Connect with us

Breaking News

കൊട്ടിയൂരിൽ അടുത്ത തീർത്ഥാടനത്തിന് മുമ്പ് കൂടുതൽ സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡ്

Published

on

Share our post

കൊട്ടിയൂർ: ഭൗതിക സാഹചര്യങ്ങളിലെ കുറവുകൾ പരിഹരിച്ച് അടുത്ത ഉത്സവകാലം മുതൽ കൊട്ടിയൂരിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് മലബാർ ദേവസ്വം ബോർഡ്. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്.

വൈശാഖോത്സവ നാളുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി ധാരാളം പേരെത്തുന്നു. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത നിലവിൽ തീർത്ഥാടകർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. സൗകര്യം വർദ്ധിപ്പിച്ച് ക്ഷേത്രങ്ങളെ ഭക്തജന സൗഹൃദമാക്കുന്നതിന് സർക്കാരിന്റെ സഹായത്തോടെ പദ്ധതികൾ ഒരുക്കുമെന്നും ബോർഡ് അധികൃതർ പറഞ്ഞു.

ഉത്സവകാലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി, കമ്മിഷണർ പി.നന്ദകുമാർ, അസി.കമ്മിഷണർ എൻ.കെ.ബൈജു, ഏരിയ കമ്മിറ്റി ചെയർമാൻ പി.കെ.സുധി, കൊട്ടിയൂർ ദേവസ്വം എൻ.എച്ച്.ട്രസ്റ്റി രവീന്ദ്രൻ പൊയിലൂർ എന്നിവർ വ്യക്തമാക്കി.

പാർക്കിംഗ് സൗകര്യമൊരുക്കുന്നനായിരിക്കും പ്രഥമ പരിഗണന .ക്ഷേത്രത്തിന് സമീപം പാർക്കിംഗിനായി സ്ഥലം വാങ്ങുന്നതുൾപ്പെടെ പരിഗണനയിലുണ്ട്. ഈ വിഷയത്തിൽ അഭിപ്രായമറിയാൻ ജൂലായിൽ വിശദമായ യോഗം വിളിച്ചു ചേർക്കും. ക്ഷേത്രത്തിലെ വരുമാനത്തിൽ നല്ല വർദ്ധനവ് ഇത്തവണ ഉണ്ടായെന്നും ഇവർ അറിയിച്ചു.

ഉത്സവകാലത്ത് അക്കരെ സന്നിധാനത്ത് ഡോക്ടർമാരുടെ സേവനം ലഭിക്കാത്തത് പോരായ്മയായെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. ഇത്തരം പോരായ്മകൾ പരിഹരിച്ച് അടുത്ത ഉത്സവകാലത്ത് ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യമൊരുക്കുന്നതിന് മുന്നൊരുക്കം ഇപ്പോഴെ തുടങ്ങും- മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി,​ കമ്മിഷണർ പി.നന്ദകുമാർ

കൊട്ടിയൂരിൽ ഉടൻ

. ഇക്കരെ കൊട്ടിയൂരിൽ നിർമ്മാണം പൂർത്തിയായ ടൂറിസം കോംപ്ലക്സുകളുടെ ഉദ്ഘാടനം ഉടൻ

. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരം മതിൽ കെട്ടി സംരക്ഷിക്കും

. നിലം കല്ലുപതിക്കും

.  പഴയ കൗണ്ടർ പുതുക്കി പണിയും

.  കുത്തോട് പുനരുദ്ധാരണം


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!