Connect with us

Breaking News

കൊട്ടിയൂരിൽ അടുത്ത തീർത്ഥാടനത്തിന് മുമ്പ് കൂടുതൽ സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡ്

Published

on

Share our post

കൊട്ടിയൂർ: ഭൗതിക സാഹചര്യങ്ങളിലെ കുറവുകൾ പരിഹരിച്ച് അടുത്ത ഉത്സവകാലം മുതൽ കൊട്ടിയൂരിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് മലബാർ ദേവസ്വം ബോർഡ്. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്.

വൈശാഖോത്സവ നാളുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി ധാരാളം പേരെത്തുന്നു. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത നിലവിൽ തീർത്ഥാടകർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. സൗകര്യം വർദ്ധിപ്പിച്ച് ക്ഷേത്രങ്ങളെ ഭക്തജന സൗഹൃദമാക്കുന്നതിന് സർക്കാരിന്റെ സഹായത്തോടെ പദ്ധതികൾ ഒരുക്കുമെന്നും ബോർഡ് അധികൃതർ പറഞ്ഞു.

ഉത്സവകാലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി, കമ്മിഷണർ പി.നന്ദകുമാർ, അസി.കമ്മിഷണർ എൻ.കെ.ബൈജു, ഏരിയ കമ്മിറ്റി ചെയർമാൻ പി.കെ.സുധി, കൊട്ടിയൂർ ദേവസ്വം എൻ.എച്ച്.ട്രസ്റ്റി രവീന്ദ്രൻ പൊയിലൂർ എന്നിവർ വ്യക്തമാക്കി.

പാർക്കിംഗ് സൗകര്യമൊരുക്കുന്നനായിരിക്കും പ്രഥമ പരിഗണന .ക്ഷേത്രത്തിന് സമീപം പാർക്കിംഗിനായി സ്ഥലം വാങ്ങുന്നതുൾപ്പെടെ പരിഗണനയിലുണ്ട്. ഈ വിഷയത്തിൽ അഭിപ്രായമറിയാൻ ജൂലായിൽ വിശദമായ യോഗം വിളിച്ചു ചേർക്കും. ക്ഷേത്രത്തിലെ വരുമാനത്തിൽ നല്ല വർദ്ധനവ് ഇത്തവണ ഉണ്ടായെന്നും ഇവർ അറിയിച്ചു.

ഉത്സവകാലത്ത് അക്കരെ സന്നിധാനത്ത് ഡോക്ടർമാരുടെ സേവനം ലഭിക്കാത്തത് പോരായ്മയായെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. ഇത്തരം പോരായ്മകൾ പരിഹരിച്ച് അടുത്ത ഉത്സവകാലത്ത് ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യമൊരുക്കുന്നതിന് മുന്നൊരുക്കം ഇപ്പോഴെ തുടങ്ങും- മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി,​ കമ്മിഷണർ പി.നന്ദകുമാർ

കൊട്ടിയൂരിൽ ഉടൻ

. ഇക്കരെ കൊട്ടിയൂരിൽ നിർമ്മാണം പൂർത്തിയായ ടൂറിസം കോംപ്ലക്സുകളുടെ ഉദ്ഘാടനം ഉടൻ

. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരം മതിൽ കെട്ടി സംരക്ഷിക്കും

. നിലം കല്ലുപതിക്കും

.  പഴയ കൗണ്ടർ പുതുക്കി പണിയും

.  കുത്തോട് പുനരുദ്ധാരണം


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!