Kerala
പൊന്നാണ് ഈ ‘അത്താമ്മ’; കാഴ്ച നഷ്ടപ്പെട്ട പേരക്കുട്ടിയ്‌ക്കൊപ്പം ക്ലാസിലിരിക്കുന്ന സുലൈഖ

കണ്ണമ്പ്ര(പാലക്കാട്): ഒരുവിദ്യാര്‍ഥിയുടെ ദിനചര്യയാണ് കല്ലിങ്കല്‍പ്പാടം കൊട്ടേക്കാട്ടുപറമ്പില്‍ വീട്ടിലെ, അറുപതുകഴിഞ്ഞ സുലൈഖയ്ക്ക്. പേരക്കുട്ടിയായ അല്‍ത്താഫിനൊപ്പം കല്ലിങ്കല്‍പ്പാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് ‘എ’ ക്ലാസിലെ ഒന്നാം ബെഞ്ചില്‍ സുലൈഖയുണ്ടാകും.
പനിബാധിച്ച് കാഴ്ചനഷ്ടപ്പെട്ട അല്‍ത്താഫിന് കരുതലും താങ്ങുമാകാന്‍ ഒപ്പം വന്നുതുടങ്ങിയതാണ് അത്താമ്മയെന്ന് അല്‍ത്താഫ് വിളിക്കുന്ന പ്രിയപ്പെട്ട മുത്തശ്ശി സുലൈഖ. കഴിഞ്ഞ ഒരുവര്‍ഷമായി ഇത് തുടരുന്നു.
ക്ലാസിനിടെ ചിലപ്പോള്‍ അല്‍ത്താഫ് അസ്വസ്ഥനാകും. ഉടനെ സുലൈഖ അവന്റെ കൈപിടിക്കും. അതവന് ആശ്വാസം പകരും. ചികിത്സ തുടരുന്ന അല്‍ത്താഫിന് കൃത്യസമയത്ത് മരുന്നുകള്‍ എടുത്തുനല്‍കുന്നത് അത്താമ്മയാണ്. വൈകുന്നേരം സ്‌കൂള്‍ വിട്ട് ഒരുമിച്ച് സ്‌കൂള്‍ ബസിലാണ് മടക്കം.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ മസ്തിഷ്‌കജ്വരമാണ് കൊട്ടേക്കാട്ടുപറമ്പില്‍ അഷറഫിന്റെയും സുമയ്യയുടെയും മകനായ അല്‍ത്താഫിന്റെ കാഴ്ച കെടുത്തിയത്. അസുഖത്തെത്തുടര്‍ന്ന് അല്‍ത്താഫ് പൂര്‍ണമായി തളര്‍ന്നുകിടപ്പിലായി. രണ്ടുവര്‍ഷത്തെ ചികിത്സയ്‌ക്കൊടുവില്‍ നടന്നുതുടങ്ങിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഓര്‍മയും മങ്ങിയിരുന്നെങ്കിലും സ്‌കൂളും കുട്ടികളും അധ്യാപകരുമൊക്കെ പതുക്കെ മനസ്സില്‍ തെളിഞ്ഞപ്പോള്‍ അല്‍ത്താഫ് സ്‌കൂളില്‍ പോകണമെന്ന ആഗ്രഹമറിയിച്ചു. ഇടയ്ക്ക് പനിയും അപസ്മാരവും ഉണ്ടാകുന്നതിനാല്‍ ഒറ്റയ്ക്കുവിടാന്‍ കഴിയില്ലായിരുന്നു. സ്‌കൂളില്‍ പോകണമെന്ന അല്‍ത്താഫിന്റെ ആഗ്രഹം സഫലമാക്കുകയെന്ന ചുമതല അഷറഫിന്റെ ഉമ്മ സുലൈഖ ഏറ്റെടുക്കുകയായിരുന്നു.
മകന്റെ ചികിത്സയ്ക്കായി മസ്‌കറ്റിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അഷറഫ് ടാപ്പിങ് നടത്തിയാണ് കുടുംബചെലവുകളും ചികിത്സാച്ചെലവുകളും മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രതിമാസം 13,000 രൂപ മരുന്നിനുതന്നെ ചെലവാകുന്നുണ്ട്. അല്‍ത്താഫ് ആസ്പത്രിയിലായിരുന്ന സമയത്ത് സ്‌കൂളില്‍നിന്ന് സഹായം നല്‍കിയിരുന്നു.
സുലൈഖയെയും അല്‍ത്താഫിനെയും സ്‌കൂള്‍ ബസില്‍ സൗജന്യമായാണ് എത്തിക്കുന്നത്. അല്‍ത്താഫിന്റെ ജ്യേഷ്ഠന്‍ മുഹമ്മദ് സ്വാലിഹ് ഇതേ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. അല്‍ത്താഫിനെ കളിപ്പിക്കാനും കൂടെ നടത്താനും ക്ലാസിലെ കുട്ടികളും ഒപ്പമുണ്ട്. അല്‍ത്താഫിനെ പഴയ ചുണക്കുട്ടിയാക്കി മാറ്റുകയാണ് അധ്യാപകരുടെയും ലക്ഷ്യം.
‘ഒന്നും സംസാരിക്കാതിരുന്ന അല്‍ത്താഫ് ഇപ്പോള്‍ സംസാരിച്ചു തുടങ്ങി. പാഠങ്ങള്‍ കേട്ട് പറഞ്ഞു തുടങ്ങി’-ക്ലാസ് ടീച്ചര്‍ എസ്. ടിഞ്ചുവിന്റെ വാക്കുകളില്‍ പ്രതീക്ഷ. തുടര്‍ച്ചയായ ചികിത്സയിലൂടെ കാഴ്ചയും തിരികെ ലഭിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
Kerala
എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും


തിരുവനന്തപുരം :ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. 26-ന് അവ സാനിക്കും.
Kerala
മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തിൽ മഴ തകർക്കും! ഇന്ന് തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ യെല്ലോ


തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ കേരളത്തിന് മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന സൂചന. മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനൊപ്പമുള്ള ചിത്രത്തിൽ മാർച്ച് മാസം രാജ്യത്ത് ഏറ്റവും മഴ ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നും കാണാം.അതിനിടെ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Breaking News
കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്