Connect with us

India

എയിംസില്‍ അവസരങ്ങള്‍: നഴ്സിങ് ഓഫീസര്‍, പാരാമെഡിക്കല്‍ രംഗത്തും ഒഴിവുകള്‍

Published

on

Share our post

വിവിധ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസുകളിലായി പാരാമെഡിക്കല്‍, അനധ്യാപക തസ്തികകളില്‍ ഒഴിവുകള്‍. ഒഴിവുകളുടെ വിശദവിവരങ്ങള്‍ ചുവടെ

ജോധ്പുര്‍

രാജസ്ഥാനിലെ ജോധ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 410 ഒഴിവുണ്ട്. നാല് വിജ്ഞാപനത്തിലായാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആകെ 22 ഒഴിവ് (ഗ്രൂപ്പ് ബി തസ്തികകള്‍)

തസ്തികകളും ഒഴിവും: പബ്ലിക് ഹെല്‍ത്ത് നഴ്സ്-1, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍-3, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍-3, ഡയറ്റീഷ്യന്‍-10, ലീഗല്‍ അസിസ്റ്റന്റ്-1, ലൈബ്രേറിയന്‍ ഗ്രേഡ്-ക1, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍-1, ലൈബ്രേറിയന്‍ ഗ്രേഡ്-കകക2. അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 3,000 രൂപ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2,400 രൂപ. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 9.

ഗ്രൂപ്പ് സി തസ്തികകള്‍ -281 ഒഴിവ്

ഫാര്‍മസിസ്റ്റ് ഗ്രേഡ്-II: ഒഴിവ്-27. യോഗ്യത: ഫാര്‍മസി ഡിപ്ലോമയും ഫാര്‍മസിസ്റ്റായുള്ള രജിസ്ട്രേഷനും. പ്രായം: 21-27 വയസ്സ്.

സാനിറ്ററി ഇന്‍സ്‌പെക്ടര്‍: ഒഴിവ്-18. യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയവും ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്സും കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയില്‍ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-25 വയസ്സ്.

മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യന്‍/മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യന്‍ (റെക്കോഡ് ക്ലാര്‍ക്ക്): ഒഴിവ്-38. യോഗ്യത: ബി.എസ്സി. മെഡിക്കല്‍ റെക്കോഡ്‌സ്. അല്ലെങ്കില്‍, സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ റെക്കോഡ് കീപ്പിങ്ങില്‍ കുറഞ്ഞത് ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവും. പ്രായം: 18-30 വയസ്സ്.

ലാബ് അറ്റന്‍ഡന്റ്: ഒഴിവ്-41. യോഗ്യത: സയന്‍സ് പ്ലസ്ടുവും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും. പ്രായം: 18-27 വയസ്സ്.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്–III(നഴ്സിങ് ഓര്‍ഡര്‍ലി/ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-കകക (സ്ട്രച്ചര്‍ ബിയറേഴ്സ്)): ഒഴിവ്-106. യോഗ്യത: പത്താംക്ലാസും ഹോസ്പിറ്റല്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. പ്രായം: 18-30 വയസ്സ്.

മറ്റ് തസ്തികകളും ഒഴിവും: ലാബ് ടെക്നീഷ്യന്‍-1, ജൂനിയര്‍ മെഡിക്കല്‍ റെക്കോഡ് ഓഫീസര്‍ (റിസപ്ഷനിസ്റ്റ്)-5, ഫാര്‍മ കെമിസ്റ്റ്/കെമിക്കല്‍ എക്‌സാമിനര്‍-1, ഡാര്‍ക്ക് റൂം അസിസ്റ്റന്റ് ഗ്രേഡ്-കക5, ഡിസെക്ഷന്‍ ഹാള്‍ അറ്റന്‍ഡന്റ്-8, അസിസ്റ്റന്റ് ലോണ്‍ഡ്രി സൂപ്പര്‍വൈസര്‍-4, സെക്യൂരിറ്റി-കം-ഫയര്‍ ജമാദാര്‍-1, കോഡിങ് ക്ലാര്‍ക്ക്-1, ജൂനിയര്‍ വാര്‍ഡന്‍ (ഹൗസ്‌കീപ്പേഴ്സ്)-10, മെക്കാനിക് (എയര്‍കണ്ടീഷനിങ് ആന്‍ഡ് റെഫ്രിജറേഷന്‍)-6, മാനിഫോള്‍ഡ് റൂം അറ്റന്‍ഡന്റ്-1, സ്റ്റോര്‍ അറ്റന്‍ഡന്റ്-8.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.

