Kerala
പാസഞ്ചറുകളെ ‘സ്‌പെഷ്യലാ’ക്കി ; എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കി റെയിൽവേയുടെ പകൽക്കൊള്ള

പാലക്കാട്: സാധാരണക്കാരുടെ ആശ്രയമായ പാസഞ്ചർ, മെമു ട്രെയിനുകൾ ‘സ്‌പെഷ്യൽ’ എന്ന പേരിൽ എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കി റെയിൽവേയുടെ പകൽക്കൊള്ള. 2020ൽ കോവിഡുകാലത്ത് നിർത്തിയ ട്രെയിനുകൾ പുനരാരംഭിച്ച് ഒരു വർഷം പിന്നിടുമ്പോഴും കൂടിയ നിരക്ക് ഈടാക്കിയാണ് യാത്രക്കാരെ പിഴിയുന്നത്.
ഇപ്പോൾ ഈ ട്രെയിനുകളുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപയാണ്. നേരത്തേ പാസഞ്ചറിൽ കുറഞ്ഞ നിരക്ക് 10 രൂപയായിരുന്നു. മെമുവിൽ പാലക്കാട്ടുനിന്ന് തൃശൂർവരെ യാത്രചെയ്യാൻ 20 രൂപ മതിയായിരുന്നു. സ്‌പെഷ്യലായതോടെ 45 രൂപയായി. നിരക്ക് കൂട്ടിയെങ്കിലും പഴയ പാസഞ്ചർ ട്രെയിനിന്റെ സമയവും സ്‌റ്റോപ്പുമാണുള്ളത്.
കോവിഡ്–- 19 ലോക്ക്ഡൗണിൽ ട്രെയിൻ സർവീസ് നിർത്തിയത് കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്നാണ് റെയിൽവേ പറയുന്നത്. ഇത് മറികടക്കാനെന്ന പേരിലാണ് കൂടുതൽ ട്രെയിനുകൾ എക്സ്പ്രസാക്കി യാത്രക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത്.
അതേസമയം, മലബാർ, മാവേലി ഉൾപ്പെടെ എട്ട് ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചതും സാധാരണക്കാർക്ക് തിരിച്ചടിയായി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ അനുവദിക്കുന്ന കോച്ചുകൾ മിക്കതും എസിയാണ്. സ്ലീപ്പർ കോച്ചുകളിൽ വരുമാനം കുറവും ചെലവ് കൂടുതലുമാണെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. കോവിഡിന്റെ മറവിൽ മുതിർന്ന പൗരന്മാർ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ യാത്രാ ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞതും റെയിൽവേ പുനഃസ്ഥാപിച്ചിട്ടില്ല.
റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനെക്കൊണ്ട്
കേരളത്തിന് ഗുണമില്ല
റെയിൽവേ യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയർമാൻ മലയാളി ആയിരുന്നിട്ടും കേരളത്തിന് ഗുണമില്ല. മുതിർന്ന ബി.ജെ.പി നേതാവ് പി. കെ. കൃഷ്ണദാസ് ആണ് 2018 മുതൽ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ. എന്നാൽ, കേരളത്തിലെ യാത്രക്കാരോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഇദ്ദേഹം പ്രതികരിക്കാറില്ല.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലാണ് അമിനിറ്റീസ് കമ്മിറ്റി ചെയർമാന്റെ ഓഫീസ്. യാത്രക്കാർക്ക് ആവശ്യമായ പരിഷ്‌കരണങ്ങൾ, റെയിൽവേ സ്റ്റേഷനുകളിലെ പരിശോധന, പരിഹാരം തുടങ്ങിയവ ഉറപ്പാക്കുകയാണ് ചെയർമാന്റെ ഉത്തരവാദിത്വം. തുടർച്ചയായി രണ്ടുതവണ ഈ പദവി ലഭിച്ചിട്ടും പി. കെ. കൃഷ്‌ണദാസിന് കേരളത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. വിവിധ സ്‌റ്റേഷനുകൾ സന്ദർശിച്ച് വാഗ്‌ദാനങ്ങൾ നൽകാറുണ്ടെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല.
കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയുടെ പുതിയ ഉദാഹരണമാണ് ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചത്. മലബാർ, മാവേലി, ഷാലിമാർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, നേത്രാവതി എക്‌സ്‌പ്രസ്, കേരള ഉൾപ്പെടെയുള്ള ദീർഘദൂര എക്‌സ്‌പ്രസുകളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ചപ്പോൾ ചെയർമാൻ മൗനം പാലിച്ചു.
ജനശതാബ്ദി ഉൾപ്പെടെ കേരളത്തിലോടുന്ന നിരവധി ട്രെയിനുകളിലെ പഴകിയ കോച്ചുകൾ മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യത്തിനും അദ്ദേഹം ചെവികൊടുത്തിട്ടില്ല. ഫാൻ, കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങി യാത്രക്കാർക്ക് അത്യാവശ്യമായ പല സംവിധാനങ്ങളും ഇല്ലാത്ത നിരവധി സ്‌റ്റേഷനുകൾ കേരളത്തിലുണ്ട്. പല ഇന്റർമീഡിയറ്റ് സ്‌റ്റേഷനുകളും അവഗണനയിലാണ്. ടിക്കറ്റ് കൗണ്ടറുകളിൽ ജീവനക്കാരുടെ ക്ഷാമവും പരിഹരിച്ചിട്ടില്ല.
യാത്രക്കാർ പറയുന്നു
‘ഇടി ഇനി കൂടും’
ജനറൽ കമ്പാർട്ട്‌മെന്റിൽ ഇനി വൻ തിരക്കാകും. ഇപ്പോൾത്തന്നെ പ്രയാസപ്പെട്ടാണ് യാത്ര. ചില സമയങ്ങളിൽ കാലുകുത്താൻപോലും ജനറൽ കോച്ചുകളിൽ കഴിയാറില്ല. സ്‌ത്രീകളും കുട്ടികളുമാണ് കൂടുതൽ കഷ്ടത്തിലാവുക. പി ടി സജീവ്
ആദ്യം കൃത്യസമയം പാലിക്കൂ
ആദ്യം ട്രെയിനുകൾ കൃത്യസമയം പാലിക്കണം. കൂടുതൽ ട്രെയിനുകളും അനുവദിക്കണം. സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്‌ക്കുകയല്ല വേണ്ടത്.പുതിയ തീരുമാനത്തോടെ വനിതായാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടിലാകും. കെ ബി നവ്യ
കൂട്ടുന്നതിനുപകരം വെട്ടുന്നു
സ്ലീപ്പർ കോച്ചുകളടക്കം കൂട്ടുന്നതിനുപകരം തലതിരിഞ്ഞ നടപടിയാണ്. നിലവിലുള്ളവ വെട്ടിക്കുറച്ച് എസി ത്രീടയറാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് കൊള്ളയാണ്. സാധാരണക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതാണ് തീരുമാനം. മനോജ് തോമസ്
Kerala
ഡ്രൈവിങ് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരും-എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ


