Kerala
ഓപ്പറേഷന്‍ തീയറ്ററില്‍ മുന്‍ഗണന രോഗിയുടെ സുരക്ഷക്ക്; ഹിജാബ് ആവശ്യത്തെ പിന്തുണയ്ക്കാതെ ഐ.എം.എ

ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐ.എം.എ. ഓപ്പറേഷന്‍ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം. മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കെന്നും ഐ.എം.എ നിലപാട് വ്യക്തമാക്കി.
ഓപ്പറേഷന്‍ തീയറ്ററില്‍ മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു പ്രതികരിച്ചു.
ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ കത്ത് ചര്‍ച്ചയായിരുന്നു.
Kerala
വീഡിയോകളില്‍ ഇനി സ്വന്തം പശ്ചാത്തല സംഗീതം, പുതിയ എ.ഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

ക്രിയേറ്റര്‍മാര്‍ക്കായി പുതിയ എ.ഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോകള്‍ക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിര്‍മിക്കാന്‍ സഹായിക്കുന്ന എ.ഐ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ജനറേറ്റര്‍ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബ് സ്റ്റുഡിയോയിലെ ക്രിയേറ്റര്‍ മ്യൂസിക് ടാബിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.വീഡിയോകളില്‍ ചേര്‍ക്കാന്‍ സാധിക്കുന്ന പശ്ചാത്തല സംഗീതം സൃഷ്ടിച്ചെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് സാധിക്കും. യൂട്യൂബിലെ കര്‍ശനമായ പകര്‍പ്പാവകാശ നിയന്ത്രണങ്ങള്‍ കാരണം പശ്ചാത്തല സംഗീതം തിരഞ്ഞെടുക്കുകയെന്നത് പ്രയാസകരമായ ഒരു ജോലിയാണ്. പകര്‍പ്പാവകാശം കണ്ടെത്തിയാല്‍ അത് വീഡിയോയേയും ചാനലിനേയും ബാധിക്കും. സിനിമകളിലെ പശ്ചാത്തല സംഗീതവും സിനിമാ ഗാനങ്ങളും മറ്റ് പ്രശസ്തരായ സംഗീതജ്ഞരുടേയും ഗായകരുടേയും സൃഷ്ടികളായ ജനപ്രിയ സംഗീതവുമൊന്നും പശ്ചാത്തല സംഗീതമായി ഉപയോഗിക്കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കില്ല.
ഇക്കാരണത്താല്‍ പകര്‍പ്പാവകാശ നിയന്ത്രണം ഇല്ലാതെ ചില വെബ്‌സൈറ്റുകളും യൂട്യൂബിലെ തന്നെ ക്രിയേറ്റര്‍ മ്യൂസിക് ടാബും വാഗ്ദാനം ചെയ്യുന്ന മ്യൂസിക് ലൈബ്രറിയില്‍ നിന്ന് മാത്രമേ ക്രിയേറ്റര്‍മാര്‍ക്ക് പശ്ചാത്തല സംഗീതം ഉപയോഗിക്കാനാവൂ. ഉള്ളടക്കത്തിന്റെ സവിശേഷതകള്‍ക്കിണങ്ങും വിധം സംഗീതം തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. യൂട്യൂബ് ക്രിയേറ്റര്‍ മ്യൂസിക് ടാബില്‍ പണം കൊടുത്ത് വാങ്ങാവുന്ന പ്രീമിയം ട്രാക്കുകളും ലഭ്യമാണ്.