ഫീസ്: ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 3,000 രൂപ, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2,400 രൂപ. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 9.

റേഡിയോഗ്രാഫിക് ടെക്നീഷ്യന്‍ ഗ്രേഡ്-I: ഒഴിവ്-15. യോഗ്യത: റേഡിയോഗ്രഫിയില്‍ ബി.എസ്സി. ഓണേഴ്സ് (ത്രിവത്സര കോഴ്സ്). അല്ലെങ്കില്‍, ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 21-35 വയസ്സ്. ശമ്പളം: 35,400-1,12,400 രൂപ.

ടെക്നിക്കല്‍ അസിസ്റ്റന്റ്/ടെക്നീഷ്യന്‍: ഒഴിവ്-37. യോഗ്യത: മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ബി.എസ്സി./തത്തുല്യവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍, മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ഡിപ്ലോമ/തത്തുല്യവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഒ.ടി. ടെക്നിക്‌സില്‍ ബി.എസ്സി./തത്തുല്യവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഒ.ടി. ടെക്നിക്‌സില്‍ ഡിപ്ലോമ/തത്തുല്യവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 25-35 വയസ്സ്. ശമ്പളം: 35,400-1,12,400 രൂപ.

മറ്റ് തസ്തികകളും ഒഴിവും: മാനേജര്‍/സൂപ്പര്‍വൈസര്‍/ഗ്യാസ് ഓഫീസര്‍-1, ടെക്നിക്കല്‍ ഓഫീസര്‍ (ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍)-10, വൊക്കേഷന്‍ കൗണ്‍സലര്‍-1, ഓഡിയോമെട്രി ടെക്നീഷ്യന്‍-1, സി.എസ്.എസ്.ഡി. ടെക്നീഷ്യന്‍-5, ഇലക്ട്രോ കാര്‍ഡിയോഗ്രാഫ് ടെക്നിക്കല്‍ അസിസ്റ്റന്റ്-1, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്-2, റേഡിയോതെറാപ്പി ടെക്നീഷ്യന്‍ ഗ്രേഡ്-കക2, സ്പീച്ച് തെറാപ്പിസ്റ്റ്/ടെക്നിക്കല്‍ അസിസ്റ്റന്റ്-1, ടി.ബി. ആന്‍ഡ് ഹെല്‍ത്ത് ഡിസീസ് ഹെല്‍ത്ത് അസിസ്റ്റന്റ്-2, ടെക്നിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)/ഡെന്റല്‍ ടെക്നീഷ്യന്‍-4, ടെക്നിക്കല്‍ ഓഫീസര്‍ ഒഫ്താല്‍മോളജി (റെഫ്രിജറേഷനിസ്റ്റ്)-4, ടെക്നീഷ്യന്‍ പ്രോസ്‌തെറ്റിക്‌സ്/ഓര്‍ത്തോട്ടിക്‌സ്-1, മള്‍ട്ടി റീഹാബിലിറ്റേഷന്‍ വര്‍ക്കര്‍ (ഫിസിയോതെറാപിസ്റ്റ്)-4, ഫിസിയോതെറാപിസ്റ്റ്-2. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30.

മെഡിക്കല്‍ റെക്കോഡ്‌സ് ഓഫീസര്‍-4, വാര്‍ഡന്‍ (ഹോസ്റ്റല്‍ വാര്‍ഡന്‍)-3, വാര്‍ഡന്‍ (ലേഡി ഹോസ്റ്റല്‍ വാര്‍ഡന്‍)-2, സ്റ്റോര്‍ കീപ്പര്‍-5. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 30. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.aiimsjodhpur.edu.in സന്ദര്‍ശിക്കുക.

