Connect with us

Kerala

വണ്ടി വാങ്ങുന്നവരല്ല, വില്‍ക്കുന്നവരാണ് അത് ചെയ്യേണ്ടത്; മറക്കണ്ട, അല്ലെങ്കില്‍ പണി പിന്നാലെ

Published

on

Share our post

സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പന ഇന്ന് വലിയൊരു വിപണിയായി വളര്‍ന്നുകഴിഞ്ഞു. ആളുകള്‍ മുഖേനയും യൂസ്ഡ് വാഹനങ്ങളുടെ ഡീലര്‍ഷിപ്പുകളിലൂടെയും ദിവസേന നിരവധി വാഹനങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്.

എന്നാല്‍, തീര്‍ത്തും പരിചയമില്ലാത്ത ഒരാള്‍ക്ക് വാഹനം കൈമാറുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിവേണം നല്‍കാനെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.

ഉടമസ്ഥാവകാശം മാറ്റാതെയാണ് വാഹനം മറ്റൊരാള്‍ക്ക് കൈമാറിയിട്ടുള്ളതെങ്കില്‍ അത് ഭാവിയില്‍ നിയമപ്രശ്‌നങ്ങളിലേക്കും മന:സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നീളുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.

വാഹനം അപകടത്തില്‍ പെട്ടാലുള്ള നൂലാമാലകള്‍, മറ്റ് നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന നടപടികള്‍ എന്നിവയെല്ലാം ഉടമസ്ഥാവകാശം മാറ്റയില്ലെങ്കില്‍ ആദ്യ ഉടമയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.

ഒരു വാഹനം മറ്റൊരാള്‍ക്ക് വിറ്റാല്‍ അതിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ആരുടെ ഉത്തരവാദിത്വമാണെന്നതാണ് ആദ്യമറിയേണ്ടത്. വാഹനം വില്‍ക്കുന്ന ആളിന്റെ, അല്ലെങ്കില്‍ നിലവിലെ ഉടമസ്ഥന്റെ ഉത്തരവാദിത്വമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് വാഹനം മാറ്റി നല്‍കേണ്ടത്. ഇതിനായി നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ് നിലകൊള്ളുന്ന ആര്‍.ടി.ഓഫീസിലോ വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫീസിലോ അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയും.

ഇതിനായി വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ് പേപ്പറുകളും ഓണ്‍ലൈനില്‍ അപ് ലോഡ്‌ ചെയ്ത്, വില്‍ക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. എന്റര്‍ ചെയ്ത അപേക്ഷ തയാറാക്കി നിലവിലുള്ള ഓഫീസില്‍ തന്നെ അപേക്ഷ നല്‍കിയാല്‍ മതിയാകും. പേര് മാറിയതിന് ശേഷം ആര്‍.സി. ബുക്കും മറ്റ് അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് മുഖാന്തരം പുതിയ ഉടമസ്ഥന് ആര്‍.ടി.ഓഫീസില്‍ നിന്ന് അയച്ചുനല്‍കും.

ആധാര്‍ അധിഷ്ഠിത ഫെയ്‌സ് ലെസ് സേവനമായിട്ടാണ് അപേക്ഷിക്കുന്നതെങ്കില്‍ നിലവിലുള്ള ഒറിജിനല്‍ രേഖകള്‍ ആര്‍.ടി. ഓഫീസില്‍ ഹാജരാക്കാതെ തന്നെ ഉടമസ്ഥാവകാശം മാറ്റുന്നതും ഇപ്പോള്‍ സാധ്യമാണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യങ്ങളില്‍ വില്‍ക്കുന്നയാള്‍ സ്വന്തം പേരില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം മാത്രമേ വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ പാടുള്ളൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!