ഇവിടെയാണ് പുതിയ എഐ ടൂള്‍ രക്ഷയ്‌ക്കെത്തുന്നത്. വീഡിയോകള്‍ക്ക് ഏറ്റവും ഇണങ്ങുന്നതും എന്നാല്‍ മറ്റാരും ഉപയോഗിക്കാത്തതുമായ പശ്ചാത്തല സംഗീതം നിര്‍മിച്ചെടുക്കാന്‍ ഈ ടൂള്‍ ക്രിയേറ്റര്‍മാരെ സഹായിക്കും. ക്രിയേറ്റര്‍ മ്യൂസിക് ടാബില്‍ പ്രത്യേകം ജെമിനൈ ഐക്കണ്‍ ഇതിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്ത് ഡിസ്‌ക്രിപ്ഷന്‍ ബോക്‌സില്‍ നിങ്ങള്‍ക്ക് എത് തരം സംഗീതമാണ് വേണ്ടത് എന്ന വിശദമാക്കി നല്‍കുക. വീഡിയോയുടെ വിഷയം, ദൈര്‍ഘ്യം, സ്വഭാവം ഉള്‍പ്പടെയുള്ള വിവരങ്ങളും നല്‍കാം. ശേഷം ജനറേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നാല് ഓഡിയോ സാമ്പിളുകള്‍ നിര്‍മിക്കപ്പെടും. ഏത് തരം മ്യൂസിക് നിര്‍മിക്കണം എന്നറിയില്ലെങ്കില്‍, പ്രത്യേകം സജസ്റ്റ് ടാബ് ലഭ്യമാണ്. അതില്‍ മ്യൂസിക് ജനറേഷന് വേണ്ട ആശയങ്ങള്‍ ലഭിക്കും. ക്രിയേറ്റര്‍മാര്‍ക്കെല്ലാം ഈ ഫീച്ചര്‍ സൗജന്യമായി ഉപയോഗിക്കാം. എന്തെങ്കിലും റേറ്റ് ലിമിറ്റ് ഇതിനുണ്ടോ എന്ന് വ്യക്തമല്ല. ഇങ്ങനെ നിര്‍മിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ പകര്‍പ്പാവകാശ നിയന്ത്രണങ്ങള്‍ എങ്ങനെയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Kerala
വേനലവധിയല്ലേ? കാത്തിരിപ്പുണ്ട് സഞ്ചാരികളുടെ പറുദീസയായ കടലുണ്ടി

ഫറോക്ക്: മധ്യവേനലവധിക്കാലം എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നതിനായി സഞ്ചാരികളെ മാടിവിളിച്ച് കടലുണ്ടി കമ്യൂണിറ്റി റിസർവ്. റിസർവിലെ നാല്പതിലധികം വരുന്ന യാത്രാനൗകകളാണ് സഞ്ചാരികളുടെ കണ്ണിനും കരളിനും കുളിർപകരുന്നതിനായി കാത്തുനിൽക്കുന്നത്. പ്രകൃതിസൗഹൃദയാത്രയായതിനാൽ യന്ത്രംഘടിപ്പിച്ച ബോട്ടുകൾക്ക് ഇവിടെ വിലക്കുണ്ട്. അതിനാൽ, മുളകൊണ്ട് തഴയിട്ടാണ് യാത്ര.ഒരു മണിക്കൂർ, രണ്ടുമണിക്കൂർ എന്നീ സമയദൈർഘ്യമാണുള്ളത്. ഒരു യാത്രാനൗകയിൽ എട്ട് മുതിർന്നവരും രണ്ടു കുട്ടികളുമാണുണ്ടാവുക. ഒരു മണിക്കൂറിന് ആയിരം രൂപയും രണ്ടുമണിക്കൂറിന് 1600 രൂപയുമാണ്. ഭക്ഷണം മുൻകൂട്ടി ബുക്കുചെയ്തും യാത്ര തുടരാം. റിസർവിലെ കാഴ്ചകൾക്കുശേഷം ഹോർത്തൂസ് മലബാറിക്കസ് സസ്യ സർവസ്വം, കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ, മാലിക് ദിനാർ പണികഴിപ്പിച്ച പള്ളി, പോർച്ചുഗീസ് കോട്ട… എന്നിവയുൾപ്പെടെ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങൾ കടലുണ്ടിയിലുണ്ട്.
ഇതുകൂടാതെ വിനോദസഞ്ചാരവകുപ്പ് നടപ്പാക്കുന്ന ഓഷ്യാനസ് പദ്ധതിയും കൈത്തറി, കയർ മേഖലകളെ ടൂറിസം പദ്ധതിയിൽ കോർത്തിണക്കി ഉത്തരവാദിത്വ ടൂറിസം മിഷൻ വില്ലേജ് ലൈഫ് എക്സ്പീരിയൻസിന്റെ വില്ലേജ് സ്ട്രീറ്റ് പദ്ധതിയും കടലുണ്ടിയിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് മുപ്പതിൽപ്പരം ബ്ലോഗർമാർ കടലുണ്ടിയിൽ സന്ദർശനം നടത്തിയിരുന്നു. സഞ്ചാരികളുടെ പറുദീസ. റെയിൽവേ സ്റ്റേഷനിൽനിന്ന് 750 മീറ്റർമാത്രം ദൂരെയാണ് ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിറ്റി റിസർവായ കടലുണ്ടി കമ്യൂണിറ്റി റിസർവ്.
