Kannur
എം.എൽ.എ ഫണ്ട് വിനിയോഗം; സമയബന്ധിതമായി എസ്റ്റിമേറ്റ് സമർപ്പിക്കണം

കണ്ണൂർ: എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിന്മേൽ സമയബന്ധിതമായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാവണമെന്ന് ജില്ല വികസനസമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. നിലവിൽ ആറ് മാസത്തിലേറെയാണ് പല പദ്ധതികളുടെയും എസ്റ്റിമേറ്റ് തയാറാക്കാൻ എടുക്കുന്നത്. ഇത് പദ്ധതി പൂർത്തീകരണത്തെ സാരമായി ബാധിക്കുന്നു. ഇക്കാര്യത്തിൽ ജില്ല കലക്ടർ ഇടപെടണം.
വകുപ്പുകൾ തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കണം. എം.എൽ.എ ഫണ്ടിന്റെ കാര്യത്തിൽ അവലോകനം കൃത്യമായി നടക്കണമെന്നും കെ.പി. മോഹനൻ, കെ.വി. സുമേഷ് എന്നിവർ പറഞ്ഞു. വിഷയം തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രണ്ടാഴ്ചക്കകം പരിഹരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
പാപ്പിനിശ്ശേരി-ചൊവ്വ ദേശീയപാത കുഴികളടച്ച് ഓവർ ലേ ചെയ്യാത്തത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ കലക്ടറുടെ സാന്നിധ്യത്തിൽ കരാർ കമ്പനിയും എം.എൽ.എമാരുമായി ചേർന്ന യോഗത്തിന്റെ തീരുമാനം നടപ്പാക്കണമെന്നും കെ.വി. സുമേഷ് എം.എൽ.എ ആവശ്യപ്പെട്ടു. തന്ത്രപരമായി മിനുക്കുപണികൾ നടത്തുക മാത്രമാണ് കരാർ കമ്പനി ചെയ്യുന്നത്.
വലിയ അപകട സാധ്യതകളാണ് ഓരോ ദിവസവും റോഡിൽ ഉണ്ടാകുന്നത്. ഓവർ ലേ ടാറിങ് അടിയന്തരമായി ചെയ്യണമെന്നും എം.എൽ.എ പറഞ്ഞു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകീട്ടും വലിയ വാഹനങ്ങളുടെയും കണ്ടെയ്നർ ട്രക്കുകളുടെയും യാത്ര നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപകടകാരികളാണെന്ന് പൂർണ ബോധ്യമുള്ള തെരുവ് നായ്ക്കളെ സി.ആർ.പി.സി 133 പ്രകാരം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലുന്നതിന് ജില്ല കലക്ടർ, സബ് കലക്ടർ, എ.ഡി.എം ഇവരിലാരുടെയെങ്കിലും ഉത്തരവിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അനുവാദം നൽകാൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായി കലക്ടർ യോഗത്തെ അറിയിച്ചു.
എന്നാൽ, ഒരു പൊതു ഉത്തരവായി ഇത് നൽകാൻ കഴിയില്ലെന്നും അതീവ അപകടകാരികളെന്ന് തെളിവ് സഹിതം ബോധ്യമുള്ള നായ്ക്കളുടെ കാര്യത്തിൽ മാത്രമേ ഈയൊരു നടപടിയുണ്ടാകൂവെന്നും കലക്ടർ പറഞ്ഞു. തെരുവ് നായ് ശല്യം സംബന്ധിച്ച കെ.പി. മോഹനൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല നഗരസഭ ഏറ്റെടുക്കണമെന്ന് യോഗം നിർദേശം നൽകി. കണ്ണൂർ നഗരപ്രദേശത്ത് രൂക്ഷമായ തെങ്ങോലപ്പുഴുശല്യം പരിഹരിക്കണമെന്ന രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ നിർദേശമനുസരിച്ച് മിത്ര കീടത്തെ ഉപയോഗിച്ചുള്ള നിയന്ത്രണ മാർഗങ്ങൾ പുരോഗമിക്കുന്നതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറിലുള്ള കുടിവെള്ള വിതരണം രണ്ടാഴ്ചത്തേക്ക് കൂടി തുടരാൻ യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.കണ്ണൂർ ഗവ. ഐ.ടി.ഐ കെട്ടിട നിർമാണം ജൂലൈ 31ന് പൂർത്തിയാക്കുമെന്ന് കെയ്സ് ജില്ല കോഓഡിനേറ്റർ അറിയിച്ചു. എടക്കാട് പി.എച്ച്.സിയിലെ ഡയാലിസിസ് യൂനിറ്റ് ഒരാഴ്ചക്കകം പ്രവർത്തനക്ഷമമാകുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
ചപ്പാരപ്പടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ പ്രവൃത്തി കിഫ്ബിയിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറക്ക് തുടങ്ങുമെന്ന് കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ യോഗ നിർദേശത്തെ തുടർന്നാണിത്. കവ്വായി ബോട്ട് ജെട്ടി നിർമാണത്തിന്റെ ഭാഗമായി ഡ്രഡ്ജ് ചെയ്ത ചളിയും മണലും നീക്കം ചെയ്തതായി ഇൻലാന്റ് നാവിഗേഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.
കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹി പാലത്തിന്റെ പുനരുദ്ധാരണത്തിന് 21 ലക്ഷം രൂപയുടെ വിശദമായ എസ്റ്റിമേറ്റ് ദേശീയപാത അതോറിറ്റിക്കും പാലത്തിന്റെ പഴക്കം കണക്കിലെടുത്ത് പകരം പുതിയ പാലം നിർമിക്കുന്നതിന് 20 കോടിയുടെ പ്രപ്പോസൽ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനും സമർപ്പിച്ചതായി പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ആലക്കോട് താബോർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിക്കണമെന്ന സജീവ് ജോസഫ് എം.എൽ.എയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് താമസ സൗകര്യം നൽകിയാൽ സർവിസ് ഉടൻ ആരംഭിക്കാമെന്ന് ഡി.ടി.ഒ അറിയിച്ചു. നടുവിൽ പോളിടെക്നിക്ക് റൂട്ടിലേക്ക് സ്വകാര്യ ബസ് അനുവദിക്കണമെന്ന നിർദേശം പരിശോധിച്ച് നടപടിയെടുക്കാൻ ആർ.ടി.ഒയെ യോഗം ചുമതലപ്പെടുത്തി.
കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, സബ് കലക്ടർ സന്ദീപ് കുമാർ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ജില്ല പ്ലാനിങ് ഓഫിസറുടെ ചുമതലയുള്ള ടി. രാജേഷ് എന്നിവരും പങ്കെടുത്തു.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്