KELAKAM
വിലയിടിവ്: കർഷകർ റബർ കൃഷിയിൽ നിന്ന് അകലുന്നു; വിലസ്ഥിരത ഫണ്ട് 250 രൂപയാക്കണമെന്നാവശ്യം

കേളകം: തേങ്ങയുടെ വിലയിടിവും ഇടവിളകൃഷികളും, കശുവണ്ടിയും, കുരുമുളകും വരുമാനമാർഗമല്ലാതായപ്പോൾ കർഷകരുടെ പ്രതീക്ഷ റബറിലായിരുന്നു. എന്നാൽ റബറിന്റെ വിലയിടിവ് ഇരുട്ടടിയായയെതന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ജൂണിൽ റബർ ഷീറ്റ് വില 160 രൂപയായിരുന്നു. എന്നാൽ ഇപ്പോഴത്തെ വില 149 രൂപ. ലാറ്റക്സ് വില 175 രൂപയായി ഉയർന്നതിന്റെ ഫലം കർഷകർക്ക് ലഭിച്ചത് ഭാഗികമായാണ്.
10 ലക്ഷം കർഷകരുടെ ഉപജീവനമാർഗമായ റബർ മേഖലയിലെ പ്രശ്നത്തിൽ ഇടപെടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. വിലയിടിവു പിടിച്ചുനിർത്താൻ പ്രഖ്യാപിച്ച താങ്ങുവിലയും സബ്സിഡിയും ഫലപ്രദമാകുന്നുമില്ല.
ദുരിതത്തിലായി റബർ കർഷകർ
ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിൽ റബർ ടാപ്പിങ് ആരംഭിച്ച കർഷകർ വിലത്തകർച്ചയിൽ വലിയ ആശങ്കയിലാണ്. വർഷകാല ടാപ്പിങ് പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച ധനസഹായത്തിൽ നിന്ന് റബർ ബോർഡ് ‘മലക്കം’ മറിഞ്ഞതായും കർഷകർ ആരോപിക്കുന്നു. റെയിൻഗാർഡിന് ഹെക്ടറിന് 5000 രൂപയും സ്പ്രേയിങ്ങിന് 7500 രൂപയും അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, ഇപ്പോൾ റെയിൻഗാർഡിനും സ്പ്രേയിങ്ങിനും 4000 രൂപ വീതമേ നൽകാനാകൂയെന്ന നിലപാടിലാണ് റബർ ബോർഡെന്ന് കർഷകർ പരാതിപ്പെടുന്നു. ഇത് കേരളത്തിലെ റബർ കർഷകരോട് മാത്രമാണെന്നും സംസ്ഥാനത്തിന് പുറത്തുള്ള കർഷകർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം ലഭിച്ചതായും കർഷകർ ചൂണ്ടിക്കാട്ടുന്നു.
രണ്ട് ഹെക്ടർ വരെ തോട്ടങ്ങളിലെ റബർ മരങ്ങൾ റെയിൻഗാർഡ് ചെയ്യാനും സ്പ്രേയിങ് നടത്താനും ആവശ്യമായ സാധന സാമഗ്രികളുടെ വില ധനസഹായമായി നൽകുമെന്നാണ് റബർ ബോർഡ് പ്രഖ്യാപിച്ചത്. ഉയർന്ന വില മുന്നിൽകണ്ടുള്ള പ്രവർത്തനം ആരംഭിച്ചപ്പോൾ ഇപ്പോൾ വിലയിടിയുന്നത് കർഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടയർ വ്യവസായികൾ മനഃപൂർവം വിലയിടിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
2011ൽ റബർ വില 240 രൂപയിലെത്തിയശേഷം പിന്നീട് കിലോഗ്രാമിന് 95 രൂപ വരെയായി ഇടിഞ്ഞു, കോവിഡ് കാലം റബർ കർഷകരുടെയും ദുരിതകാലമായിരുന്നു. പിന്നിട് റബർ വില 2021ൽ 170 രൂപയിലെത്തിയെങ്കിലും താഴേക്ക് പതിച്ചു.
