Connect with us

Kerala

സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണില്‍ ലക്ഷങ്ങള്‍ സമ്മാനമെന്ന് പറഞ്ഞ് വന്‍ തട്ടിപ്പ്; പിടിയില്‍

Published

on

Share our post

ഹരിപ്പാട്: നാപ്ടോള്‍ കമ്പനിയുടെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണിലൂടെ 13.5 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്നു വിശ്വസിപ്പിച്ച് 1.35 ലക്ഷം രൂപ തട്ടിയെടുത്ത കര്‍ണാടകസ്വദേശികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കല്ലുഗുണ്ടി സ്വദേശികളായ ജഗദീഷ് (40), ദേവിപ്രസാദ് (35) എന്നിവരെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. പള്ളിപ്പാട് നീണ്ടൂര്‍ ഈശ്വരന്‍പറമ്പില്‍ ഗോപാലകൃഷ്ണപിള്ള(74)യുടെ പരാതിയിലാണിത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് തട്ടിപ്പു നടന്നത്.

ഗോപാലകൃഷ്ണപിള്ള നാപ്ടോളില്‍ നിന്ന് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ഇതിനിടെയാണ് തപാലില്‍ സ്‌ക്രാച്ച് കാര്‍ഡ് കിട്ടിയത്. ഇതു പരിശോധിച്ചപ്പോള്‍ 13.5 ലക്ഷം രൂപ സമ്മാനം ലഭിച്ചതായി രേഖപ്പെടുത്തിയതായാണു കണ്ടത്.

കാര്‍ഡിലുണ്ടായിരുന്ന ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ നാപ്ടോളിന്റെ പി.ആര്‍.ഒ.യാണെന്നു പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. പേര് അമല്‍ദേവ് എന്നാണെന്നും ഓച്ചിറ സ്വദേശിയായ താന്‍ ഡല്‍ഹിയില്‍ ജോലിചെയ്യുകയാണെന്നും പറഞ്ഞു.

ഗോപാലകൃഷ്ണപിള്ള സംശയംപറഞ്ഞപ്പോള്‍ അമല്‍ദേവിന്റെ ആധാര്‍ കാര്‍ഡിന്റെയും കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെയും ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. സമ്മാനത്തുകയുടെ 10 ശതമാനം ജി.എസ്.ടി.യായി 1.35 ലക്ഷം രൂപ അടയ്ക്കാനാവശ്യപ്പെട്ട് അക്കൗണ്ട് നമ്പരും നല്‍കി. ഇതിനുശേഷം നികുതിയിനത്തില്‍ കൂടുതല്‍ പണമാവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണപിള്ള പോലീസിനെ സമീപിക്കുകയായിരുന്നു.

പണമയച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍ കര്‍ണാടകത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞ പോലീസ് അവിടെയെത്തി ബാങ്കില്‍നിന്ന് അക്കൗണ്ട് ഉടമകളുടെ വിവരം ശേഖരിച്ചു. ഒന്നാംപ്രതി ജഗദീഷിനെ കര്‍ണാടകയിലെ മടിക്കേരിയില്‍നിന്നാണ് പിടികൂടിയത്.

കല്ലുഗുണ്ടിയില്‍നിന്നാണ് രണ്ടാംപ്രതി ദേവിപ്രസാദിനെ പിടികൂടിയത്. ഹരിപ്പാട് എസ്.എച്ച്.ഒ. വി.എസ്. ശ്യാംകുമാര്‍, എസ്.ഐ. ഷൈജ, എ.എസ്.ഐ.മാരായ ശ്രീകുമാര്‍, പ്രദീപ്, സീനിയര്‍ സി.പി.ഒ. അരുണ്‍, സി.പി.ഒ. എ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

സംസാരം നല്ല മലയാളത്തില്‍; തട്ടിപ്പ് ഓച്ചിറക്കാരനെന്നു വിശ്വസിപ്പിച്ച് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ തട്ടിപ്പിനു പിടിയിലായ കര്‍ണാടക സ്വദേശി ജയപ്രസാദിന് കന്നടയ്ക്കു പുറമേ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി ഭാഷകള്‍ സംസാരിക്കാനറിയാമെന്നു പോലീസ്.

