Connect with us

Kannur

വേതനം മുടങ്ങിയിട്ട് ഒരു വ‍ർഷം: കോലക്കാരും ആചാരസ്ഥാനികരും സമരത്തിലേക്ക്

Published

on

Share our post

കണ്ണൂർ: ഒരു വർഷമായി മുടങ്ങിക്കിടക്കുന്ന വേതനം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തര മലബാറിലെ തെയ്യം കലാകാരന്മാരും ആചാര സ്ഥാനികന്മാരും സമരത്തിലേക്ക്. കണ്ണൂർ – കാസർകോട് ജില്ലകളിലായി ഇരുന്നൂറ് കോലധാരികളും അറുന്നൂറോളം ആചാരസ്ഥാനികന്മാരുമാണുള്ളത്.

ഇവർക്കുള്ള പ്രതിമാസ വേതനം 1400 രൂപയാണ് ഒരു വർഷമായി മുടങ്ങിയത്. കോലധാരികൾക്ക് അറുപത് വയസു കഴിഞ്ഞാൽ മാത്രമാണ് വേതനത്തിന് അർഹത.ദേവസ്വം ബോർഡിൽ നിന്നുള്ള ഈ വേതനത്തിന് അപേക്ഷിച്ചതിനാൽ ഇവർക്ക് ക്ഷേമ പെൻഷൻ ലഭിച്ചിരുന്നില്ല.

പ്രതിമാസം 200 രൂപ കുറവായിട്ടും ക്ഷേമപെൻഷൻ വേണ്ടെന്ന് വച്ച് അപേക്ഷിച്ചിരുന്ന വേതനമാണ് ഇപ്പോൾ ഒരു വർഷമായി മുടങ്ങിയിരിക്കുന്നത്. ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിയമസഭയിൽ പ്രശ്നം അവതരിപ്പിച്ചിരുന്നു. വേതനം നൽകുന്നതിനായി ധനകാര്യ വകുപ്പിനോട് അഞ്ചര കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിമാസ വേതനം 2000 ആയി ഉയർത്തുമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നെങ്കിലും നടപ്പിലായില്ല.

7 വർഷമായി അപേക്ഷ സ്വീകരിക്കുന്നില്ലകഴിഞ്ഞ ഏഴ് വർഷമായി കോലധാരികളിൽ നിന്നും ആചാരസ്ഥാനികരിൽ നിന്നും വേതനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നില്ല. 2016ലാണ് അവസാനമായി അപേക്ഷ ക്ഷണിച്ചത്. അതിനു ശേഷം നൂറോളം ആളുകൾ മരണപ്പെടുകയും അവർക്ക് പകരക്കാരായി ആളുകൾ സ്ഥാനമേൽക്കുകയും ചെയ്തിരുന്നെങ്കിലും അപേക്ഷ കൊടുക്കാൻ സാധിക്കാത്തതിനാൽ ഇവർക്ക് ആനുകൂല്യം ലഭിക്കുന്നില്ല.

ഇത്രയുമാളുകളുടെ വേതന കുടിശിക വിതരണം ചെയ്യാൻ ഒന്നരക്കോടിയോളം രൂപ മാത്രമാണ് ആവശ്യം. നിയമസഭയിൽ ലഭിച്ച ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്ന് ദേവസ്വം,​ ധനകാര്യ മന്ത്രിമാർ,​ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ,​ കണ്ണൂർ-കാസർകോട് ജില്ലയിലെ എം.എൽ.എമാർ എന്നിവർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.

കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും പുതിയ അപേക്ഷകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജൂലായ് 19ന് മലബാർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിക്കും.രാജൻ പെരിയ, ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്


Share our post

Kannur

സ്വയം തൊഴില്‍ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.

20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയല്‍ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണല്‍ ഓഫീസുകളില്‍ മാർച്ച്‌ 6 ന് മുൻപായി എത്തിക്കണം.കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541


Share our post
Continue Reading

Kannur

ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി

Published

on

Share our post

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം.  ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Trending

error: Content is protected !!