റബർ വിലയിടിവിന് കാരണം ഇറക്കുമതിയും ആസിയാൻ കരാറിലെ വ്യവസ്ഥകളുമാണെന്നാണ് വിലയിരുത്തൽ. റബറിന് കഴിഞ്ഞ ശനിയാഴ്ച വില 149 രൂപയും, ഒട്ടുപാലിന് 80 രൂപയും മാത്രം വിലസ്ഥിരത ഫണ്ട് 250 രൂപയെങ്കിലും ആയി ഉയർത്തിയാൽ മാത്രമേ തൊഴിലാളിക്ക് കൂലി കൊടുത്തു കഴിഞ്ഞ് റബർ കർഷകന് ബാക്കിയെന്തെങ്കിലും മിച്ചം പിടിക്കാനാകൂ.
സബ്സിഡി തുകയടക്കം 170 രൂപയാണ് കർഷകന് റബർ ഷീറ്റിൽ നിന്നു നിലവിൽ ലഭിക്കുന്നത്. ഒട്ടുപാലിനും വില കുറയുന്ന അവസ്ഥയാണ് നിലവിൽ. റബർ കൃഷി കുറയുന്നതുപോലെ ജില്ലയിൽ ടാപ്പിങ് തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു വരികയാണ്. വരുമാനം കുറഞ്ഞതോടെ ടാപ്പിങ് നിർത്തിവെച്ച തോട്ടങ്ങളിൽ നെടുവീർപ്പിടുകയാണ് കർഷകർ.
എല്ലാ മേഖലയിലും വിലക്കയറ്റമുണ്ടാകുമ്പോഴും റബറിനു മികച്ച വില ലഭിക്കാത്തതും കൂലിച്ചെലവും വന്യമൃഗശല്യവും പ്രതികൂല കാലാവസ്ഥയും ഉൽപാദനക്കുറവുമെല്ലാം ജില്ലയിലെ കർഷകരെ റബർ കൃഷിക്ക് പകരം മറ്റു കൃഷികൾ ഇറക്കാൻ പ്രേരിപ്പിക്കുകയാണ്. ടാപ്പിങ് കൂലി കഴിഞ്ഞാൽ മിച്ചമൊന്നുമില്ലാതായതോടെ കർഷകർ മറ്റു കൃഷിയിലേക്കു കടക്കുകയാണ്.
റബർ കൃഷി ഉപേക്ഷിക്കുന്നവർ കശുമാവ്, കുരുമുളക്, കമുക് പോലുള്ള കൃഷികളിലേക്കാണു തിരിയുന്നത്. ചിലർ വിദേശ ഫലവർഗകൃഷിയിലും പ്രതിക്ഷയർപ്പിക്കുന്നു. പ്രതികൂല കാലാവസ്ഥയും വന്യമൃഗശല്യവും മൂലം റബർ ടാപ്പിങ് കുറയുന്നതാണു ജില്ലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനം. വില സ്ഥിരതയില്ലാത്തതും കർഷകരെ മടുപ്പിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൊതുവിപണിയിൽ ഇടപെടാത്തതാണു റബർ വില ചാഞ്ചാടുന്നതിന് പിന്നിലെന്ന് കർഷകർ പറയുന്നു.
KELAKAM
മലയോരത്ത് ഡെങ്കിപ്പനി ഭീഷണി; ഈ മാസം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 17 പേർ

കേളകം: മലയോരഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. വേനൽമഴ പെയ്തതിന് പിന്നാലെയാണ് മലയോരത്ത് ഡെങ്കിപ്പനി പടരാൻ തുടങ്ങിയത്. ഈമാസം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി 17 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കും കണിച്ചാർ പഞ്ചായത്തിൽ രണ്ടു പേർക്കും കേളകം പഞ്ചായത്തിൽ ഒൻപത് പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊട്ടിയൂരിലെ നാലാംവാർഡിൽ മൂന്നുപേർക്കും 13-ാം വാർഡിൽ ഒരാൾക്കും 14-ാം വാർഡിലെ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ ഒന്നാം വാർഡിൽ മൂന്നുപേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്. കണിച്ചാർ പഞ്ചായത്തിൽ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി പിടിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകൾ കയറിയുള്ള ബോധവത്കരണം, ഉറവിട നശീരണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥർ നടത്തുന്നത്. വീട്ടു പരിസരങ്ങളെ കൊതുകുകൾ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉറവിടനശീകരണം നല്ല രീതിയിൽ നടപ്പാക്കിയി ല്ലെങ്കിൽ മേയ് അവസാനത്തോടെ ഡെങ്കിപ്പനി വ്യാപന സാധ്യത കൂടുതലാണ്.
KELAKAM
വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.
സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.
Breaking News
അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്