ഓച്ചിറ സ്വദേശി അമല്‍ദേവിന്റെ ആധാര്‍ കാര്‍ഡാണ് പ്രതികള്‍ ഉപയോഗിച്ചുവന്നത്. ഒരുവര്‍ഷം മുന്‍പ് അമല്‍ദേവ് ഇവരുടെ തട്ടിപ്പില്‍നിന്നു രക്ഷപ്പെട്ടയാളാണ്. തപാലില്‍ ലഭിച്ച കാര്‍ഡിലെ ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ ആധാര്‍ കാര്‍ഡും ഫോട്ടോയുമാണ് ആദ്യമാവശ്യപ്പെട്ടത്.

ഇവ അയച്ചുകൊടുത്തപ്പോള്‍ ജി.എസ്.ടി. തുക നല്‍കണമെന്നായി. ഇതോടെ സമ്മാനത്തുക വേണ്ടെന്നുപറഞ്ഞ് അമല്‍ദേവ് പിന്‍വാങ്ങി. ഇങ്ങനെ തട്ടിപ്പുകാരുടെ കൈവശമെത്തിയ രേഖകളാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് പലഭാഗങ്ങളിലും സമാനമായ രീതിയില്‍ പ്രതികള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ പലരും ഓച്ചിറയില്‍ അമല്‍ദേവിന്റെ വിലാസം തേടിപ്പിടിച്ച് എത്തിയിട്ടുണ്ട്. ഇതോടെ, തന്റെ ആധാര്‍ കാര്‍ഡും ഫോട്ടോയും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതായി കാണിച്ച് അമല്‍ദേവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.


Share our post

Kerala

ഇനി ‘100’ൽ വിളിച്ചാലല്ല പൊലീസിനെ കിട്ടുക, ഫയ‍ർഫോഴ്സിനായി ‘101’ലും വിളിക്കേണ്ട; എല്ലാ സേവനങ്ങളും ഒറ്റ നമ്പറിൽ

Published

on

Share our post

തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.

കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്.

ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.


Share our post
Continue Reading

Kerala

ബി.പി.എല്‍ വിഭാഗത്തിനുള്ളവർക്ക് സൗജന്യ കെഫോണ്‍ കണക്ഷന് അപേക്ഷിക്കാം; നടപടികൾ ഓൺലൈനായി മാത്രം

Published

on

Share our post

തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.ഇതിനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണെന്നാണ് അറിയിപ്പ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ.

മഞ്ഞ റേഷൻ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്‍ണത കാരണം നേരത്തേ കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്ന ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ കഴിയും.ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. അപേക്ഷ ലഭിക്കുന്ന ഉടന്‍ തന്നെ കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Share our post
Continue Reading

Kerala

സെന്റ് ഓഫ് ആഘോഷമാക്കാൻ വിദ്യാർഥികളുടെ ലഹരിപാർട്ടി; പത്താംക്ലാസ് വിദ്യാ‍ർഥികളുടെ കൈവശം കഞ്ചാവ് ശേഖരം

Published

on

Share our post

കാസർ​ഗോഡ് : കാസർ​ഗോഡ് പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷത്തിനിടെ ലഹരി പാർട്ടി നടത്തി വിദ്യാർഥികൾ. വിദ്യാലയത്തിൽ ക‍ഞ്ചാവെത്തിച്ചാണ് വിദ്യാർഥികൾ സെന്റ് ഓഫ് ആഘോഷമാക്കിയത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന് കാസർ​ഗോഡ് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്കൂളിലെത്തി വിദ്യാർഥികളുടെ കൈയ്യിൽ നിന്നും ക‍ഞ്ചാവ് കൈയ്യോടെ പിടികൂടുകയായിരുന്നു.പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!