Connect with us

IRITTY

നീർച്ചാലുകൾ പോലെയായി ബാരാപോളും ബാവലിയും

Published

on

Share our post

ഇരിട്ടി : ബാവലിപ്പുഴയും ബാരാപോളും കുത്തിയൊഴുകേണ്ട സമയമാണിപ്പോൾ. വളപട്ടണം പുഴയെ ജലസമൃദ്ധമാക്കുന്ന ബാവലി, ബാരാപോൾ പുഴകൾ കണ്ണീർച്ചാലുകൾ പോലെയാണ് ഒഴുകുന്നത്. കാലവർഷം തുടങ്ങിയശേഷം കനത്ത ഒന്നോരണ്ടോ മഴകൾ മാത്രമാണ് മലയോരത്തെ പല മേഖലകളിലും ലഭിച്ചത്‌.

വനപ്രദേശങ്ങളിൽപോലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 10 ശതമാനം പോലും ലഭിക്കാത്ത അവസ്ഥ. മലയോരത്തും വനമേഖലയിലും ശക്തമായ മഴയുണ്ടായാലേ ബാരാപോൾ, ബാവലി പുഴകൾ നിറയൂ. ആറളം വനത്തിൽനിന്ന്‌ ഉദ്‌ഭവിക്കുന്ന കക്കുവ, ഓടൻതോട് പുഴകളിൽ ഇതേകാലത്തുണ്ടാകേണ്ട വെള്ളത്തിന്റെ 10ശതമാനംപോലും ഇപ്പോഴില്ല. കർണാടകയുടെ ബ്രഹ്മഗിരി മലനിരകളിൽനിന്ന്‌ ഉദ്‌ഭവിക്കുന്ന ബാരാപോൾ പുഴയിലും ഇതുതന്നെ സ്ഥിതി. ഇരുപുഴകളും ഇരിട്ടിയിൽ സംഗമിച്ച് ഇരിട്ടി പുഴയായി നിറഞ്ഞുകവിഞ്ഞ് വളപട്ടണം പുഴയിലേക്ക് ഒഴുകിമറയുന്ന കാഴ്ചയ്ക്ക് ഇനിയും കാത്തിരിക്കണം.

ഒരു കനത്ത മഴയിൽതന്നെ നീരുറവ പൊട്ടുന്ന തോടുകളിലും കുളങ്ങളിലും തെളിനീരില്ല. വീട്ടുകിണറുകളിലെ ജലവിതാനവും കുറഞ്ഞ നിലയിലാണ്. കാലവർഷത്തിന് മുന്നോടിയായി പഴശ്ശി പദ്ധതിയുടെ ഷട്ടർ തുറന്നതോടെ പുഴയോരത്തെ കിണറുകളിൽ വൻ ജലചോർച്ചയാണ് ഉണ്ടായിരിക്കുന്നത്.

കുടിവെള്ളക്ഷാമത്തിന് ശമനമായില്ല

ശക്തമായ മഴ ലഭിക്കാത്തതിനാൽ മലയോരത്തെ കുടിവെള്ള ക്ഷാമത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. കടുത്ത വേനൽച്ചൂടിൽ വറ്റിവരണ്ട കിണറുകളിൽ ഇനിയും നീരുറവ പൊട്ടാഞ്ഞതിനാൽ പല പ്രദേശങ്ങളിലും ജനങ്ങൾ കുടിവെള്ളത്തിനായി പരക്കംപായുകയാണ്.

കുടിവെള്ളക്ഷാമം പരിഹരിക്കാനായി തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പല പ്രദേശങ്ങളിലും വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്തിയിരുന്നു. കാലവർഷം ആരംഭിച്ചതോടെ ജലവിതരണം പലസ്ഥലങ്ങളിലും നിലച്ചു. മഴയുടെ തോത് കുറഞ്ഞതോടെ ഇരിട്ടി, എടക്കാനം, കീഴൂർ, പാലാപ്പറമ്പ്, വള്ളിയാട്, നേരമ്പോക്ക്, പയഞ്ചേരി, അത്തി, അത്തിത്തട്ട്, ഉളിക്കൽ, കോളിത്തട്ട്, വള്ളിത്തോട്, കുയിലൂർ, മുഴക്കുന്ന്, തില്ലങ്കേരി, വിളക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം തുടരുകയാണ്.

മേഖലയിലെ പല വിദ്യാലയങ്ങളിലും കിണറുകളിൽ വെള്ളമില്ലാഞ്ഞതിനാൽ കടുത്ത ദുരിതമാണ് നേരിടുന്നത്. ഉച്ചക്കഞ്ഞിയുള്ള വിദ്യാലയങ്ങളിൽ വെള്ളം പണം കൊടുത്ത്‌ പ്രത്യേക ടാങ്കറുകളിൽ സ്കൂളുകളിലെത്തിച്ചാണ്‌ ഭക്ഷണംപാചകം ചെയ്യുന്നത്‌. കാർഷിക മേഖലയെയും മഴക്കുറവ് ചതിച്ചു.‌


Share our post

IRITTY

വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു

Published

on

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.


Share our post
Continue Reading

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

Trending

error: Content is protected !!