Connect with us

Kannur

കണ്ണൂരിലെ യാത്ര ഇനി ഡയറക്ടറി നോക്കി

Published

on

Share our post

കണ്ണൂർ : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സംരംഭങ്ങളുടെയും വിവരങ്ങളുമായി ഡയറക്ടറി തയ്യാറാവുന്നു. ഡിസ്‌ട്രിക്ട്‌ ടൂറിസം പ്രൊമോഷണൽ കൗൺസിലാണ്‌ ഇത്‌ തയ്യാറാക്കുന്നത്‌. സഞ്ചാരികൾക്കും സംരംഭകർക്കും പ്രയോജനകരമാവുന്ന തരത്തിൽ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വിവരം പുസ്‌തക രൂപത്തിൽ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.
എൽ.ഡി.എഫ്‌ സർക്കാർ വൻ വികസന പദ്ധതികളാണ്‌ ജില്ലയുടെ ടൂറിസം മേഖലയിൽ നടപ്പാക്കുന്നത്‌. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിവർഷം വർധിക്കുകയാണ്‌. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായുള്ള സംരംഭങ്ങൾ വൻ മുന്നേറ്റമാണുണ്ടാക്കിയത്‌. ഡി.ടി.പി.സി.ക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കൊപ്പം സ്വകാര്യ സംരംഭങ്ങളുടെയും വിവരങ്ങൾ ഡയറക്ടറിയിൽ ലഭ്യമാവും. ഉത്തരാവദിത്വ ടൂറിസം സംരംഭകർക്ക്‌ ഉൾപ്പടെയുള്ള വിവരങ്ങൾ സഞ്ചാരികളിലേക്ക്‌ എത്തിക്കാനുള്ള വഴിയൊരുക്കുകയാണ്‌ ഡയറക്ടറി. 
ഹോംസ്റ്റേ, ഹോട്ടൽ, റിസോർട്ട്, ഹൗസ്ബോട്ട്, ട്രാവൽ ഏജൻസി, ടൂർ ഓപ്പറേറ്റർമാർ, കാർ റെന്റൽ സർവീസ്, റസ്റ്റോറന്റുകൾ, തീം പാർക്ക്, ആയുർവേദ സെന്റേഴ്സ്, ബോട്ട് ഓപ്പറേറ്റേഴ്‌സ്, സർവീസ് വില്ലകൾ, സുവനീർ മേക്കേഴ്‌സ്, കര കൗശല, കൈത്തറി യൂണിറ്റുകൾ, ടൂറിസം ഗൈഡുകൾ, സാഹസിക ടൂർ ഓപ്പറേറ്റേഴ്‌സ് തുടങ്ങിയവർക്കെല്ലാം ഡയറക്ടറിയിൽ വിവരങ്ങൾ നൽകാം. പറശ്ശിനിക്കടവുൾപ്പടെയുള്ള പ്രധാന സ്ഥലങ്ങളുടെ വിവരണശേഖരണം ഡി.ടി.പി.സി നടത്തും. ഡി.ടി.പി.സി ആദ്യമായാണ്‌ ജില്ലയിലെ വിനോദസഞ്ചാരസംരംഭങ്ങളെക്കുറിച്ച്‌ ഡയറക്ടറി പുറത്തിറക്കുന്നത്‌. മഴമാറി വിനോദസഞ്ചാര മേഖല വീണ്ടുമുണരുന്ന സെപ്‌തംബർ മാസത്തിൽ ഡയറക്ടറി പുറത്തിറക്കാനാണ്‌ ശ്രമമെന്ന്‌ ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ്‌ കുമാർ പറഞ്ഞു. ഡയറക്ടറി പുസ്‌തകരൂപത്തിലും വെബ്‌സൈറ്റിൽ ഇ–പതിപ്പായും പുറത്തിറക്കും. 
 ടൂറിസം സംരഭകർക്ക് www.dtpckannur.com എന്ന വെബ്സൈറ്റിലെ ജില്ലാ ടൂറിസം ഡയറക്ടറി എന്ന ലിങ്ക് വഴി ഓൺലൈനായി വിവരങ്ങൾ നൽകാവുന്നതാണ്. ഫോൺ: 0497-2960336, 2706336, 9447564545. 

Share our post

Kannur

കൊട്ടിയൂർ വൈശാഖോത്സവം: സ്ഥാനികരുടെ മഠത്തിൽ കയറൽ നാളെ

Published

on

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സ്ഥാനികരുടെ സംഘം ജൂൺ ഒന്നിന് മഠത്തിൽ കയറും. വില്ലിപ്പാലൻ കുറുപ്പുമാരുടെ സംഘവും തമ്മേങ്ങാടൻ നമ്പ്യാരുടെ സംഘവുമാണ് നെയ്യാട്ടം നടത്തുന്നതിനുള്ള നെയ്യെഴുന്നള്ളത്ത് നടത്തുക.

പന്ന്യന്നൂർ നിടുമ്പ്രം മഠത്തിൽ വില്ലിപ്പാലൻ സംഘവും തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ പാതിരിയാട് മഠത്തിലുമാണ് വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിഴലിൽകൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം ജൂൺ അഞ്ചിനാണ്സംഘം കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടുക. എട്ടിനാണ് നെയ്യാട്ടം.

 

 


Share our post
Continue Reading

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!