Connect with us

Kerala

വാടക വേണ്ട; കളമശ്ശേരിയില്‍ അര്‍ബുദ രോഗികള്‍ക്ക് സൗജന്യ താമസവുമായി ‘അപ്‌നാഘര്‍’

Published

on

Share our post

കൊച്ചി: കീമോതെറാപ്പിക്കും റേഡിയേഷനും ശേഷം ഛര്‍ദിയും അമിത ക്ഷീണവും മൂലം തലചായ്ക്കാന്‍ ഒരിടം കൊതിക്കുന്നവരാണ് അര്‍ബുദ രോഗികള്‍. ആഴ്ചകള്‍ നീളുന്ന ചികിത്സയ്ക്ക് വലിയ വാടക നല്‍കി മുറിയെടുക്കാന്‍ ഏറെപ്പേര്‍ക്കും സാമ്പത്തികം തടസ്സമാകും. അവര്‍ക്കായി കാരുണ്യത്തിന്റെ കവാടം തുറന്നിട്ടിരിക്കുകയാണ് അപ്നാ ഘര്‍.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇന്റാസ് ഫൗണ്ടേഷനു കീഴില്‍ കളമശ്ശേരി കുറ്റിക്കാട്ടുകര എന്‍.ആര്‍. മേനോന്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ‘അപ്നാ ഘര്‍’ സ്ഥാപനത്തില്‍ ചികിത്സ കഴിയുംവരെ സൗജന്യമായി താമസിക്കാം. എല്ലാ സംസ്ഥാനങ്ങളിലും ഫൗണ്ടേഷന് ഒരു ‘അപ്നാ ഘര്‍’ ഉണ്ട്.
എറണാകുളം ജില്ലയിലെ ഏത് ആസ്പത്രിയിലും ചികിത്സയ്‌ക്കെത്തുന്ന ആര്‍ക്കും അപ്നാ ഘറില്‍ താമസിക്കാം. സ്ഥാപനത്തിന്റെ മൂന്നുനില കെട്ടിടത്തില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും ഒരു കൂട്ടിരിപ്പുകാരനുമാണ് താമസ സൗകര്യം നല്‍കുക.
ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളുമുണ്ട്. ആവശ്യമുള്ള പലവ്യഞ്ജനങ്ങളും പലചരക്കുമെല്ലാം എത്തിച്ചുകൊടുക്കും. കൂട്ടിരിപ്പുകാര്‍ ചേര്‍ന്ന് ഭക്ഷണം തയ്യാറാക്കും. ശുചീകരണത്തിനും സുരക്ഷയ്ക്കും ജീവനക്കാരും തുണികള്‍ കഴുകാന്‍ വാഷിങ് മെഷീനുമുണ്ട്.
കൂടാതെ, കീമോയ്ക്കും റേഡിയേഷനുമായി ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയും ചികിത്സയ്ക്കുശേഷം തിരിച്ച് താമസ സ്ഥലത്തെത്തിക്കുകയും ചെയ്യും.ഡയറ്റീഷ്യന്റെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും സേവനവും ഇവിടെയുണ്ട്. ഒന്‍പത് മുറികളാണുള്ളത്. ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് അണുബാധയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം മുറി നല്‍കും. രണ്ടോ മൂന്നോ പേര്‍ക്ക് ഒരുമിച്ച് കഴിയാന്‍ സൗകര്യങ്ങളുള്ള മുറികളുമുണ്ട്.

സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെത്തുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധിപ്പേര്‍ അപ്നാ ഘറിലെത്താറുണ്ടെന്ന് പ്രോജക്ട് അസോസിയേറ്റ് തൃപ്തി ജോസ് പറഞ്ഞു. രോഗത്തിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോവുന്നവരെ ഇവിടെ പാര്‍പ്പിക്കാറില്ല. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ജില്ലയില്‍ അപ്നാ ഘര്‍ തുടങ്ങിയത്. ഫോണ്‍: 63510 55257, 79840 83652.


