Connect with us

Kannur

എ.ഐ.ക്യാമറ എഫക്ട്; ലിഫ്റ്റടിച്ചുള്ള യാത്രയില്ല, ഹെല്‍മെറ്റില്ലാതെയുള്ള യാത്ര കുറഞ്ഞു

Published

on

Share our post

കണ്ണൂർ: റോഡില്‍ ക്യാമറ വന്നതോടെ ഹെല്‍മെറ്റില്ലാ യാത്രക്കാര്‍ കുറഞ്ഞു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഹെല്‍മെറ്റിനുള്ളിലായി. ഹെല്‍മെറ്റ് വിപണിയിലും തിരക്കാണ്. എന്നാല്‍ ക്യാമറയില്‍ നിന്ന് രക്ഷപ്പെടാന്‍ നിലവാരമില്ലാത്ത ഹെല്‍മെറ്റ് വാങ്ങി ധരിക്കുന്നവരുമുണ്ട്.

നല്ല ഹെല്‍മെറ്റ് ഇടൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്നയാളും പിന്‍സീറ്റിലിരിക്കുന്നവരും ഗുണനിലവാരമുള്ള ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിക്കണം. അല്ലാതെ ക്യാമറയെ പേടിച്ച് യാത്രചെയ്യുന്നത് അപകടകരമാണ്.

വില്‍പ്പന കൂടി, പാതയോരത്തും

എ.ഐ. ക്യാമറകള്‍ വന്നതോടെ ഹെല്‍മറ്റ് വിപണി ഉഷാറായി. കടകള്‍ക്കൊപ്പം വഴിയോരവിപണിയും സജീവമായി. എല്ലായിടത്തും ഗുണമേന്മയുള്ള ഹെല്‍മെറ്റുകളല്ല ലഭിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ഐ.എസ്.ഐ. മുദ്രയുണ്ട്.

ഇത്തരം ഹെല്‍മെറ്റുകള്‍ മാത്രമാണ് റോഡപകടങ്ങളില്‍ സുരക്ഷ ഉറപ്പ് നല്‍കുന്നത്. 800 രൂപ മുതല്‍ ഇവയുടെ വിപണിവില. എന്നാല്‍ റോഡരികിലും മറ്റും വ്യാജ ഐ.എസ്.ഐ. സ്റ്റിക്കറുകള്‍ പതിച്ച വിലകുറഞ്ഞ ഹെല്‍മെറ്റുകളുണ്ട്. 300 രൂപ മുതല്‍ പ്രമുഖ കമ്പനികളുടെ പേരില്‍ വ്യാജനിറങ്ങുന്നുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങളുള്ള ഹെല്‍മെറ്റുകളുമുണ്ട്.

സോറി, ലിഫ്റ്റില്ല

ഹെല്‍മെറ്റില്ലാ യാത്രയ്ക്ക് പിഴവന്നതോടെ ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇപ്പോള്‍ ലിഫ്റ്റ് കൊടുക്കാറില്ല. ഹെല്‍മെറ്റ് ഉപയോഗിക്കാത്ത ഇരുചക്രവാഹനയാത്രയാണ് ക്യാമറ കൂടുതലായി പിടിച്ചത്. അതില്‍ പിറകിലിരിക്കുന്നയാള്‍ ഹെല്‍മെറ്റ് വെക്കാത്ത കേസുകളാണേറെ.

ഹെല്‍മെറ്റിന്റെ ക്ലിപ്പിടാതെ സഞ്ചരിച്ചവര്‍ക്കും പിഴയുണ്ട്. പിറകിലെ ആള്‍ ഹെല്‍മെറ്റിന് പകരം തൊപ്പിയിട്ടാലും ക്യാമറ പിടിക്കും. ഹെല്‍മെറ്റില്ലാതെ ഓടിച്ചാല്‍ 500 രൂപയാണ് പിഴ. ബൈക്കിന്റെ പിറകിലിരുന്നാലും 500 രൂപ നല്‍കണം.

തല മാത്രമല്ല താടിയും നോക്കണം

താടിഭാഗങ്ങളടക്കം പൂര്‍ണമായി മൂടുന്നതും തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതും പൂര്‍ണസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹെല്‍മെറ്റ് ഉപയോഗിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് എഫ്.ബി. പോസ്റ്റില്‍ കുറക്കുന്നു. നല്ല പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്.


Share our post

Kannur

പുല്ലൂക്കരയില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Published

on

Share our post

പാനൂര്‍: നഗരസഭ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് എത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

റവന്യു റിക്കവറി അദാലത്ത് 15 ന്

Published

on

Share our post

നാലു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള വാഹന നികുതി കുടിശിക തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 15 ന് 10 മണി മുതല്‍ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസില്‍ റവന്യു റിക്കവറി അദാലത്ത് നടത്തും.പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് ജോ.റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.

40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ട‌മാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!