Kannur
കണ്ണൂർ മേയർ പദവി: ലീഗ്-കോൺഗ്രസ് തർക്കത്തിന് താത്കാലിക പരിഹാരം

കണ്ണൂർ: മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് ശീത സമരത്തിന് താത്കാലിക ശമനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്.
പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാകുമെന്ന് വി.ഡി. സതീശൻ ലീഗ് നേതൃത്വത്തിന് ചർച്ചയിൽ ഉറപ്പ് നൽകി. തിരുവനന്തപുരത്തെത്തിയാൽ ഉടൻ ഇതു സംബന്ധിച്ച ഫോർമുല കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച ചെയ്യുമെന്ന വി.ഡി. സതീശന്‍റെ ഉറപ്പിലാണ് ലീഗ് കടുത്ത നിലപാടുകളിൽ നിന്നും അയഞ്ഞത്.
ഇതോടെ കോർപറേഷനുമായി ബന്ധപ്പെട്ട പൊതുപരിപാടികൾ ബഹിഷ്കരണം, കോർപറേഷനിൽ സ്വതന്ത്ര നിലപാട് എന്നീ കാര്യങ്ങൾ ലീഗ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ സതീശൻ പങ്കെടുത്ത കോർപറേഷന്‍റെ തിളക്കം പരിപാടിയിലും ലീഗ് പങ്കെടുത്തു.
കോർപറേഷനിൽ ഭൂരിപക്ഷം അംഗങ്ങൾ കോൺഗ്രസിനായതിനാൽ മൂന്നു വർഷമെങ്കിലും തങ്ങൾക്കു വേണമെന്ന നിലപാടായിരുന്നു കോൺഗ്രസ് മുന്നോട്ടു വച്ചത്. എന്നാൽ രണ്ടര വർഷം എന്ന മുൻ ധാരണയിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന ലീഗ് അറിയിച്ചു.
ഇതോടെ ജില്ലയിൽ നിലവിൽ ലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരം വീതം വെക്കൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും പരസ്പരം പോരടിക്കുന്നത് എതിരാളികൾക്ക് ആയുധമാകുമെന്നും ചേർന്നു നിൽക്കണമെന്നും വി.ഡി.സതീശൻ ഇരുവിഭാഗം നേതാക്കളോടും ആവശ്യപ്പെട്ടു.
രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കുവയ്ക്കാമെന്ന ധാരണയിൽനിന്നും കോൺഗ്രസ് പിന്നോട്ടു പോയ സാഹചര്യത്തിലായിരുന്നു ഇന്നലെ ചേർന്ന ലീഗ് നേതൃയോഗം കോർപറേഷൻ പരിപാടികൾ ബഹിഷ്കരിക്കാനും ആവശ്യമെങ്കിൽ മേയർക്കെതിരേ അവിശ്വാസം അവതരിപ്പിക്കാനുള്ള കടുത്ത നീക്കങ്ങളിലേക്ക് പോകാനും ആലോചിച്ചത്.
കോർപറേഷനിൽ ലീഗിനെക്കാൾ അംഗസംഖ്യകൂടുതലുള്ളതിനാൽ മൂന്നു വർഷം മേയർ സ്ഥാനം തങ്ങൾക്ക് വേണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. കണ്ണൂർ നഗരസഭയായിരുന്നപ്പോഴും അധ്യക്ഷസ്ഥാനം രണ്ടര വർഷം വീതം പങ്കിടുന്ന രീതിയായിരുന്നു യു.ഡി.എഫിലുണ്ടായിരുന്നത്.
കോർപറേഷനിൽ കോൺഗ്രസിന് ഒരു സ്വതന്ത്രൻ ഉൾപ്പെടെ 19 സീറ്റുകളും ലീഗിന് 14 സീറ്റുകളുമാണുള്ളത്. മേയർ തെരഞ്ഞെടുപ്പ് വേളയിൽ സ്വതന്ത്രൻ ഉൾപ്പെടെ 21 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
ഇതിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ പി.കെ. രാഗേഷിനെ പിന്നീട് കോൺഗ്രസിൽ നിന്നും പാർട്ടി അച്ചടക്കം ലംഘിച്ചതിന് പുറത്താക്കിയിരുന്നു. പാർട്ടിക്കു പുറത്താണെങ്കിലും രാഗേഷ് നിലവിൽ കോൺഗ്രസിനൊപ്പംനിന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തുടരുന്നുണ്ട്.
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്