Connect with us

Kannur

ഏഷ്യൻഗെയിംസ് വോളി ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ടി. ബാലചന്ദ്രൻ – കാനായിയുടെ അഭിമാനം

Published

on

Share our post

പയ്യന്നൂർ: ഏഷ്യൻ ഗെയിംസ് 2023ലെ വനിത വോളിബാൾ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായ പ്രമുഖ വോളിബാൾ കോച്ച് ടി. ബാലചന്ദ്രന് അഭിനന്ദന പ്രവാഹം. പയ്യന്നൂർ കാനായിലെ വീട്ടിലെത്തി ടി.ഐ. മധുസൂദനൻ എം.എൽ.എ. അഭിനന്ദിച്ചു. ബാലചന്ദ്രന്റെ സ്ഥാനലബ്ധി നാടിന് മൊത്തം അഭിമാനമാണെന്ന് എം.എൽ.എ. പറഞ്ഞു. മറ്റ് നിരവധി പ്രമുഖരും അഭിനന്ദിക്കാനെത്തി.

കാനായി ഗ്രാമത്തിൽ നിന്ന്‌ ഇന്ത്യൻ വോളിബാൾ ടീമിന്റെ ചീഫ്‌ കോച്ചായി ഉയർന്നു വന്ന ബാലചന്ദ്രൻ ജോളി കാനായിയുടെ മുൻ വോളി നായകനാണ്‌. സ്വന്തം ഗ്രാമമായ കാനായിയിൽ വോളിബാളിനെ ജനകീയമാക്കിയത് ബാലചന്ദ്രന്റെ കളിയിലുള്ള മികവും പ്രയത്നവുമാണ്. 12-ാം വയസുമുതൽ കളിക്കളത്തിലിറങ്ങിയ ബാലചന്ദ്രൻ കഠിനാധ്വാനത്തിലൂടെയാണ് ഇന്ത്യൻ വോളിയുടെ അമരത്തെത്തിയത്.

പയ്യന്നൂർ കോളേജിൽ 1978-81 കാലഘട്ടത്തിൽ ബി.എ. ഇക്കണോമിക്സ് വിദ്യാർത്ഥിയും കോളേജ് വോളിബാൾ ടീം അംഗവും ആയിരുന്നു. കളിക്കാരനെന്ന നിലയിലും പരിശീലക വേഷത്തിലും ഒരുപോലെ തിളങ്ങിയിരുന്ന ഇദ്ദേഹം സായിയിൽ നിയമനം ലഭിക്കുന്നതിനു മുമ്പ്‌ കോഴിക്കോട്‌ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ ഒന്നരവർഷം ലക്‌ചററായി ജോലി ചെയ്തിരുന്നു. തുടർന്ന് 13 വർഷം മംഗളൂരു സർവകലാശാലയിലും ജോലിചെയ്‌തു.

2001ലാണ്‌ തലശേരി സായികേന്ദ്രത്തിൽ ചേരുന്നത്‌. ഏഴ്‌ തവണ ഇന്ത്യൻ ടീം പരിശീലകനായി. 2006 മുതൽ 21 ഇന്റർ നാഷണൽ താരങ്ങളെ സായിയിലൂടെ വളർത്തിയെടുത്തു. ഇതിൽ ഒമ്പത്‌ പേർ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു.2014ൽ ചൈനീസ്‌ തായ്‌പെയിൽ നടന്ന ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വോളി ടീമിന്റെ പരിശീലകനായിരുന്നു.

അന്തർ സർവകലാശാല വോളിബാൾ കിരീടം ഏഴുതവണ കണ്ണൂർ സർവകലാശാലയിലെത്തിയത്‌ ബാലചന്ദ്രന്റെ പരിശീലക മിടുക്കിലാണ്‌. കേരളത്തിനും രാജ്യത്തിനുമായി സ്വന്തമാക്കിയ നേട്ടങ്ങളും അനവധിയാണ്. സ്‌പോർട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ പ്രഥമ ബെസ്‌റ്റ്‌ കോച്ച്‌ പുരസ്‌കാരം നേടിയ ബാലചന്ദ്രൻ മൂന്നു വർഷം തുടർച്ചയായി മികച്ച കോച്ചിനുളള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. സർവീസ് കാലയളവിൽ തുടർച്ചയായി ഈ പുരസ്‌കാരം നേടിയ സായിയുടെ ഏക കോച്ചും ബാലചന്ദ്രനാണ്‌.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!