Connect with us

Kannur

ഹോം നഴ്സുമാരെ വേണോ? വിളിക്കൂ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക്

Published

on

Share our post

പയ്യന്നൂർ: സാന്ത്വന പരിചരണത്തിലേർപ്പെട്ട വനിതകളുടെ വിയർപ്പിന്റെ വില കൊയ്യുന്ന ഇടത്തട്ടുകാർക്ക് ഇരുട്ടടി നൽകി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകി സജ്ജമാക്കിയ ഹോംനഴ്സുമാർ കർമ്മപഥത്തിലേക്ക്. മേഖലയിലെ ഏജൻസികളെ ഒഴിവാക്കി പഞ്ചായത്ത് പരിശീലനം നൽകിയ 15 വനിതകളാണ് ഇനി സേവനപാതയിലേക്ക് കടക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷം നടപ്പാക്കിയ ഹോം നഴ്സിങ് പരിശീലനവും പ്ലേസ്മെന്റും എന്ന നൂതന പദ്ധതിയാണ് നാടിന്റെ പ്രശംസ പിടിച്ചുപറ്റി കർമസജ്ജമായത്. കേരളത്തിൽ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കാത്ത പദ്ധതിയാണ് പയ്യന്നൂർ ബ്ലോക്ക് ഏറ്റെടുത്ത് പൂർത്തീകരിച്ചത്. വർത്തമാന കാലത്തെ തിരക്കുപിടിച്ച ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് ആളുകൾക്ക് അത്താണിയാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതിയുമായി മുന്നോട്ടുവന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല പറഞ്ഞു.

യാതൊരു ശാസ്ത്രീയ പഠനവും നൽകാതെ ഹോംനഴ്സിങ് എന്ന പേരിൽ സ്വകാര്യ ഏജൻസികൾ ആളുകളെ നിയമിച്ചുവരുന്ന സാഹചര്യം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ് ഈ ജനകീയ നഴ്സുമാർ. ജീവിത സായന്തനത്തിൽ രോഗങ്ങൾ തളർത്തുന്ന ജീവിതങ്ങൾക്ക് സ്നേഹത്തണലേകാനും ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് ബ്ലോക്ക് ഈ പദ്ധതി ഏറ്റെടുത്തതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

നാലുമാസം ദൈർഘ്യമുള്ള പരിശീലനമാണ് ഇവർക്ക് നൽകിയത്. തിയറി, പ്രായോഗിക പരിശീലനം എന്നീ വിഭാഗത്തിലായിരുന്നു പ്രധാനമായും പരിശീലനം. പാലിയേറ്റീവ് കെയർ ടീമിനൊപ്പവും മാത്തിൽ ഐ.ആർ.പി.സി കേന്ദ്രം, പിലാത്തറ ഹോപ്പ്, ഉമ്മറപ്പൊയിൽ ശാന്തി നികേതൻ എന്നീ സാന്ത്വന പരിപാലനകേന്ദ്രങ്ങൾ വഴിയും പെരിങ്ങോം താലൂക്ക് ആസ്പത്രി, കരിവെള്ളൂർ സി.എച്ച്.സി, പയ്യന്നൂർ സഹകരണ ആസ്പത്രി, പയ്യന്നൂർ അനാമയ ആസ്പത്രി എന്നീ സ്ഥാപനങ്ങളിലുമാണ് പ്രായോഗിക പരിശീലനം നൽകിയത്.

മാതൃകാ സിലബസ് ഇല്ലാത്തതിനാൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹോം ഹെൽത്ത് എയ്ഡ് ഷോട്ട് ടേം ട്രൈനിങ് കരിക്കുലത്തിന്റെ കൈപുസ്തകം ഉപയോഗപ്പെടുത്തി. പരിചയ സമ്പന്നയായ പ്രിൻസിപ്പലിന്റെ കീഴിൽ വിദഗ്ധരായ അധ്യാപകരായിരുന്നു പരിശീലകർ. പദ്ധതിക്ക് നാലു ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം വകയിരുത്തിയത്.

പദ്ധതി പ്രവർത്തന മേൽനോട്ടത്തിന് ഉപസമിതിയും പ്ലേസ്മെന്റ് സെല്ലും രൂപവത്കരിച്ചിട്ടുണ്ട്. 15 പേരാണ് നിലവിൽ പരിശീലനം പൂർത്തീകരിച്ചിട്ടുളളത്. ഇതിന് ഒരു ഡാറ്റാബാങ്ക് തയ്യാറാക്കി പ്ലേസ്മെന്റ് സെൽ വഴി നിയമനം ആവശ്യപ്പെടുന്നവർക്ക് ആവശ്യപ്പെടുന്ന കാലയളവിലേക്ക് നൽകും.

പ്ലേസ്മെന്റ് സെൽ വഴി തന്നെ വേതനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇവർക്ക് പ്രത്യേക യൂനിഫോമും നൽകും. പ്ലേസ്മെന്റ് ഉദ്ഘാടനം 21ന് രാവിലെ 11ന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കും. കലക്ടർ എസ്. ചന്ദ്രശേഖർ യൂനിഫോമും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.