Share our post

Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ സാധ്യത

Published

on

Share our post

തിരുവനന്തുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കാലവർഷത്തോട് അനുബന്ധിച്ചുള്ള മഴ ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിനോട് ചേർന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 27ആം തീയതിയോടെ കാലവർഷം കേരളാ തീരം തൊട്ടേക്കും.


Share our post
Continue Reading

Kerala

നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക്‌ ജീവപര്യന്തം തടവ്

Published

on

Share our post

തിരുവനന്തപുരം: നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നൽകണം. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിധിച്ചു.. ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ജീവപര്യന്തം തടവ് കൂടാതെ വീട് കത്തിച്ചതിനും തെളിവ് നശിപ്പിക്കലിനുമായി എട്ട് വര്‍ഷം അധിക തടവും കേഡല്‍ അനുഭവിക്കണം.

കൊലപാതകത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെല്ലാമായിട്ടാണ് 15 ലക്ഷം രൂപ പിഴ. ഇത് അമ്മാവന്‍ ജോസ് സുന്ദരത്തിനാണ് നല്‍കേണ്ടത്.പിതാവ് പ്രൊഫ. രാജാതങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേഡല്‍ പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നത്. പിന്നീട് മൊഴിമാറ്റിയ കേഡല്‍, പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു. മനഃശാസ്ത്രജ്ഞര്‍ കേഡലിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. 2017 ഏപ്രില്‍ ഒന്‍പതിനാണ് കേഡല്‍ കൊലപാതകമെല്ലാം നടത്തിയത്. നാലുപേരെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

വീട്ടില്‍ എല്ലാവരും ഉണ്ടെന്ന് കാണിക്കാന്‍ മിക്കവാറും അഞ്ചുപേര്‍ക്കുള്ള ഭക്ഷണം സ്ഥിരമായി വാങ്ങിയിരുന്നു. മൂന്നുദിവസം മൃതദേഹത്തിന് കാവലിരുന്ന കേഡല്‍ മൂന്നാംദിവസം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇതിനുശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞു. പോകുന്നതിന് മുന്‍പ് തന്റെ ആകൃതിയിലുള്ള ഡമ്മിയുണ്ടാക്കി അതും കത്തിച്ച് താനും കൊല്ലപ്പെട്ടതായി പൊതുധാരണ ഉണ്ടാക്കാനും ശ്രമിച്ചു. പൊതുവേ അന്തര്‍മുഖനായ കേഡലിനെക്കുറിച്ച് ഒരു വിവരവും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു.

സ്ഥിരമായി കറുപ്പും നീലയും നിറങ്ങളിലുള്ള വസ്ത്രമാണ് കേഡല്‍ ധരിച്ചിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച് സ്റ്റാന്‍ലി കാര്‍പെന്റര്‍ ആക്‌സ് എന്ന മഴു ഓണ്‍ലൈനിലൂടെയാണ് പ്രതി വാങ്ങിയത്. രണ്ട് മഴുവാണ് കേഡല്‍ വാങ്ങിയിരുന്നത്. സോംബികളെ തലയ്ക്കടിച്ച് കൊല്ലുന്ന ഒരുതരം വീഡിയോ ഗെയിമും കേഡല്‍ നിരന്തരം കളിച്ചിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. ഇത്തരം ചില വീഡിയോ ഗെയിമുകള്‍ താന്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് അത് കാട്ടിത്തരാം എന്ന് പറഞ്ഞാണ് പ്രതി മാതാപിതാക്കളേയും സഹോദരിയേയും മുകളിലത്തെ നിലയിലേക്ക് എത്തിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ ഹാജരായി. അഭിഭാഷകരായ റിയ, നിധിന്‍ എന്നിവര്‍ സഹായികളായി.


Share our post
Continue Reading

Kerala

ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Published

on

Share our post

ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പി.എസ്‌.സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം കാറ്റഗറി നമ്പർ:17/2025അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:04/06/2025.


Share our post
Continue Reading

Trending

error: Content is protected !!