Connect with us

Kannur

കണ്ണൂർ ഗവ. മെഡി. കോളജിൽ ശമ്പളമില്ല; ജില്ലാ ആസ്പത്രിയിൽ ഡോക്ടറും, കുത്തഴിഞ്ഞ് ആരോഗ്യരംഗം

Published

on

Share our post

പരിയാരം-കണ്ണൂർ: കാലവർഷം ശക്തമാകുന്നതിനു മുന്നെ തന്നെ പകർച്ച വ്യാധികൾ വ്യാപകമാകുമ്പോൾ കണ്ണൂരിലെ ആരോഗ്യമേഖലയിൽ ആശങ്ക. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സാങ്കേതിക കാരണങ്ങളാൽ ശമ്പളം മുടങ്ങുന്നതും ജില്ലാ ആസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുമാണ് കണ്ണൂരിന് ഭീഷണിയാകുന്നത്.

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് ഡോക്ടർമാരുടേയും ജീവനക്കാരുടേയും ശമ്പളം മുടങ്ങുന്നത്. ഫണ്ടിന്റെ കുറവും സാങ്കേതിക പ്രശ്നങ്ങളും പറഞ്ഞ് ശമ്പള വിതരണം തടസപ്പെടുത്തുന്നതിനെതിരെ ഡോക്ടർമാർ സമരരംഗത്താണ്.

മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത കാലം മുതൽ ജീവനക്കാരുടെയും ഡോക്ടർമാരുടെയും പ്രതിമാസ ശമ്പളവിതരണത്തിൽ കൃത്യത ഇല്ലായ്മയും ആനുകൂല്യ വിതരണത്തിൽ അപാകതയുമാണ്.സേവന വിഷയങ്ങളിൽ സർക്കാർ മെഡിക്കൽ കോളേജിന് തുല്യമായി ചുമതലകൾ ഏറ്റെടുത്ത് നടപ്പിലാക്കുമ്പോഴും വേതനം നേടിയെടുക്കാൻ പരിയാരത്തെ ഡോക്ടർമാർക്ക് സമരം ചെയ്യേണ്ട അവസ്ഥയാണ്.

ശമ്പള പരിഷ്‌കരണവും ഡി.എ വർദ്ധനയും നടപ്പാക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സാങ്കേതികത്വത്തിൽ കുടുങ്ങി ശമ്പളംകണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സർക്കാർ സർവീസിലേക്ക് സ്ഥിരപ്പെടുത്താൻ യോഗ്യരായ ഡോക്ടർമാർക്ക് രണ്ടുതരത്തിലുള്ള വ്യവസ്ഥകൾ ആരോഗ്യവകുപ്പ് മുന്നോട്ട് വച്ചിരുന്നു. ഇതിൽ ഏത് വ്യവസ്ഥയാണ് സ്വീകരിക്കുന്നതെന്ന് ഓപ്ഷൻ നൽകണമെന്ന് നിർദ്ദേശിച്ച പ്രകാരം പരിയാരത്തെ ഡോക്ടർമാർ സെപ്റ്റംബർ 20ന് ഓപ്ഷൻ കൊടുത്തതാണ്. ഇവരുടെ ശമ്പളവിതരണം സ്പാർക്കിലേക്ക് മാറ്റുന്നതിലെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം.

5 വർഷമായിട്ടും മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ട് അഞ്ചുവർഷമായിട്ടും ആശുപത്രി ഫണ്ടിൽ നിന്ന് ശമ്പളം നൽകുന്ന രീതിയാണ് ഇപ്പോഴും. നാലു മാസത്തോളമായി മുടങ്ങി കിടക്കുന്ന കുടിശിക ഉടനടി നൽകി ശമ്പള വിതരണത്തിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യമാണ് ഇപ്പോൾ ഡോക്ടർമാർ ഉന്നയിക്കുന്നത്. രണ്ടായിരത്തിലധികം ജീവനക്കാരുള്ള മെഡിക്കൽ കോളേജിലെ നാലിലൊന്ന് ജീവനക്കാരുടെ തസ്തിക നിർണ്ണയിച്ച് സ്ഥിരപ്പെടുത്തൽ മാത്രമാണ് പൂർത്തിയായത്. ഡോക്ടർമാരെയടക്കം സർക്കാർ ജീവനക്കാരാക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായില്ല.

ജില്ലാ ആസ്പത്രിയിൽരാത്രിയും കാത്തിരിപ്പ്മാസങ്ങൾക്ക് മുൻപ് ഹൗസ് സർജൻ അടക്കം മൂന്ന് ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രം. ഇത് രോഗികൾക്ക് രാത്രി ഏറെ വൈകിയും ചികിത്സക്കായി കാത്തുനിൽക്കുന്നതിന് ഇടയാക്കുന്നു.

നിയമനം നടത്തിയ രണ്ട് ഡോക്ടർമാരിൽ ഒരാൾ സ്ഥലം മാറി പോയതാണ് പ്രതിസന്ധിക്ക് കാരണം. ജില്ലയിലെ പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വൈകുന്നേരമായാൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന പരാതിയുണ്ട്. അതേസമയം,​ ജില്ലാ ആസ്പത്രിയിൽ ഉടൻ തന്നെ ഡോക്ടറുടെ നിയമനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!