Connect with us

Kerala

‘കൂടെവരാമെന്ന് മോള് കാലുപിടിച്ച് പറഞ്ഞു, വീണ്ടും ചിരവ കൊണ്ടടിച്ചു; അവന്‍ ഞങ്ങളെയും കൊല്ലും’

Published

on

Share our post

റാന്നി: ഓരോതവണയും പിണങ്ങി സ്വന്തം വീട്ടിലെത്തുമ്പോള്‍ കൂടെ ചെന്നില്ലെങ്കില്‍ അച്ഛനെയും അമ്മയേയും കൊല്ലുമെന്ന അവന്റെ ഭീഷണി ഭയന്നായിരുന്നു പൊന്നുമോള്‍ എല്ലാം സഹിക്കാനായി ഒപ്പംപോയിരുന്നത്. വെട്ടേറ്റ് നിലത്തുവീണപ്പോഴും അവരെ ഒന്നും ചെയ്യരുത്, ഞാന്‍ കൂടെ വരാമെന്ന് മോള് കാലില്‍പിടിച്ച് കരഞ്ഞുപറഞ്ഞു.

വീണ്ടും ചിരവ എടുത്ത് അടിക്കുകയും നെഞ്ചില്‍ കടിക്കുകയുമാണ് ചെയ്തത്. അവന്‍ പുറത്തിറങ്ങിയാല്‍ ഞങ്ങളെ എല്ലാം കൊല്ലും. അവനെ പുറത്തിറക്കാന്‍ പലരുമുണ്ട്. ഞങ്ങള്‍ക്ക് സുരക്ഷിതത്വം വേണം. മലര്‍വാടിയില്‍ കൊല്ലപ്പെട്ട രഞ്ജിതയുടെ മാതാപിതാക്കളായ രാജുവും ഗീതയും സഹോദരി അപ്പുവും പറഞ്ഞു.

രഞ്ജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുല്‍ സത്യനെയാണ് കുടുംബം ഭയക്കുന്നത്. അഞ്ചരവര്‍ഷത്തോളം ഇയാള്‍ക്കൊപ്പമാണ് രഞ്ജിത കഴിഞ്ഞിരുന്നത്. രണ്ട് മക്കളുണ്ട്. രഞ്ജിതയുടെ ആദ്യവിവാഹം ഒഴിഞ്ഞശേഷമാണ് രഞ്ജിത അതുലിനൊപ്പം പോയതെന്ന് ഇവര്‍ പറഞ്ഞു. മറ്റൊരാളുടെ ഭാര്യ ആയിരിക്കുമ്പോഴാണ് പോയതെന്ന് പറയപ്പെടുന്നത് ശരിയല്ല.

അതുലിന് ക്രിമിനല്‍ സ്വഭാവമുള്ളതായി അറിഞ്ഞപ്പോള്‍ മുതല്‍ പലതവണ പിണങ്ങി. അച്ഛനെയും അമ്മയേയും കൊല്ലുമെന്ന് ഭയപ്പെടുത്തിയാണ് കൊണ്ടുപോയത്. വിദേശത്തേക്ക് പോയ രഞ്ജിതയെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയാണ് തിരികെ വരുത്തിയത്.

ഒരുമാസം മുമ്പാണ് വന്നത്. ഏതാനും ദിവസങ്ങള്‍ നിന്ന ശേഷം ഒരുതരത്തിലും കൂടെ നില്‍ക്കാന്‍ കഴിയാതെ വീട്ടിലേക്ക് ഓടിപോരുകയായിരുന്നു. ഇതിനിടയില്‍ അതുലിന്റെ മോശപ്പെട്ട സ്വഭാവവുമായി ബന്ധപ്പെട്ട പല വിവരങ്ങളും രഞ്ജിത അറിഞ്ഞു. പിണങ്ങി വീട്ടിലെത്തിയ ശേഷവും രഞ്ജിതയുടെ ഫോണിനുവേണ്ടി വഴക്കുണ്ടാക്കിയിരുന്നതായും ഇവര്‍ പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടയില്‍ പത്തനാപുരത്തുവെച്ചും വാഴക്കുന്നത്തുവെച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് സംഭവങ്ങളും പോലീസില്‍ അറിയിച്ചു. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. കൊല്ലുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ് സംഭവദിവസം അവള്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്നും ഗീത പറഞ്ഞു.

ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍

ഒരു മണിയോടെ ഇപ്പോള്‍ മഴ പെയ്യുമെന്നപോലെ മാനം ഇരുണ്ടുമൂടിയ നിലയിലായിരുന്നു. മൃതദേഹം ഉടനെ എത്തുമെന്ന് വീട്ടില്‍ ബന്ധുക്കളിലൊരാള്‍ പറഞ്ഞപ്പോള്‍ എന്റെ ദൈവമേ മകള്‍ നനയേണ്ടി വരരുതേ എന്നായിരുന്നു രഞ്ജിതയുടെ അമ്മ കരഞ്ഞുകൊണ്ട് ഉറക്കെ പ്രര്‍ത്ഥിച്ചത്. മൃതദേഹം ആംബുലന്‍സില്‍ എത്തുമ്പോള്‍ കനത്ത മഴയായിരുന്നു.

വീട്ടില്‍ നിന്നും 100 മീറ്ററോളം അകലെ മാത്രമെ വാഹനം എത്തുകയുള്ളൂ. അവിടെനിന്നും തോടിന്റെ വരമ്പിലൂടെ നടന്നാണ് വീട്ടിലെത്തേണ്ടത്. പടുത വലിച്ചുപിടിച്ചാണ് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം നനയാതെ വീട്ടില്‍ എത്തിച്ചത്. വീട്ടിലേക്ക് കയറ്റുവാന്‍ തുടങ്ങുമ്പോള്‍ മുതല്‍ അമ്മ അലറി കരഞ്ഞുകൊണ്ട് മകളുടെ മുഖം കാണാന്‍ ശ്രമിച്ചു.

മൃതദേഹം കട്ടിലില്‍ കിടത്തിയപ്പോള്‍ അമ്മയും സഹോദരിയും കെട്ടിപിടിച്ചുകരച്ചില്‍ തുടങ്ങി. അച്ഛന്‍ മകളുടെ കാലില്‍ പിടിച്ചും തേങ്ങി ഇവരെ ആസ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍ വിഷമിച്ചു. മക്കളായ ഭദ്രിത്, ദര്‍ശിത് എന്നിവരെയും അമ്മയ്ക്കരികില്‍ ചേര്‍ത്തുനിര്‍ത്തി. 3.45 ഓടെ മൃതദേഹം പുറത്തെടുത്തു. മൂത്തമകന്‍ ഭദ്രിതാണ് ചിതയ്ക്ക് തീ കൊളുത്തിയത്.


Share our post

Kerala

അവസാന വാർത്തയും പൂർത്തിയാക്കി ഹക്കീം കൂട്ടായി ആകാശവാണിയിൽ നിന്ന് പടിയിറങ്ങി

Published

on

Share our post

കോഴിക്കോട്: ആകാശവാണി വാർത്ത അവതാരകൻ ഹക്കീം കൂട്ടായി വിരമിച്ചു. 27 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് അദ്ദേഹം കോഴിക്കോട് ആകാശവാണിയുടെ പടിയിറങ്ങിയത്.ഇന്നലെ പുലർച്ചെ 6.45ന് അവസാന വാർത്താ ബുള്ളറ്റിനും വായിച്ചാണ് ഹക്കീം കൂട്ടായി വിരമിച്ചത്. വാർത്തയുടെ അവസാനം പ്രിയ ശ്രോതാക്കൾക്ക് സ്നേഹാശംസകൾ നേർന്നും നന്ദി പറഞ്ഞുമായിരുന്നു പടിയിറക്കം.’പ്രിയ ശ്രോതാക്കളെ, വാര്‍ത്താ ബഹുലമായ 27 വര്‍ഷത്തെ  എന്‍റെ ഔദ്യോഗിക ജീവിതം ഇന്ന് ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്. ഡല്‍ഹിയിലും തി‌രുവനന്തപുരത്തും കോഴിക്കോട്ടും ആകാശവാണ‌ി വാര്‍ത്താ അവതാരകന്‍ എന്ന നിലയില്‍ വാര്‍ത്തകളോടും സംഭവങ്ങളോടും അങ്ങേയറ്റം നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. ശ്രോതാക്കളുടെ തിരുത്തലുകള്‍ക്കും ‌നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.എല്ലാ ശ്രോതാക്കള്‍ക്കും എന്‍റെ സ്നേഹാശംസകള്‍…’ – വാർത്തയുടെ അവസാനം ഹക്കീം കൂട്ടായി പറഞ്ഞു നിർത്തി.

