെയുമുള്ള ഉദ്യോഗസ്ഥരാണ് ഇതെല്ലാം ചെയ്യേണ്ടത്. താലൂക്കുകളിൽ നൈറ്റ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന വില്ലേജ് ജീവനക്കാർ അടുത്ത ദിവസം ഡ്യൂട്ടി ഓഫ് എടുക്കുന്നതും വില്ലേജ് ഓഫിസുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേയാണ് സെർവർ തകരാർ കൊണ്ടുള്ള പ്രതിസന്ധി. ഇടയ്ക്കിടെയുള്ള സെർവർ തകരാർ കാരണം വിവിധ വില്ലേജ് ഓഫിസ് നടപടികൾ നടത്താനാവാതെ ജനത്തിന് മടങ്ങി പോകേണ്ട അവസ്ഥയും ഉണ്ട്.


Share our post

Kannur

ബജറ്റ് ടൂറിസം സെൽ ആഡംബര കപ്പൽ യാത്ര

Published

on

Share our post

പയ്യന്നൂർ:കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് ഒൻപതിന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രയുടെ ക്രമീകരണം. 40 പേർക്കാണ് അവസരം ലഭിക്കുക. കപ്പൽ യാത്രക്ക് പുറമെ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഫോൺ : 9745534123, 8075823384.


Share our post
Continue Reading

Kannur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Share our post
Continue Reading

Breaking News

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ്‌ ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.

50-അം​ഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!