Connect with us

IRITTY

മലയോരത്തിന്‌ കരുതലായി ഇരിട്ടി താലൂക്കാസ്പത്രി

Published

on

Share our post

ഇരിട്ടി :ചികിത്സാരംഗത്ത്‌ ആറരപ്പതിറ്റാണ്ടിന്റെ സേവന ചരിത്രവുമായി ഇരിട്ടി താലൂക്കാസ്പത്രി. 1957ൽ ഇരിട്ടി നേരമ്പോക്ക്‌ റോഡരികിൽ കീഴൂരിടത്തിൽ വലിയ കേശവൻ വാഴുന്നവർ കുടുംബം ദാനം നൽകിയ സ്ഥലത്ത്‌ പ്രാഥമിക ആരോഗ്യ കേന്ദ്രമായാണ്‌ തുടക്കം. ആദിവാസികളടക്കമുള്ള സാധാരണക്കാർക്ക്‌ ആശ്രയിക്കാവുന്ന മലയോരത്തിന്റെ ധർമാസ്പത്രിയായി പി.എച്ച്‌.സി വളർന്നു.

വികസനം ലക്ഷ്യമിട്ട്‌ ഇരിട്ടി

ഹൈസ്കൂൾ പരിസരത്ത്‌ വാഴുന്നവർ കുടുംബം ദാനംചെയ്ത സ്ഥലത്ത്‌ വിശാല സൗകര്യങ്ങളോടെ ആസ്പത്രി മാറ്റി സ്ഥാപിച്ചു. 2001ൽ നായനാർ സർക്കാർ സി.എച്ച്‌.സി.യാക്കി ഉയർത്തിയ ആസ്പത്രിക്ക്‌ വി.എസ്‌. സർക്കാർ 2008ൽ

താലൂക്കാസ്പത്രി പദവി നൽകി. 2015 വരെ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലായിരുന്ന ആസ്പത്രിക്ക്‌ രണ്ട്‌ നില കെട്ടിടം അടക്കം വിവിധ സൗകര്യങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ ഒരുക്കി. 2015ൽ ഇരിട്ടി നഗരസഭയായതോടെ ആസ്പത്രി മുനിസിപ്പാലിറ്റിക്ക്‌ കീഴിലായി. പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവർ മന്ത്രിമാരായിരിക്കെ ആസ്പത്രി പുതുമോടിയിലെത്തിക്കുന്ന വ്യത്യസ്ത പദ്ധതികൾ നടപ്പാക്കി. നിലവിൽ 15 ഡോക്ടർമാരും ജീവനക്കാരുമുണ്ട്‌. ആയിരത്തി ഇരുനൂറോളം രോഗികൾവരെ ദിനംപ്രതി ഒ.പി.യിൽ ചികിത്സ തേടുന്നു. 

കിഫ്‌ബിയിൽ 64 കോടിയുടെ ആസ്പത്രി സമുച്ചയം

താലൂക്കാസ്പത്രി വികസനത്തിൽ നാഴികക്കല്ലാവുന്ന 64 കോടിയുടെ ആറ്‌ നില കെട്ടിട സമുച്ചയ നിർമാണത്തിന്‌ കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാർ അംഗീകാരം നൽകി. 49 കോടിയിൽ നിർമിക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ പുതുക്കിയ എസ്‌റ്റിമേറ്റ്‌ കിഫ്‌ബി അംഗീകരിച്ചു. നിർമാണ നടപടികൾ ടെൻഡർ ഘട്ടത്തിലാണ്‌. ബൃഹത്തായ ഈ കെട്ടിടംകൂടിയാവുന്നതോടെ ഇരിട്ടി താലൂക്കാസ്പത്രി കുടകിലുള്ളവർക്കും മലയോരത്തിനാകെയുമുള്ള എറ്റവും വലിയ ആസ്പത്രിയാവും.


Share our post

IRITTY

വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു

Published

on

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.


Share our post
Continue Reading

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

Trending

error: Content is protected !!