Share our post

Kannur

കൊയിലി ആസ്പത്രി മാനേജിംഗ് പാർട്ട്ണറെ കുടകിൽ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ തോട്ടം ഉടമയെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി കുടുംബാംഗവും കൊയിലി ആശുപത്രി മാനേജിംഗ് പാർട്ട്ണറുമായ പള്ളിക്കുളത്തെ പ്രദീപ് കൊയിലിയെ (57) കുടകിലെ പൊന്നംപെട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം ഫാമിലെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

പൊന്നംപേട്ടയിലെ അനിൽ എന്ന മുത്തണ്ണ (25), സോംവാർപേട്ടിലെ ദീപക് എന്ന ദീപു (21), സ്റ്റീഫൻ ഡിസൂസ (26), കാർത്തിക് എച്ച് എം (27), പൊന്നം പേട്ടയിലെ ഹരീഷ് ടി എസ്(29) എന്നിവരെയാണ് വീരാജ്പേട്ട സബ്ബ് ഡിവിഷൻ എസ്‌പി എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 സിനിമയിൽ അഭിനയിച്ച അനിലാണ് കൊലയ്ക്കു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഫാമിൽ നിന്ന് മോഷ്ടിച്ച 13,30000 രൂപയും പോലീസ് കണ്ടെടുത്തു.

കണ്ണൂരിലെ കൊയിലി ആസ്പത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരന്റെ മകനാണ്. പ്രദീപിന് ബി ഷെട്ടിഗിരിയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ 23 നു രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.


Share our post
Continue Reading

Kannur

പാപ്പിനിശ്ശേരി, അഴീക്കോട് മൂന്നുനിരത്ത് ദിനേശ് ബീഡി ശാഖ അടച്ചുപൂട്ടി

Published

on

Share our post

പാപ്പിനിശ്ശേരി: അഴീക്കോട് ദിനേശ് ബീഡി വ്യവസായ സഹകരണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിച്ചു വന്ന പാപ്പിനിശ്ശേരിയിലും അഴീക്കോട് മൂന്നു നിരത്തിലെയും രണ്ടു ശാഖകളും അടച്ചുപൂട്ടി. 1985 മേയ് ഒന്നിന് 130 ഓളം തൊഴിലാളികളുമായാണ് സ്വന്തം കെട്ടിടത്തിൽ പാപ്പിനിശ്ശേരിയിൽ ദിനേശ് ബീഡി സംഘം ശാഖ പ്രവർത്തനം ആരംഭിച്ചത്.അന്നത്തെ എം.എൽ.എ ആയിരുന്ന ഇ.പി. ജയരാജനാണ് പാപ്പിനിശ്ശേരി സംഘം ശാഖ ഉദ്ഘാടനം ചെയ്തത്. 1975 ജനുവരി മുന്നിന് കരിക്കൻകുളത്ത് 150 ഓളം തൊഴിലാളികളുമായി വാടക കെട്ടിടത്തിൽ തുടക്കം കുറിച്ച സംഘം ശാഖ അടച്ചു പൂട്ടിയിട്ട് പത്തുവർഷത്തോളമായി. പാപ്പിനിശ്ശേരി ശാഖയും മൂന്നുനിരത്തിലെ ശാഖയും ചിറക്കൽ ബ്രാഞ്ചിലേക്ക് ലയിപ്പിച്ചു.അഴീക്കോട് അടക്കമുള്ള പ്രൈമറി സംഘവും കണ്ണൂർ സംഘവും ലയിപ്പിച്ച് ഒറ്റ സംഘമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് സംഘം ഭാരവാഹികൾ. ഇതോടെ പാപ്പിനിശ്ശേരിയിൽ ജോലിചെയ്തു വരുന്ന 21 തൊഴിലാളികളും മൂന്നു നിരത്തിലെ 16 തൊഴിലാളികളും ഇനി ചിറക്കൽ ബ്രാഞ്ചിലാണ് തൊഴിൽ ചെയ്യേണ്ടത്. പാപ്പിനിശ്ശേരിയിൽ നിന്നും ചിറക്കലിലേക്ക് പോകാൻ ദിനംപ്രതി 25 രൂപയോളം ബസ് ചാർജ് കൊടുക്കേണ്ടി വരുന്നതിൽ തൊഴിലാളികൾ നിരാശ പ്രകടിപ്പിച്ചു.പാപ്പിനിശ്ശേരിയിൽ ജോലിചെയ്തുവരുന്ന തൊഴിലാളികൾക്ക് ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിന്റെ ഭാഗമായി യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിൽ ദിനേശ് ബീഡി വ്യവസായത്തിൽ 42000 ത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അതിൽ രണ്ടായിരത്തിൽ താഴെ തൊഴിലാളികൾ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്.യാത്രയയപ്പിന്റെ ഭാഗമായി ആദ്യകാല ബീഡി തൊഴിലാളിയായ കോട്ടൂർ ഉത്തമനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഴീക്കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ കീഴിലുള്ള പാപ്പിനിശ്ശേരി വർക്ക് ഷെഡിലെ തൊഴിലാളികൾ ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിനുള്ള യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ഇ.എൻ. ഉഷ, മണ്ടൂക്ക് മോഹനൻ, കെ. രജനി, കെ. ദീപ, ചെരിച്ചൻ ഉഷ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kannur

എന്റെ കേരളം മേള ഉദ്ഘാടനം എട്ടിന്; മിക്‌സ്ഡ് വോളി ആറിന്

Published

on

Share our post

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്‌സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്‌റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Trending

error: Content is protected !!