റോഡുകളിലും സ്ഥാപനത്തിന്റെ ഗ്രൗണ്ടിലും അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിക്കുന്നതും തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്ന വിധം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും വാഹനത്തിന്റെ ഡോറിലും മുകളിലും കയറി ഇരുന്നു യാത്ര ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യല്‍, ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദുചെയ്യല്‍ മുതലായ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ എന്‍ഫോര്‍സ്മെന്റ് ആര്‍ ടി ഒ അറിയിച്ചു. ഇത്തരത്തിലുള്ള ഷോകള്‍ നടക്കുന്നില്ല എന്ന് അതതു വിദ്യാലയത്തിലെ അധ്യാപകര്‍ ഉറപ്പാക്കണമെന്നും ആര്‍ ടി ഒ നിര്‍ദേശിച്ചു. ജില്ലയില്‍ ചില ഭാഗങ്ങളില്‍ കുറച്ച് കാലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി തുടങ്ങുന്ന അവസരങ്ങളില്‍ സെന്റ് ഓഫ്, ഫെയര്‍വെല്‍ പാര്‍ട്ടി, എന്നെല്ലാം പേരുകളില്‍ വിദ്യാര്‍ത്ഥികള്‍ ആഘോഷം നടത്തുന്നുണ്ട്. ഇത്തരം വേളകളില്‍ പരിഷ്‌ക്കരിച്ചതും അല്ലാത്തതുമായ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള റോഡ് ഷോ, വാഹന റാലി എന്നിവ സംഘടിപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിവാഹ വേളകളിലും ഇത്തരം റാലികളും ഷോകളും നടത്തപെടുന്നതായി പരാതി ലഭിക്കുന്നുണ്ട്. കൂടാതെ കേരള ഹൈക്കോടതി ഇത്തരത്തിലുള്ള സംഭവങ്ങളില്‍ കര്‍ശന നടപടി എടുത്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്മെന്റ് ആര്‍ ടി ഒ അറിയിച്ചു.
Kerala
വാർഡ് വിഭജനം: ഹിയറിംഗ് മാർച്ച് 17ന് കോഴിക്കോട്ട്


ഒമ്പത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാർക്കായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് മാർച്ച് 17ന് കോഴിക്കോട്ടേക്ക് മാറ്റിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ഹിയറിംഗ് നടത്തും. കണ്ണൂർ ജില്ലയിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികൾക്ക് 11 മണിക്കും കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിന് ഉച്ച 12 മണിക്കുമാണ് ഹിയറിംഗ്.വാർഡ് വിഭജനം സംബന്ധിച്ച് ഡിസംബർ നാല് വരെ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ പരാതി നൽകിയിട്ടുള്ളവരെയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽ കേൾക്കുന്നത്. മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടത്താനിരുന്ന ഹീയറിംഗാണ് മാർച്ച് 17ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.
Kerala
കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു; സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിനെതിരെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിന് പുറമേ ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ താഴെ പറയുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.
ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ തന്നെ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും സൂചിക ഉയര്‍ന്നതായിരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്