Connect with us

THALASSERRY

തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് റോഡുകളിലെ നവീകരണം: നീളുന്ന പണി ‘പണിയായി”

Published

on

Share our post

തലശ്ശേരി: നിരവധി വിദ്യാലയങ്ങളും നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും, ആസ്പത്രിയും, വിനോദ സഞ്ചാര കേന്ദ്രവുമെല്ലാമുള്ള പഴയ ബസ് സ്റ്റാൻഡിലെ വീതിയേറിയ റോഡുകളുടെ നവീകരണം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കും വിധം ഇഴഞ്ഞു നീങ്ങുന്നു.

തുറമുഖ വകുപ്പിൽ നിന്നും ലഭിച്ച രണ്ടരക്കോടിയും എഗ്ലോമറേഷൻ ഫണ്ടിൽ നിന്നും നീക്കിവച്ച 22 ലക്ഷവും വിനിയോഗിച്ച് നടത്തുന്ന തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ രണ്ട് റോഡുകളുടെ നവീകരണവും സൗന്ദര്യവൽക്കരണവും മഴ തിമർത്ത് പെയ്യുമ്പോഴും പൂർത്തിയായില്ല.കഴിഞ്ഞ മാർച്ചിൽ തീരേണ്ടതായിരുന്നു. രണ്ടു ഘട്ടങ്ങളിലായുള്ള ഡ്രൈനേജ് കുഴി കുത്തലും മൂടലും ജനുവരിയിൽ തുടങ്ങിയതാണ്.

കരാറുകാരുടെ നിരുത്തരവാദിത്വവും, സാങ്കേതികത്വവുമാണ് മാസം അഞ്ച് കഴിഞ്ഞിട്ടും പ്രവൃത്തി എങ്ങുമെത്താത്തതിന് കാരണം. ഇടയിൽ വന്ന ക്വാറി സമരം കാരണം മെറ്റൽ കിട്ടാതായതോടെ ഏതാനും ദിവസം ഒന്നും ചെയ്യാനായിരുന്നില്ല.

പിന്നീട് മുക്കാൽ ഭാഗം പണി കഴിയുന്നതിനിടയിൽ ഒന്നാമത്തെ കരാറുകാരൻ ഉടക്കി.തുറമുഖ വകുപ്പുകാർ ഇയാളെ മാറ്റി വേറെയാളെ ഏൽപിച്ചു. പ്രസ്തുത നടപടി ആദ്യ കരാറുകാരൻ കോടതിയിൽ ചോദ്യം ചെയ്തതോടെ വീണ്ടും അനിശ്ചിതത്വമായി. ഇതോടെ ഇരുവരെയും ഒഴിവാക്കി. നിലവിൽ മൂന്നാമത്തെ കരാറു കമ്പനിയാണിപ്പോൾ പണി ചെയ്യുന്നത്.

ദൃഢതയുള്ള കോൺക്രീറ്റിൽ വീതി കൂട്ടിയാണ് എം.ജി റോഡും ആശുപത്രി റോഡും ഒരുക്കിയത്. എന്നാൽ അനുബന്ധമായി ചെയ്തു തീർക്കേണ്ട രണ്ട് റോഡുകളുടെയും അരികുകളിൽ ഇന്റർലോക്ക് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ബാക്കിയായത്.ശരിയാക്കാൻ വീണ്ടും കുഴിഭൂനിരപ്പിൽ നിന്ന് ഒരടിയോളം ഉയരത്തിൽ ആധുനിക സാങ്കേതിക വിദ്യയിൽ പണിത കോൺക്രീറ്റ് റോഡിൽ നിന്നും മഴവെള്ളം അരികിലെ ഓവുചാലിലേക്ക് എത്താൻ പാകത്തിലാവണം അരിക് കെട്ടൽ.

മുൻ കരാറുകാർ ഇത് ചെയ്ത രീതി ശരിയല്ലാത്തതിനാൽ പുതിയ കരാർ കമ്പനിയായ പിക്കോസിന്റെ തൊഴിലാളികൾ പലയിടത്തും പ്രത്യേക മാൻഹോളുകൾ പണിയുകയാണിപ്പോൾ. മഴ ശക്തമാവുന്നതിന് മുൻപ് പണി പൂർത്തിയാക്കാനായില്ലെങ്കിൽ കാൽനട യാത്ര പോലും അസാദ്ധ്യമാകും. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പല വിദ്യാലയങ്ങളിലേക്കായി കടന്നുപോകുന്ന വഴിയാണിത്.

ഓട്ടോ സ്റ്റാൻഡിനെ വെള്ളത്തിൽ മുക്കിഇരു ഭാഗങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളും മാസങ്ങളായി ദുരിതത്തിലാണ്. അതിനാൽ ജോലിക്ക് വേഗം കൂട്ടുന്നുണ്ട്. എങ്കിലും നീങ്ങുന്നില്ല. ഓട്ടോ സ്റ്റാൻഡിലുമുണ്ട് സാങ്കേതിക പ്രശ്നങ്ങൾ.

ഇവിടെ കോൺക്രീറ്റ് റോഡ് ഉയർന്നതിനാൽ മഴവെള്ളം ഇറങ്ങിയെത്തുന്നത് താഴ്ചയിലുള്ള ഓട്ടോ ട്രാക്കിലാണ് .ആദ്യ മഴയിൽ തന്നെ ഇത് അനുഭവപ്പെടുകയുണ്ടായി. പണി ഇഴഞ്ഞ് പോകുന്നതിൽ നഗരസഭാ കൗൺസിൽ യോഗത്തിലും ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.


Share our post

THALASSERRY

കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും

Published

on

Share our post

തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.

പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി


Share our post
Continue Reading

THALASSERRY

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.


Share our post
Continue Reading

THALASSERRY

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും

Published

on

Share our post

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!