Connect with us

Kerala

നക്‌സലൈറ്റ്, ജയില്‍വാസം, മനുഷ്യാവകാശ പോരാട്ടം; ജീവിക്കണം, മാറ്റമില്ലാതെ ഗ്രോ വാസുവിന്റെ കുട വില്‍പ്പന

Published

on

Share our post

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായും ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി നേതാവായും നക്‌സലൈറ്റായുമെല്ലാം പ്രവര്‍ത്തിച്ച അയിനൂര്‍ വാസു, ഗ്രോ വാസു എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും സുപരിചിതന്‍. ഇപ്പോള്‍ പ്രായം 94 കടന്നു.

സംഘടനയുടെ പേര് പറഞ്ഞ് പിരിവെടുക്കാതെയും ആരേയും ആശ്രയിക്കാതെയും ജീവിക്കണം എന്ന് നാല്‍പ്പത്തിയെട്ടാമത്തെ വയസ്സില്‍ എടുത്ത തീരുമാനത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല, 46 വര്‍ഷമായി കുട വില്‍പ്പന ഉപജീവനമാര്‍ഗമായിട്ട്. പൊറ്റമ്മലിലെ ചെറിയ കടയില്‍ മാരിവില്‍ കുടകളുമായി ഈ മഴക്കാലത്തുമുണ്ട് ഗ്രോ വാസു.

നക്‌സലൈറ്റ് ആയിരുന്ന ഗ്രോ വാസുവിനെ 1970ലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 7 വര്‍ഷത്തെ ജയില്‍വാസം. 1977ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഉപജീവനമായിരുന്നു മുമ്പിലെ പ്രധാന പ്രശ്‌നം. നക്‌സലൈറ്റായിരുന്ന ഒരാള്‍ക്ക് പണി കൊടുക്കാന്‍ ആരു തയ്യാറായില്ല.

20 വയസ്സില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന കാലത്ത് കുട നിര്‍മാണത്തില്‍ കിട്ടിയ പരിശീലനം ഉപജീവനമാര്‍ഗമാക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. കുടനിര്‍മാണ വസ്തുക്കള്‍ സംഘടിപ്പിച്ച് പലരേയും ഏല്‍പ്പിച്ചാണ് കുട ഉണ്ടാക്കുന്നത്. ആ കുട തന്റെ കടയില്‍ കൊണ്ടുവന്ന് വില്‍ക്കും. സ്വന്തം വരുമാനത്തിനൊപ്പം മറ്റൊരാള്‍ക്ക് കൂടി വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നു എന്ന സന്തോഷമുണ്ട് .

നക്‌സലൈറ്റ് ആശയങ്ങള്‍ വിട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായി, പ്രായം 94 കടക്കുന്നു, ഇടയ്ക്ക് ആസ്തമയുടെ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്, എന്നാലും മരണം വരെ ആരുടെയും മുന്നില്‍ കൈ നീട്ടാതെ ജീവിക്കണം എന്ന് തന്നെയാണ് തീരുമാനം.

രാവിലെ എട്ട് മണിയോടെ പൊറ്റമ്മലിലെ കട തുറക്കും, വൈകീട്ട് വരെ കടയിലാണ്. ഇത്തവണ മഴ വൈകിയതിനാല്‍ കുടക്കച്ചവടം സജീവമാകുന്നേയുള്ളൂ, മഴ ശക്തമാകുമ്പോള്‍ വാസുവേട്ടന്റെ മാരിവില്‍ കുടകള്‍ തേടി ആളുകളെത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

വര്‍ഷങ്ങളായി മാരിവില്‍ കുടകള്‍ മാത്രം ഉപയോഗിക്കുന്നവരുണ്ട്, എനിക്ക് ഒരു സഹായമാവാന്‍ വേണ്ടി കൂടിയാണ് അവരെന്റെ കുടകള്‍ തേടി എത്തുന്നതെന്ന് പറയുന്നു വാസു. മഴകനക്കും മുമ്പേ തന്നെ പല വര്‍ണങ്ങളിലുള്ള കുട്ടിക്കുടകളും, കാലന്‍ കുടകളുമെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് വാസു.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.


Share our post
Continue Reading

Kerala

ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

Published

on

Share our post

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.


Share our post
Continue Reading

Trending

error: Content is protected !!