Connect with us

Kannur

എ.ഐ.ക്യാമറ എഫക്ട്; ലിഫ്റ്റടിച്ചുള്ള യാത്രയില്ല, ഹെല്‍മെറ്റില്ലാതെയുള്ള യാത്ര കുറഞ്ഞു

Published

on

Share our post

കണ്ണൂർ: റോഡില്‍ ക്യാമറ വന്നതോടെ ഹെല്‍മെറ്റില്ലാ യാത്രക്കാര്‍ കുറഞ്ഞു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഹെല്‍മെറ്റിനുള്ളിലായി. ഹെല്‍മെറ്റ് വിപണിയിലും തിരക്കാണ്. എന്നാല്‍ ക്യാമറയില്‍ നിന്ന് രക്ഷപ്പെടാന്‍ നിലവാരമില്ലാത്ത ഹെല്‍മെറ്റ് വാങ്ങി ധരിക്കുന്നവരുമുണ്ട്.

നല്ല ഹെല്‍മെറ്റ് ഇടൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്നയാളും പിന്‍സീറ്റിലിരിക്കുന്നവരും ഗുണനിലവാരമുള്ള ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിക്കണം. അല്ലാതെ ക്യാമറയെ പേടിച്ച് യാത്രചെയ്യുന്നത് അപകടകരമാണ്.

വില്‍പ്പന കൂടി, പാതയോരത്തും

എ.ഐ. ക്യാമറകള്‍ വന്നതോടെ ഹെല്‍മറ്റ് വിപണി ഉഷാറായി. കടകള്‍ക്കൊപ്പം വഴിയോരവിപണിയും സജീവമായി. എല്ലായിടത്തും ഗുണമേന്മയുള്ള ഹെല്‍മെറ്റുകളല്ല ലഭിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ഐ.എസ്.ഐ. മുദ്രയുണ്ട്.

ഇത്തരം ഹെല്‍മെറ്റുകള്‍ മാത്രമാണ് റോഡപകടങ്ങളില്‍ സുരക്ഷ ഉറപ്പ് നല്‍കുന്നത്. 800 രൂപ മുതല്‍ ഇവയുടെ വിപണിവില. എന്നാല്‍ റോഡരികിലും മറ്റും വ്യാജ ഐ.എസ്.ഐ. സ്റ്റിക്കറുകള്‍ പതിച്ച വിലകുറഞ്ഞ ഹെല്‍മെറ്റുകളുണ്ട്. 300 രൂപ മുതല്‍ പ്രമുഖ കമ്പനികളുടെ പേരില്‍ വ്യാജനിറങ്ങുന്നുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങളുള്ള ഹെല്‍മെറ്റുകളുമുണ്ട്.

സോറി, ലിഫ്റ്റില്ല

ഹെല്‍മെറ്റില്ലാ യാത്രയ്ക്ക് പിഴവന്നതോടെ ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇപ്പോള്‍ ലിഫ്റ്റ് കൊടുക്കാറില്ല. ഹെല്‍മെറ്റ് ഉപയോഗിക്കാത്ത ഇരുചക്രവാഹനയാത്രയാണ് ക്യാമറ കൂടുതലായി പിടിച്ചത്. അതില്‍ പിറകിലിരിക്കുന്നയാള്‍ ഹെല്‍മെറ്റ് വെക്കാത്ത കേസുകളാണേറെ.

ഹെല്‍മെറ്റിന്റെ ക്ലിപ്പിടാതെ സഞ്ചരിച്ചവര്‍ക്കും പിഴയുണ്ട്. പിറകിലെ ആള്‍ ഹെല്‍മെറ്റിന് പകരം തൊപ്പിയിട്ടാലും ക്യാമറ പിടിക്കും. ഹെല്‍മെറ്റില്ലാതെ ഓടിച്ചാല്‍ 500 രൂപയാണ് പിഴ. ബൈക്കിന്റെ പിറകിലിരുന്നാലും 500 രൂപ നല്‍കണം.

തല മാത്രമല്ല താടിയും നോക്കണം

താടിഭാഗങ്ങളടക്കം പൂര്‍ണമായി മൂടുന്നതും തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതും പൂര്‍ണസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹെല്‍മെറ്റ് ഉപയോഗിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് എഫ്.ബി. പോസ്റ്റില്‍ കുറക്കുന്നു. നല്ല പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്.


Share our post

Kannur

ബജറ്റ് ടൂറിസം സെൽ ആഡംബര കപ്പൽ യാത്ര

Published

on

Share our post

പയ്യന്നൂർ:കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് ഒൻപതിന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രയുടെ ക്രമീകരണം. 40 പേർക്കാണ് അവസരം ലഭിക്കുക. കപ്പൽ യാത്രക്ക് പുറമെ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഫോൺ : 9745534123, 8075823384.


Share our post
Continue Reading

Kannur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Share our post
Continue Reading

Breaking News

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ്‌ ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.

50-അം​ഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!