കടലുണ്ടി-വള്ളിക്കുന്ന് പഞ്ചായത്തുകളിലായി കടലുണ്ടിപ്പുഴയുടെ തീരത്ത് അറബിക്കടലിന്റെ അഴിമുഖത്തായി 154 ഹെക്ടർ ഭൂമിയിലാണ് കമ്യൂണിറ്റി റിസർവ് പരന്നുകിടക്കുന്നത്. റിസർവിലെ മുപ്പത് ഹെക്ടർ ഭൂമി കണ്ടൽ വനമേഖലയാണ്. പ്രാന്തൻ കണ്ടൽ, നക്ഷത്ര കണ്ടൽ, വലിയ ഉപ്പട്ടി, ചെറിയ ഉപ്പട്ടി, കണ്ണാംപൊട്ടി, പൂക്കണ്ടൽ തുടങ്ങി പന്ത്രണ്ടിനത്തിൽപ്പെട്ട കണ്ടലുകൾ കടലുണ്ടി കമ്യൂണിറ്റി റിസർവിലുണ്ട്. കണ്ടലുകൾക്കിടയിലൂടെയുള്ള തോണിയാത്ര സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചയാണ്. കൂടാതെ ഗ്രേറ്റ് ഹോട്ട്, ക്ലോബ്പ്ലോവർ, പവിഴക്കാലി, ചോരക്കാലി, പച്ചക്കാലി, വാൾകൊക്കൻ, കാടകൊക്കുകൾ, മണൽക്കോഴികൾ, ടേൺ സ്റ്റോൺ, ഷാർബേഡ്സ്, ഡൺലീൻ, പെരുമുണ്ടി, ചാരമുണ്ടി, ചിന്നമുണ്ടി, കടലുണ്ടി ആള തുടങ്ങി നൂറുകണക്കിന് പക്ഷികൾ കടലുണ്ടി പക്ഷിസങ്കേതത്തിലെ അതിഥികളായി എത്താറുണ്ട്.
Kerala
ഇതെന്ത് പറ്റി! രാജ്യവ്യാപകമായി തടസം നേരിട്ട് യു.പി.ഐ സേവനങ്ങള്‍

ഇന്ത്യയിലുടനീളം യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ജനപ്രിയ യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ട്രാന്‍സാക്ഷനുകളാണ് നിലച്ചത്. നിരവധി ഉപഭോക്താക്കളാണ് സോഷ്യല്‍ മീഡിയയിലും ഒട്ടേജ്-ട്രാക്കിങ് പ്ലാറ്റ്‌ഫോമുകളിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പണമിടപാടുകള്‍, ബില്‍ പേമെന്റുകള്‍ എന്നിങ്ങനെ ദൈനംദിന കാര്യങ്ങള്‍ക്കായി യുപിഐ-യെ ആശ്രയിക്കുന്ന നിരവധി പേരെയാണ് സാങ്കേതിക തകരാര്‍ ബാധിച്ചത്. ഓണ്‍ലൈന്‍ സേവന പ്രശ്‌നങ്ങള്‍ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ഡിറ്റക്ടറില്‍ നിരവധി പേര്‍ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ 12, ശനിയാഴ്ച ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ 1200ല്‍ അധികം പരാതികള്‍ ലഭിച്ചതായാണ് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 66 ശതമാനം ഉപയോക്താക്കള്‍ ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി പറഞ്ഞപ്പോള്‍, 34 ശതമാനം പേര്‍ ഫണ്ട് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്താണ് യുപിഐ സേവനങ്ങള്‍ തടസപ്പെടാന്‍ കാരണമെന്ന് വ്യക്തമല്ല. അടുത്തിടെ പലതവണ ഇത്തരത്തില്‍ യുപിഐ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. 20 ദിവസങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് പിന്നിലെ കാരണം കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ രണ്ടിനും മാര്‍ച്ച് 26നുമാണ് നേരത്തെ യുപിഐ സേവനങ്ങള്‍ തടസപ്പെട്ടത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്