Kerala
സ്വർണാഭരണത്തിന് എച്ച്.യു ഐഡി ജൂലൈ ഒന്ന് മുതൽ
കൊച്ചി : രണ്ട് ഗ്രാം മുതലുള്ള സ്വർണാഭരണങ്ങളുടെ വിൽപ്പനയ്‌ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സി (ബി.ഐ.എസ്)ന്റെ ഹാൾമാർക്ക് യുണിക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐഡി) ജൂലൈ ഒന്നുമുതൽ നിർബന്ധം. ഏപ്രിൽ ഒന്നുമുതൽ ഈ പരിഷ്‌കാരം നടപ്പാകേണ്ടതായിരുന്നു. വ്യാപാരികളുടെ ആവശ്യപ്രകാരമാണ് ഇത് നടപ്പാക്കുന്നത് മൂന്നുമാസത്തേക്ക് നീട്ടിയത്. ജൂലൈ ഒന്നുമുതൽ ആറക്ക ബി.ഐ.എസ് ഹാൾമാർക്കില്ലാത്ത സ്വർണത്തിന്റെ വിൽപ്പന കടുത്തശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാകും..
അനധികൃത സ്വർണവിൽപ്പന തടഞ്ഞ് നികുതിവരുമാനം വർധിപ്പിക്കുക എന്നതാണ് പരിഷ്‌കാരത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്വർണത്തിന്റെ പരിശുദ്ധിയും ഉറപ്പാക്കാനാകും. സംസ്ഥാനത്ത് പന്ത്രണ്ടായിരത്തോളം ചെറുതും വലുതുമായ സ്വർണവ്യാപാരികളാണുള്ളത്. ഇതിൽ ഏഴായിരത്തോളംപേർ മാത്രമാണ് ജി.എസ്.ടിയും ബി.ഐ.എസ് ലൈസൻസും എടുത്ത് പരിഷ്‌കാരത്തിന്റെ ഭാഗമാകാൻ ഒരുങ്ങിയിട്ടുള്ളത്. ലൈസൻസ് വ്യവസ്ഥകളിലെ ്് കർശന വ്യവസ്ഥകളാണ് വലിയൊരു വിഭാഗത്തെ പുറത്ത് നിർത്തുന്നത്.
ഹാൾമാർക്ക് കിട്ടാനാവശ്യമായ ബി.ഐ.എസ് രജിസ്‌ട്രേഷന് ജി.എസ്.ടി നിർബന്ധമാണ്. 40 ലക്ഷം രൂപവരെ വാർഷിക വിറ്റുവരവുള്ളവരാണ് ജി.എസ്.ടി എടുക്കേണ്ടത്. അത്രയും വിറ്റുവരവില്ലാത്തവരാണ് വലിയൊരു വിഭാഗം. വിറ്റുവരവില്ലാത്ത ചെറുകിടക്കാർ ബി.ഐ.എസ് ലൈസൻസെടുത്താലും തടസ്സങ്ങൾ തീരുന്നില്ല. അവരുടെ പക്കലുള്ള ഒന്നോ രണ്ടോ യൂണിറ്റ് ആഭരണം കൊണ്ടുപോയി ഹാൾമാർക്ക് ചെയ്‌തെടുക്കാനും പ്രായോഗിക തടസ്സമുണ്ട്. ഒരുകൂട്ടം ആഭരണങ്ങളിൽ ഒന്നിൽനിന്ന് രണ്ടു ഗ്രാമോളം മുറിച്ചെടുത്താണ് ഹാൾമാർക്കിന്റെ ഭാഗമായ ഗുണനിലവാര പരിശോധന. മുറിക്കുന്ന ആഭരണം ഉപയോഗിക്കാനാകാത്തവിധം കേടാകും. ഒരു മോതിരമോ കമ്മലോ ഉണ്ടാക്കിയാൽ അതുമാത്രമായി കൊണ്ടുപോയി ഹാൾമാർക്ക് ചെയ്യാനാകില്ലെന്ന് ചുരുക്കം.
നാട്ടിൻപുറങ്ങളിൽ ചില്ലറ ആഭരണനിർമാണ ജോലി ചെയ്യുന്ന രണ്ടുലക്ഷത്തോളംപേർ പരിഷ്‌കാരത്തിന് പുറത്താകും. പണിക്കൂലിമാത്രം ലഭിക്കുന്ന നിർമാണത്തൊഴിലാളികളായി ഇവർ മാറും. ബി.ഐ.എസ് വ്യവസ്ഥകളിലെ ഇത്തരം അപാകങ്ങൾ പരിഹരിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടതായി ജനറൽ സെക്രട്ടറി എസ്. അബ്‌ദുൾ നാസർ പറഞ്ഞു. അസോസിയേഷൻ സമർപ്പിച്ച റിട്ട് ഹർജിയിലാണ് എച്ച്.യു.ഐഡി നടപ്പാക്കുന്നത് മൂന്നുമാസം ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്.
വിവരങ്ങൾ വിരൽത്തുമ്പിൽ
ഹാൾമാർക്ക് ചെയ്യുന്നതിലൂടെ സ്വർണത്തിന്റെ പരിശുദ്ധിമാത്രമല്ല, ആഭരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സ് രേഖപ്പെടുത്തുന്ന ആറക്ക നമ്പർ വെബ്‌സൈറ്റിലോ ബി.ഐ.എസ് കെയർ എന്ന ആപ്പിലോ നൽകി ആർക്കും വിവരങ്ങളെടുക്കാം. ആഭരണത്തിന്റെ പരിശുദ്ധി, ഏത് സെന്ററിൽ പരിശോധിച്ചു, ഏത് വിൽപ്പനക്കാരനിൽനിന്ന് വാങ്ങി തുടങ്ങിയ വിവരങ്ങൾ ഉപയോക്താവിന് ലഭിക്കും.
Kerala
ഇനി ‘100’ൽ വിളിച്ചാലല്ല പൊലീസിനെ കിട്ടുക, ഫയർഫോഴ്സിനായി ‘101’ലും വിളിക്കേണ്ട; എല്ലാ സേവനങ്ങളും ഒറ്റ നമ്പറിൽ


തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്.
ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.
Kerala
ബി.പി.എല്‍ വിഭാഗത്തിനുള്ളവർക്ക് സൗജന്യ കെഫോണ്‍ കണക്ഷന് അപേക്ഷിക്കാം; നടപടികൾ ഓൺലൈനായി മാത്രം


തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണെന്നാണ് അറിയിപ്പ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ.
മഞ്ഞ റേഷൻ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്‍ണത കാരണം നേരത്തേ കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്ന ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ കഴിയും.ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. അപേക്ഷ ലഭിക്കുന്ന ഉടന്‍ തന്നെ കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
സെന്റ് ഓഫ് ആഘോഷമാക്കാൻ വിദ്യാർഥികളുടെ ലഹരിപാർട്ടി; പത്താംക്ലാസ് വിദ്യാർഥികളുടെ കൈവശം കഞ്ചാവ് ശേഖരം


കാസർഗോഡ് : കാസർഗോഡ് പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷത്തിനിടെ ലഹരി പാർട്ടി നടത്തി വിദ്യാർഥികൾ. വിദ്യാലയത്തിൽ കഞ്ചാവെത്തിച്ചാണ് വിദ്യാർഥികൾ സെന്റ് ഓഫ് ആഘോഷമാക്കിയത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന് കാസർഗോഡ് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്കൂളിലെത്തി വിദ്യാർഥികളുടെ കൈയ്യിൽ നിന്നും കഞ്ചാവ് കൈയ്യോടെ പിടികൂടുകയായിരുന്നു.പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്