Kerala
‘കൂടെവരാമെന്ന് മോള് കാലുപിടിച്ച് പറഞ്ഞു, വീണ്ടും ചിരവ കൊണ്ടടിച്ചു; അവന്‍ ഞങ്ങളെയും കൊല്ലും’

റാന്നി: ഓരോതവണയും പിണങ്ങി സ്വന്തം വീട്ടിലെത്തുമ്പോള്‍ കൂടെ ചെന്നില്ലെങ്കില്‍ അച്ഛനെയും അമ്മയേയും കൊല്ലുമെന്ന അവന്റെ ഭീഷണി ഭയന്നായിരുന്നു പൊന്നുമോള്‍ എല്ലാം സഹിക്കാനായി ഒപ്പംപോയിരുന്നത്. വെട്ടേറ്റ് നിലത്തുവീണപ്പോഴും അവരെ ഒന്നും ചെയ്യരുത്, ഞാന്‍ കൂടെ വരാമെന്ന് മോള് കാലില്‍പിടിച്ച് കരഞ്ഞുപറഞ്ഞു.
വീണ്ടും ചിരവ എടുത്ത് അടിക്കുകയും നെഞ്ചില്‍ കടിക്കുകയുമാണ് ചെയ്തത്. അവന്‍ പുറത്തിറങ്ങിയാല്‍ ഞങ്ങളെ എല്ലാം കൊല്ലും. അവനെ പുറത്തിറക്കാന്‍ പലരുമുണ്ട്. ഞങ്ങള്‍ക്ക് സുരക്ഷിതത്വം വേണം. മലര്‍വാടിയില്‍ കൊല്ലപ്പെട്ട രഞ്ജിതയുടെ മാതാപിതാക്കളായ രാജുവും ഗീതയും സഹോദരി അപ്പുവും പറഞ്ഞു.
രഞ്ജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുല്‍ സത്യനെയാണ് കുടുംബം ഭയക്കുന്നത്. അഞ്ചരവര്‍ഷത്തോളം ഇയാള്‍ക്കൊപ്പമാണ് രഞ്ജിത കഴിഞ്ഞിരുന്നത്. രണ്ട് മക്കളുണ്ട്. രഞ്ജിതയുടെ ആദ്യവിവാഹം ഒഴിഞ്ഞശേഷമാണ് രഞ്ജിത അതുലിനൊപ്പം പോയതെന്ന് ഇവര്‍ പറഞ്ഞു. മറ്റൊരാളുടെ ഭാര്യ ആയിരിക്കുമ്പോഴാണ് പോയതെന്ന് പറയപ്പെടുന്നത് ശരിയല്ല.
അതുലിന് ക്രിമിനല്‍ സ്വഭാവമുള്ളതായി അറിഞ്ഞപ്പോള്‍ മുതല്‍ പലതവണ പിണങ്ങി. അച്ഛനെയും അമ്മയേയും കൊല്ലുമെന്ന് ഭയപ്പെടുത്തിയാണ് കൊണ്ടുപോയത്. വിദേശത്തേക്ക് പോയ രഞ്ജിതയെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയാണ് തിരികെ വരുത്തിയത്.
ഒരുമാസം മുമ്പാണ് വന്നത്. ഏതാനും ദിവസങ്ങള്‍ നിന്ന ശേഷം ഒരുതരത്തിലും കൂടെ നില്‍ക്കാന്‍ കഴിയാതെ വീട്ടിലേക്ക് ഓടിപോരുകയായിരുന്നു. ഇതിനിടയില്‍ അതുലിന്റെ മോശപ്പെട്ട സ്വഭാവവുമായി ബന്ധപ്പെട്ട പല വിവരങ്ങളും രഞ്ജിത അറിഞ്ഞു. പിണങ്ങി വീട്ടിലെത്തിയ ശേഷവും രഞ്ജിതയുടെ ഫോണിനുവേണ്ടി വഴക്കുണ്ടാക്കിയിരുന്നതായും ഇവര്‍ പറഞ്ഞു.
രണ്ടാഴ്ചയ്ക്കിടയില്‍ പത്തനാപുരത്തുവെച്ചും വാഴക്കുന്നത്തുവെച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് സംഭവങ്ങളും പോലീസില്‍ അറിയിച്ചു. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. കൊല്ലുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ് സംഭവദിവസം അവള്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്നും ഗീത പറഞ്ഞു.
ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍
ഒരു മണിയോടെ ഇപ്പോള്‍ മഴ പെയ്യുമെന്നപോലെ മാനം ഇരുണ്ടുമൂടിയ നിലയിലായിരുന്നു. മൃതദേഹം ഉടനെ എത്തുമെന്ന് വീട്ടില്‍ ബന്ധുക്കളിലൊരാള്‍ പറഞ്ഞപ്പോള്‍ എന്റെ ദൈവമേ മകള്‍ നനയേണ്ടി വരരുതേ എന്നായിരുന്നു രഞ്ജിതയുടെ അമ്മ കരഞ്ഞുകൊണ്ട് ഉറക്കെ പ്രര്‍ത്ഥിച്ചത്. മൃതദേഹം ആംബുലന്‍സില്‍ എത്തുമ്പോള്‍ കനത്ത മഴയായിരുന്നു.
വീട്ടില്‍ നിന്നും 100 മീറ്ററോളം അകലെ മാത്രമെ വാഹനം എത്തുകയുള്ളൂ. അവിടെനിന്നും തോടിന്റെ വരമ്പിലൂടെ നടന്നാണ് വീട്ടിലെത്തേണ്ടത്. പടുത വലിച്ചുപിടിച്ചാണ് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം നനയാതെ വീട്ടില്‍ എത്തിച്ചത്. വീട്ടിലേക്ക് കയറ്റുവാന്‍ തുടങ്ങുമ്പോള്‍ മുതല്‍ അമ്മ അലറി കരഞ്ഞുകൊണ്ട് മകളുടെ മുഖം കാണാന്‍ ശ്രമിച്ചു.
മൃതദേഹം കട്ടിലില്‍ കിടത്തിയപ്പോള്‍ അമ്മയും സഹോദരിയും കെട്ടിപിടിച്ചുകരച്ചില്‍ തുടങ്ങി. അച്ഛന്‍ മകളുടെ കാലില്‍ പിടിച്ചും തേങ്ങി ഇവരെ ആസ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍ വിഷമിച്ചു. മക്കളായ ഭദ്രിത്, ദര്‍ശിത് എന്നിവരെയും അമ്മയ്ക്കരികില്‍ ചേര്‍ത്തുനിര്‍ത്തി. 3.45 ഓടെ മൃതദേഹം പുറത്തെടുത്തു. മൂത്തമകന്‍ ഭദ്രിതാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്