Connect with us

Kannur

ഡിജിറ്റൽ മികവിൽ കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാല

Published

on

Share our post

മയ്യിൽ : ഡിജിറ്റൽ ലൈബ്രറി സംവിധാനവും ലിറ്റിൽ തീയറ്ററും ജില്ലയിൽ ആദ്യം തുടങ്ങിയ സാംസ്‌കാരിക സ്ഥാപനമാണ്‌ കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാല. തുടർവിദ്യ, ജനസേവന കേന്ദ്രങ്ങളും വയോജന പകൽ വിശ്രമകേന്ദ്രവും ഇൻഫർമേഷൻ സെന്ററും വായനക്കപ്പുറമുള്ള വിശാല ലോകം തുറന്നിടുകയാണ് ഇവിടെ. കംപ്യൂട്ടർ, പി.എസ്‌.സി പരീക്ഷ, തുല്യതാ പരീക്ഷ, ബുക്ക് ബൈൻഡിങ്, നൃത്ത സംഗീത വാദ്യം, നീന്തൽ, തുന്നൽ, കൂൺകൃഷി, സോപ്പ് നിർമ്മാണം എന്നിവയുടെ പരിശീലനം, പച്ചക്കറി ഉൽപ്പാദനം, സാന്ത്വന സേവനം, വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കൽ, മാലിന്യ നിർമാർജനം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെയാണ്‌ ഗ്രന്ഥശാലയുടെ പ്രയാണം.  

സാഹിത്യ സെമിനാറുകൾ, പ്രഭാഷണങ്ങൾ, സംവാദങ്ങളും ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും ബഹുജന പങ്കാളിത്തത്തോടെ നടത്തിവരുന്നു. നാടിന്റെ വെളിച്ചമായി മാറിയ വായനശാലയ്‌ക്ക്‌ എപ്ലസ് ഗ്രേഡുണ്ട്‌. 1049 അംഗങ്ങളുള്ള ഗ്രന്ഥാലയത്തിൽ 16,240 പുസ്തകങ്ങളുണ്ട്‌.    

ദേശീയ പ്രസ്ഥാനകാലത്ത്‌ കുറ്റ്യാട്ടൂരിലെ പ്രക്ഷോഭങ്ങൾക്ക് വേദിയായ ഇടമാണ് പൊതുജന ഗ്രന്ഥശാല. 1942ൽ കസ്തൂർബാ വായനശാലയെന്ന പേരിൽ ആരംഭിച്ച സ്ഥാപനം ദേശീയ സമര വാർത്തകൾ അറിയുന്നതിനും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള കേന്ദ്രമായിരുന്നു. പൊതുജനങ്ങളിൽ ദേശീയബോധം വളർത്താനും അടിമത്തത്തിനും അനീതിക്കുമെതിരെ പോരാടാനുമുള്ള വേദിയായി വായനശാല മാറി.

കസ്തൂർബാ വായനശാലയുടെ പ്രവർത്തനം മന്ദീഭവിച്ചതോടെയാണ് 1970ൽ പൊതുജന ഗ്രന്ഥശാല ആരംഭിച്ചത്. എ.പി ഗോവിന്ദ സറാപ്പിന്റെ വാടക കെട്ടിടത്തിലാണ് വായനശാലയുടെ തുടക്കം. 1986ൽ സ്വന്തമായി കെട്ടിടം പണിതു. പി. ഗോവിന്ദപ്പിള്ളയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഗ്രന്ഥശാലയുടെ പ്രവർത്തന മികവിൽ സന്തോഷം പ്രകടിപ്പിച്ച്‌ ഗോവിന്ദപ്പിള്ളയും വാണിദാസ്‌ എളയാവൂരും പ്രൊഫ. മല്ലിശ്ശേരി കരുണാകരനും 500 രൂപയിലധികം വില വരുന്ന പുസ്തകങ്ങൾ സംഭാവന ചെയ്തു. ഈ പുസ്തക സംഭാവനയാണ് ഗ്രന്ഥശാലാ പ്രവർത്തകരെ പുസ്തക സമാഹരണത്തിലേക്ക് നയിച്ചത്. പുസ്തക സമാഹരണ യജ്ഞത്തിൽ രണ്ടുതവണ അവാർഡ് നേടുന്നതിനും ഇത്‌ പ്രേരകമായി. 

മികച്ച പ്രവർത്തനത്തിനുള്ള നിരവധി അവാർഡുകൾ ഗ്രന്ഥശാലയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. 2003ൽ ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള അവാർഡ്, പുസ്തക സമാഹരണ യത്നത്തിൽ ഒന്നാം സ്ഥാനം, അക്ഷര ജ്വാലാ പുരസ്കാരം തുടങ്ങിയവയാണ് പ്രധാനം. ഗ്രന്ഥശാലയുടെ പ്രസിഡന്റ്‌ കെ. പത്മനാഭനും സെക്രട്ടറി എ. പ്രഭാകരനുമാണ്.


Share our post

Kannur

പുല്ലൂക്കരയില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Published

on

Share our post

പാനൂര്‍: നഗരസഭ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് എത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

റവന്യു റിക്കവറി അദാലത്ത് 15 ന്

Published

on

Share our post

നാലു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള വാഹന നികുതി കുടിശിക തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 15 ന് 10 മണി മുതല്‍ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസില്‍ റവന്യു റിക്കവറി അദാലത്ത് നടത്തും.പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് ജോ.റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.

40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ട‌മാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!