IRITTY
ആറളം ഫാം ഹോമിയോ ആസ്പത്രിയിൽ ഫിസിയോതെറാപ്പി വിഭാഗവും തുടങ്ങുന്നു

ഇരിട്ടി: കിടത്തി ചികിത്സയുള്ള ആറളം ഫാം ഗവ ഹോമിയോ ആസ്പത്രിയിൽ ഫിസിയോതെറാപ്പി വിഭാഗവും ആരംഭിക്കുന്നു.ആദിവാസി പുനരധിവാസ മേഖല എന്ന പരിഗണിനയിൽ 2015-ൽ ആണ് കിടത്തി ചികിത്സാ സൗകര്യത്തോട് കൂടി ഹോമിയോ ആസ്പത്രി ആരംഭിച്ചത്.
2018-ൽ കിടത്തി ചികിത്സാ സൗകര്യമുള്ള പുതിയ കെട്ടിടത്തിലേക്ക് ആസ്പത്രി പ്രവർത്തനം മാറ്റി.2020 മാർച്ചിൽ ക്ലിനിക്കൽ ലാബും ആരംഭിച്ചു.ദിനം പ്രതി 100ഓളം രോഗികളാണ് ആസ്പത്രി സൗകര്യം പ്രയോജനപ്പെടുത്തുന്നത്.പുനരധിവാസ മേഖലയിലുള്ളവർക്ക് പുറമെ ആറളം പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഇരിട്ടി, പായം, അയ്യൻകുന്ന്, കേളകം , കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ നിന്നും കുടുതൽപേർ ആസ്പത്രി സൗകര്യം പ്രയോജനപ്പെടുത്താൻ തുടങ്ങി.
ആറളം പഞ്ചായത്തിനെ കേളകം, കണിച്ചാർ പഞ്ചായത്തുകളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന വളയംചാൽ , ഓടൻതോട് പാലങ്ങളുടെ നിർമ്മാണം പൂർത്തിയായതോടെ ഈ ഭാഗങ്ങളിൽ നിന്നും കൂടുതൽ പേർ എത്താൻ തുടങ്ങി. ആദിവാസികൾക്കൊപ്പം മറ്റ് വിഭാഗങ്ങൾക്കും ചികിത്സ സൗജന്യമാണ്.
ഗ്രാമപഞ്ചായത്ത് 2022- 23 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫിസിയോതെറാപ്പിക്കുള്ള ഉപകരണങ്ങൾ വാങ്ങി. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഫിസിയോ തെറാപിസ്റ്റിനേയും നിയമിച്ചു.ചലന സബന്ധമായ രോഗങ്ങൾ, പാലിയോറ്റിവ് ചികിത്സ, നാടിരോഗങ്ങൾ എന്നിവയ്ക്ക് ഹോമിയോ മരുന്നുകൾക്കൊപ്പം ഫിസിയോതെറാപ്പിയും നൽകുന്നതിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
ജൂലായ് അഞ്ചിന് ഫിസിയോതെറാപ്പി വിഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്യും. പത്ത് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുള്ള ആസ്പത്രിയിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. രഞ്ജിത്ത്, ഫിസിയോ തെറാപിസ്റ്റ് കെ.പി. അഖില എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
IRITTY
വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു


കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.
IRITTY
ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്


ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
IRITTY
മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു


ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു,ധന്യ. സംസ്‌കാരം പിന്നീട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്