Connect with us

KETTIYOOR

“സ്വർഗ്ഗത്തിലെ പഴം” കൊട്ടിയൂരിലെ വീട്ടുപറമ്പിൽ വിളയിച്ച് രവിയേട്ടൻ 

Published

on

Share our post

കൊട്ടിയൂർ : വീടിന്റെ പിന്നാമ്പുറത്ത്‌ നിർമ്മിച്ചിരിക്കുന്ന വിശാലമായ പന്തലിൽ വിവിധ വർണ്ണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ച ഏവരിലും കൗതുകം ഉണർത്തുന്നു. കണ്ണൂർ കളക്ട്രേറ്റിൽ നിന്നും ഡ്രാഫ്റ്റ്‌മാനായി വിരമിച്ച കൊട്ടിയൂർ കണ്ടപുനത്തെ എൺപതുകാരൻ കളത്തിൽ രവീന്ദ്രന്റെ വ്യത്യസ്ത കൃഷിയോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് കേരളത്തിൽ അപൂർവമായി മാത്രം കൃഷി ചെയ്യുന്ന ഗാഗ് ഫ്രൂട്ട് കൃഷിയിൽ വിജയം വരിച്ചത്.

ഏറെ പ്രത്യേകതകളുള്ള വിയറ്റ്നാം സ്വദേശിയായ ഈ ഫലം പരാഗണം നടക്കുന്നതിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കായ്ഫലം ലഭ്യമാക്കുക എന്നത് ശ്രമകരമായ ഒരു പണിയായിരുന്നു.

നേരത്തെ നട്ട തൈക്ക് വെങ്ങലോടിയിലെ ഒരു തയ്യിൽ നിന്നുള്ള ആൺ പൂവിൽ നിന്നും കൃത്രിമ പരാഗണം എത്തിച്ചത് പരാജയപ്പെട്ടെങ്കിലും വ്യത്യസ്തമായ കൃഷി രീതികൾ ഇഷ്ടപ്പെടുന്ന രവിയേട്ടൻ പിന്മാറാൻ തയ്യാറായില്ല. അങ്കമാലി സ്വദേശിയിൽ നിന്നും ഗാഗ് ഫ്രൂട്ടിന്റെ പുതിയ തൈകൾ എത്തിച്ചത് കൃഷി ചെയ്തു. സ്വർഗത്തിലെ പഴമെന്ന് വിളിപ്പേരുള്ള ഗാഗ് ഫ്രൂട്ട് ഒടുവിൽ പ്രതീക്ഷിച്ചതിലും അപ്പുറമായി വിജയിച്ചപ്പോൾ രവിയേട്ടന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം

പിന്നാമ്പുറത്താണ് നിലവിലെ കൃഷിയെങ്കിലും പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളിൽ വിവിധ പാകത്തിലുള്ള ഗാഗ് ഫലങ്ങൾ പന്തലിൽ തൂങ്ങിക്കിടക്കുന്ന മനോഹര കാഴ്ച ആരെയും ആകർഷിക്കും.ഈ വർഷം വീടിന് മുമ്പിലേക്കും കൃഷി വ്യാപിപ്പിക്കാനാണ് ഈ പ്രായത്തിലും ചുറുചുറുക്കോടെ കൃഷിയിൽ ഏർപെടുന്ന രവിയേട്ടന്റെ തീരുമാനം.

പച്ചയിൽ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് പഴം വിളവെടുക്കാൻ പാകമാകുന്നത്. പഴത്തിന് ഒരു കിലോക്ക് അടുത്ത് ഭാരം ഉണ്ട്. ഒരു പഴത്തിന് 1000 മുതൽ 1500 രൂപ വരെയാണ് വിപണി വില.നേരിയ ചവർപ്പ് രുചിയുണ്ടെങ്കിലും വിറ്റാമിൻ സി, മൂലകങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഗാഗ് പഴം. ജ്യൂസ്, അച്ചാർ, സോസ് തുടങ്ങി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇലകളും മൂപ്പെത്താത്ത കായും പച്ചക്കറിയായും ഉപയോഗിക്കാം. തോടും ഭക്ഷ്യയോഗ്യമാണ്.

വിത്തിന്റെ വിപണനമാണ് രവിയേട്ടൻ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 10 എണ്ണം അടങ്ങിയ ആൺ പെൺ വിത്തുകൾ 200 രൂപ തോതിൽ ആവശ്യക്കാർക്ക് കൊടുത്തുവരുന്നുണ്ട്. വേര് പിടിപ്പിച്ച ഡ്രാഗൺ ഫ്രൂട്ട് തൈയും കൊടുക്കാറുണ്ട്. ഇവയെല്ലാം കൊറിയറായും അയക്കാറുണ്ട്.

കൃഷിയെ ഏറെ സ്നേഹിക്കുന്ന രവിയേട്ടന് ടെറസിലും പറമ്പിലുമായി ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമുണ്ട്. സ്വന്തമായുള്ള 50 സെന്റ് സ്ഥലത്ത് വിദേശ ഇനത്തിൽ പെട്ട അബിയു, ആപ്പിൾ, ബറാബ, മുന്തിരി, സ്റ്റാർ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട് തുടങ്ങിയ വിദേശ ഫല വൃക്ഷങ്ങളും വിത്യസ്തമായ മൂന്നിനം മാങ്ങകൾ കായ്ക്കുന്ന ഡ്രാഫ്റ്റ്‌ ചെയ്ത മാവും തുടങ്ങി 25 ഇനത്തിൽ പെട്ട ഫലവൃക്ഷങ്ങളുണ്ട്.

രവിയേട്ടന്റെ കൃഷിയോടുള്ള ആവേശത്തിന് കൂട്ടായും പലതരം പൂച്ചെടികൾ നട്ടുപിടിപ്പിച്ചും ഭാര്യ സൗമിനി ഒപ്പമുണ്ട്.

ഫോൺ: 9400430078


Share our post

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ

Published

on

Share our post

കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!