1997 നവംബർ 28ന് ആകാശവാണി ഡൽഹി നിലയത്തിൽ വാർത്താ അവതാരകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം, 1997 ഡിസംബർ എട്ടിനാണ് ആദ്യമായി വാർത്ത വായിച്ചത്. ആദ്യം ഡൽഹിയിലായിരുന്നു നിയമനം. 2000 ഡിസംബറിൽ തിരുവനന്തപുരത്തേക്ക് മാറി. ഒരു മാസം അവിടെ സേവനമനുഷ്ടിച്ച ശേഷം കോഴിക്കോട് നിലയത്തിലെത്തി.പിന്നീട് നീണ്ട 25 വർഷക്കാലം കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിലാണ് സേവനമനുഷ്ടിച്ച് വരുന്നത്.തിരൂർ കൂട്ടായി സ്വദേശിയാണ് ഹക്കീം. തിരൂർ കൂട്ടായി സ്വദേശി പികെ അഫീഫുദ്ദീന്റെയും പറവണ്ണ മുറിവഴിക്കൽ വി വി ഫാത്തിമയുടെയുമകൻ. ഭാര്യ ടി കെ സാബിറ. മക്കൾ: പി കെ സഹല, അഡ്വ. സാബിത്ത്.


Share our post
Continue Reading

Kerala

വ്യാജ പീഡനപരാതി നൽകുന്ന സ്ത്രീകൾക്കെതിരെ പോലിസ് നടപടിയെടുക്കണം; ഹൈക്കോടതി

Published

on

Share our post

കൊച്ചി: പുരുഷൻമാർക്കെതിരെ വ്യാജ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണത സമൂഹത്തിലുണ്ടെന്ന് ഹൈക്കോടതി. പരാതിക്കാരി ഒരു സ്ത്രീയായതിനാൽ മാത്രം അവരുടെ മൊഴി വേദവാക്യമായി കാണാൻ കഴിയില്ലെന്നും പീഡന പരാതിയിൽ ആരോപണ വിധേയനായ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ച് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.കേസന്വേഷണത്തിൽ പുരുഷൻ പറയുന്നതും പോലിസ് കേൾക്കണം.പരാതിക്കാരിയായ യുവതി ഒരു പുരുഷനെതിരെ തെറ്റായ ലൈംഗികാരോപണം ഉന്നയിച്ചതായി കണ്ടെത്തിയാൽ പോലിസിന് യുവതിക്കെതിരെ നടപടിയെടുക്കാം. ഇത്തരം നടപടികൾ എടുക്കുന്ന പോലിസുകാർക്ക് സംരക്ഷണം നൽകണം.തെറ്റായ പരാതി മൂലം പുരുഷന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകാമെന്നും അത് നഷ്ടപരിഹാരം കൊണ്ട് പരിഹരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. “തെറ്റായ പരാതി കാരണം ഒരു പുരുഷനുണ്ടാവുന്ന നാശത്തിന് നഷ്ടപരിഹാരം നൽകിയാൽ മാത്രം പരിഹാരമുണ്ടാവില്ല.അവൻ്റെ അന്തസ്, സമൂഹത്തിലെ സ്ഥാനം, പ്രശസ്തി മുതലായവ ഒരു വ്യാജ പരാതിയാൽ നശിക്കപ്പെടും. അതിനാൽ ഇത്തരം കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് പോലീസ് രണ്ടുതവണ ആലോചിക്കണം. നെല്ലിൽ നിന്ന് പതിര് വേർതിരിക്കേണ്ടത്’ പോലീസ് ഉദ്യോഗസ്ഥരാണ്.പോലിസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കോടതിക്ക് കേസ് തീർപ്പാക്കാൻ കഴിയൂ. അതിനാൽ പ്രതിയുടെയും ഇരയുടെയും മൊഴികൾ പൊലീസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.


Share our post
Continue Reading

Kerala

ഇനി ‘100’ൽ വിളിച്ചാലല്ല പൊലീസിനെ കിട്ടുക, ഫയ‍ർഫോഴ്സിനായി ‘101’ലും വിളിക്കേണ്ട; എല്ലാ സേവനങ്ങളും ഒറ്റ നമ്പറിൽ

Published

on

Share our post

തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.

കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്.

ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.


Share our post
Continue Reading

Trending

error: Content is protected !!