റായ്പുര്‍

ഛത്തീസ്ഗഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിവിധ തസ്തികകളിലായി 358 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവും യോഗ്യതയും

സീനിയര്‍ നഴ്സിങ് ഓഫീസര്‍: 126 ഒഴിവ്. നാലുവര്‍ഷ ബി.എസ്സി. നഴ്സിങ്/ ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ തത്തുല്യം. നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തിരിക്കണം. സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയില്‍ 200 ബെഡ്ഡുള്ള ആശുപത്രിയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 21-35.

സ്റ്റോര്‍കീപ്പര്‍ കം ക്ലാര്‍ക്ക്: 85 ഒഴിവ്. ബിരുദം + സ്റ്റോര്‍കീപ്പറായി ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ മെറ്റീരിയല്‍ മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദം/ ഡിപ്ലോമ. പ്രായം: 30 കവിയരുത്.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് III: 30 ഒഴിവ്. പത്താംക്ലാസും ഹോസ്പിറ്റല്‍ സര്‍വീസസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും. ആശുപത്രിയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 18-30.

ഫാര്‍മസിസ്റ്റ് ഗ്രേഡ് II: 27 ഒഴിവ്. ഫാര്‍മസിയില്‍ ഡിപ്ലോമ. ഫാര്‍മസിസ്റ്റായി രജിസ്റ്റര്‍ചെയ്തിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 21-27.

വയര്‍മാന്‍: 20 ഒഴിവ്. പത്താംക്ലാസും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും. ഇലക്ട്രിക്കല്‍ വര്‍ക്ക്മാന്‍ സര്‍ട്ടിഫിക്കറ്റും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം: 18-30.

മറ്റ് തസ്തികകളും ഒഴിവും: ട്യൂട്ടര്‍/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍-12, സീനിയര്‍ ഹിന്ദി ഓഫീസര്‍-1, ഡയറ്റീഷ്യന്‍-10, ലൈബ്രേറിയന്‍ ഗ്രേഡ് കകക4, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്-2, സ്റ്റോര്‍കീപ്പര്‍-8, ഡെന്റല്‍ ടെക്നീഷ്യന്‍-3, ജൂനിയര്‍ മെഡിക്കല്‍ റെക്കോഡ് ഓഫീസര്‍-5, ജൂനിയര്‍ സ്‌കെയില്‍ സ്റ്റെനോ (ഹിന്ദി)-1, ഡിസ്‌പെന്‍സിങ് അറ്റന്‍ഡന്റ്-4, ഇലക്ട്രീഷ്യന്‍-6, ഡിസെക്ഷന്‍ ഹാള്‍ അറ്റന്‍ഡന്റ്-8, മെക്കാനിക് (എ.സി. & റെഫ്രിജറേഷന്‍)-6.

അപേക്ഷ: www.aiismraipur.edu.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. 

1000 രൂപയാണ് ഫീസ്. വനിതകള്‍, എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍, വിമുക്തഭടര്‍ എന്നിവര്‍ 100 രൂപ അടച്ചാല്‍മതി. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. വിശദവിജ്ഞാപനം വെബ്സൈറ്റില്‍ ലഭിക്കും.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 17.

ഋഷികേശ്

ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുനര്‍ വിജ്ഞാപനമാണ്. 175 ഒഴിവുണ്ട്. 

തസ്തികകളും ഒഴിവും: അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-2, ചീഫ് കാഷ്യര്‍-1, ലീഗല്‍ അസിസ്റ്റന്റ്-1, ടെക്നിക്കല്‍ അസിസ്റ്റന്റ്/ ടെക്നീഷ്യന്‍-25, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ (അക്കൗണ്ടന്റ്)-4, സ്റ്റോര്‍ കീപ്പര്‍-20, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II- 27, കാഷ്യര്‍-13, ലാബ് അറ്റന്‍ഡന്റ് ഗ്രേഡ് -II 41, ഓഫീസ്/ സ്റ്റോഴ്സ് അറ്റന്‍ഡന്റ് (മള്‍ട്ടി ടാസ്‌കിങ്)-40. ഇവ കൂടാതെ പ്രോഗ്രാമറുടെ ഒരു ഒഴിവിലേക്കും പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

വിശദവിവരങ്ങള്‍ www.aiimsrishikesh.edu.in ല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 3.


