Connect with us

Kerala

അര്‍മീനിയയില്‍ മലയാളി യുവാവിന്റെ കൊലപാതകം; തര്‍ക്കങ്ങളുടെ തുടക്കം വാട്‌സാപ്പ് കൂട്ടായ്മയില്‍ നിന്ന്

Published

on

Share our post

കൊരട്ടി: കൊരട്ടി സ്വദേശി സൂരജ് ഞായറാഴ്ച അര്‍മീനിയയില്‍ കുത്തേറ്റുമരിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെയും കസ്റ്റഡിയിലെടുത്തില്ല. പ്രതിയെന്നു കരുതുന്ന, തിരുവനന്തപുരം സ്വദേശി അബിന്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് അര്‍മീനിയന്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സൂരജിനോടൊപ്പം കുത്തേറ്റ തിരുത്തിപ്പറമ്പ് സ്വദേശി ലിജോ പോള്‍ കണ്ണൂക്കാടന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ലിജോയ്ക്ക് ആസ്പത്രിയില്‍ നിന്ന് പോകാനാകും. സൂരജിന്റെ സുഹൃത്തുക്കളില്‍നിന്നാണ് ഈ വിവരം ലഭിച്ചത്.

അതേസമയം പോലീസിന്റെ നിരീക്ഷണത്തിലാണ് സംശയിക്കുന്നവരെല്ലാം. സൂരജിനൊപ്പമുണ്ടായിരുന്ന കിരണിനെയും ഒന്നിച്ചുതാമസിച്ചിരുന്ന ടോജോയെയും കസ്റ്റഡിലെടുത്ത് വിട്ടയച്ചു. ടോജോയുടെ മൊബൈല്‍ഫോണ്‍ പോലീസ് പിടിച്ചുവച്ചിട്ടുണ്ട്. ചാറ്റുകളുടെ വിവരങ്ങള്‍ കണ്ടെത്താനാണ് മൊബൈല്‍ പിടിച്ചുവച്ചിരിക്കുന്നത്. സൂരജ് അടക്കമുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.

പരിശോധന പൂര്‍ത്തിയാക്കി സൂരജിന്റെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അച്ഛന്‍ അയ്യപ്പന്റെ അപേക്ഷയും നോര്‍ക്കയുടെ അഭ്യര്‍ഥനയും അര്‍മീനിയന്‍ എംബസിക്ക് കൈമാറിയെന്ന രേഖ ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.

പ്രകോപനമായത് അന്വേഷണം

ഒന്നര മാസം മുമ്പുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന അബിനെക്കുറിച്ച് സൂരജിന്റെ സുഹൃത്ത് നടത്തിയ അന്വേഷണമാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. നാട്ടില്‍നിന്ന് അര്‍മീനിയയില്‍ എത്തി ജോലിയില്ലാതിരിക്കുന്നവര്‍ക്കായുള്ള വാട്ട്സാപ്പ് കൂട്ടായ്മയില്‍നിന്നാണ് തര്‍ക്കങ്ങളുടെ തുടക്കം.

ഒരു സ്ഥാപനത്തിലെ ഒഴിവ് സംബന്ധിച്ച് സുഹൃത്ത് വാട്‌സാപ്പില്‍ സന്ദേശമിട്ടിരുന്നു. ഇതനുസരിച്ച് ജോലിക്ക് ആളെ നല്‍കാമെന്ന് അബിന്‍ അറിയിച്ചെങ്കിലും പറഞ്ഞ സമയത്ത് ആരെയും സ്ഥാപനത്തിലേക്ക് അയച്ചിരുന്നില്ല. ഇക്കാര്യം ചോദിക്കുന്നതിനിടെ നീ എന്ന് വിളിച്ചത് അബിനെ പ്രകോപിച്ചു. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കങ്ങള്‍ തുടര്‍ന്നിരുന്നെങ്കിലും പിന്നീട് ശമിച്ചു.

ഇതിനിടെ 18-ന് സൂരജൂം ലിജോയും കിരണും അബിനെ നേരിട്ട് കാണാന്‍ നടത്തിയ നീക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. അവിടെയെത്തിയ അബിനും ക്രിമിനല്‍സംഘവുമാണ് മൂവരെയും ആക്രമിച്ചത്. കുത്തേറ്റ സൂരജ് അവിടെ വച്ചുതന്നെ മരിച്ചിരുന്നു.


Share our post

Kerala

എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ തിങ്കളാഴ്‌ച തുടങ്ങും

Published

on

Share our post

തിരുവനന്തപുരം :ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്‌.എൽ.സി പരീക്ഷ. 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. 26-ന് അവ സാനിക്കും.


Share our post
Continue Reading

Kerala

മാർച്ചിൽ കൊടുംചൂടിനെ ഭയക്കണ്ട, കേരളത്തിൽ മഴ തകർക്കും! ഇന്ന് തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ യെല്ലോ

Published

on

Share our post

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ കൊടും ചൂടിൽ വലഞ്ഞ കേരളത്തിന് മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തിൽ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നൽകുന്ന സൂചന. മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനൊപ്പമുള്ള ചിത്രത്തിൽ മാർച്ച് മാസം രാജ്യത്ത് ഏറ്റവും മഴ ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളമെന്നും കാണാം.അതിനിടെ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


Share our post
Continue Reading

Breaking News

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണൻ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!