Share our post

India

കോവിഡിന് ശേഷം ട്രെയിന്‍ യാത്രക്കാര്‍ക്ക് എ.സിയോട് പ്രിയം; അഞ്ചുവര്‍ഷം കൊണ്ട് വരുമാനത്തിൽ വൻ വര്‍ധനവ്

Published

on

Share our post

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് എ.സി. കോച്ചുകളോട് പ്രിയമേറിയതായി കണക്കുകള്‍. ഫസ്റ്റ് ക്ലാസ്, ടു ടയര്‍, ത്രീ ടയര്‍, ചെയര്‍കാര്‍ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള എ.സി. കോച്ചുകളുടേയും ആകെ കണക്കാണ് ഇത്. ബജറ്റ് രേഖകള്‍ വിശകലനം ചെയ്തുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.2019-2020 വര്‍ഷത്തില്‍ ആകെ വരുമാനത്തിന്റെ 36 ശതമാനം അതായത് ഏകദേശം മൂന്നിലൊന്ന് മാത്രമാണ് എ.സി. അതേസമയം ആകെ വരുമാനത്തിന്റെ 58 ശതമാനവും റെയില്‍വേ നേടിയത് സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി. ഇതര യാത്രക്കാരില്‍ നിന്നാണ്. ഇക്കാലയളവില്‍ 50,669 കോടി രൂപയായിരുന്നു യാത്രക്കാരില്‍ നിന്നുള്ള റെയില്‍വേയുടെ വരുമാനം.

ഈ കണക്കുകളാണ് ഇപ്പോള്‍ നേരെ തിരിഞ്ഞത്. 2024-2025 വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ 54 ശതമാനവും എ.സി. ക്ലാസ്സുകളില്‍ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി. ഇതര യാത്രക്കാരില്‍ നിന്നുള്ള വരുമാനം 41 ശതമാനം മാത്രമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെക്കന്‍ഡ് ക്ലാസ് മെയില്‍/എക്‌സ്പ്രസ്, സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് എന്നിവ ഉള്‍പ്പെടുന്നതാണ് എ.സി. ഇതര വിഭാഗം. ഈ വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനം 80,000 കോടി രൂപയാകും എന്നാണ് കണക്കാക്കുന്നത്.എ.സി. ക്ലാസിലെ യാത്രക്കാരുടെ ശതമാനം ഇപ്പോഴും ഒറ്റയക്കം തന്നെയാണെങ്കിലും 2024-2025 വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 38 കോടിയായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡിന് മുമ്പ് ഇത് 18 കോടി മാത്രമായിരുന്നു. 2019-20 വര്‍ഷത്തില്‍ ആകെ യാത്രക്കാരുടെ 2.2 ശതമാനമായിരുന്നു എ.സി. ക്ലാസ് യാത്രക്കാര്‍. 809 കോടി പേരാണ് ആ വര്‍ഷം ട്രെയിനില്‍ യാത്ര ചെയ്തത്. 2024-2025 വര്‍ഷം 727 കോടി യാത്രക്കാര്‍ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ അതിന്റെ 5.2 ശതമാനം മാത്രമാണ് എ.സി. ക്ലാസിലെ യാത്രക്കാര്‍.


Share our post
Continue Reading

India

സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

Published

on

Share our post

ന്യൂഡല്‍ഹി:-രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.സൈബര്‍ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഒരേ പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ള വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, ടെലികോം കമ്പനികള്‍ അവരുടെ ഏജന്റുമാരെയും ഫ്രാഞ്ചൈസികളെയും സിം കാര്‍ഡ് വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യിക്കണം. ഇതുവരെ, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്ലിന് സിം ഡീലര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ രണ്ട് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് വിതരണക്കാര്‍ക്ക് മാത്രമേ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കാന്‍ അധികാരമുള്ളൂ.


Share our post
Continue Reading

India

യു.എ.ഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ

Published

on

Share our post

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം.

ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യു.എ.ഇ സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!