Connect with us

Kannur

കണ്ണൂർ ഗവ. മെഡി. കോളജിൽ ശമ്പളമില്ല; ജില്ലാ ആസ്പത്രിയിൽ ഡോക്ടറും, കുത്തഴിഞ്ഞ് ആരോഗ്യരംഗം

Published

on

Share our post

പരിയാരം-കണ്ണൂർ: കാലവർഷം ശക്തമാകുന്നതിനു മുന്നെ തന്നെ പകർച്ച വ്യാധികൾ വ്യാപകമാകുമ്പോൾ കണ്ണൂരിലെ ആരോഗ്യമേഖലയിൽ ആശങ്ക. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സാങ്കേതിക കാരണങ്ങളാൽ ശമ്പളം മുടങ്ങുന്നതും ജില്ലാ ആസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുമാണ് കണ്ണൂരിന് ഭീഷണിയാകുന്നത്.

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് ഡോക്ടർമാരുടേയും ജീവനക്കാരുടേയും ശമ്പളം മുടങ്ങുന്നത്. ഫണ്ടിന്റെ കുറവും സാങ്കേതിക പ്രശ്നങ്ങളും പറഞ്ഞ് ശമ്പള വിതരണം തടസപ്പെടുത്തുന്നതിനെതിരെ ഡോക്ടർമാർ സമരരംഗത്താണ്.

മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത കാലം മുതൽ ജീവനക്കാരുടെയും ഡോക്ടർമാരുടെയും പ്രതിമാസ ശമ്പളവിതരണത്തിൽ കൃത്യത ഇല്ലായ്മയും ആനുകൂല്യ വിതരണത്തിൽ അപാകതയുമാണ്.സേവന വിഷയങ്ങളിൽ സർക്കാർ മെഡിക്കൽ കോളേജിന് തുല്യമായി ചുമതലകൾ ഏറ്റെടുത്ത് നടപ്പിലാക്കുമ്പോഴും വേതനം നേടിയെടുക്കാൻ പരിയാരത്തെ ഡോക്ടർമാർക്ക് സമരം ചെയ്യേണ്ട അവസ്ഥയാണ്.

ശമ്പള പരിഷ്‌കരണവും ഡി.എ വർദ്ധനയും നടപ്പാക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സാങ്കേതികത്വത്തിൽ കുടുങ്ങി ശമ്പളംകണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സർക്കാർ സർവീസിലേക്ക് സ്ഥിരപ്പെടുത്താൻ യോഗ്യരായ ഡോക്ടർമാർക്ക് രണ്ടുതരത്തിലുള്ള വ്യവസ്ഥകൾ ആരോഗ്യവകുപ്പ് മുന്നോട്ട് വച്ചിരുന്നു. ഇതിൽ ഏത് വ്യവസ്ഥയാണ് സ്വീകരിക്കുന്നതെന്ന് ഓപ്ഷൻ നൽകണമെന്ന് നിർദ്ദേശിച്ച പ്രകാരം പരിയാരത്തെ ഡോക്ടർമാർ സെപ്റ്റംബർ 20ന് ഓപ്ഷൻ കൊടുത്തതാണ്. ഇവരുടെ ശമ്പളവിതരണം സ്പാർക്കിലേക്ക് മാറ്റുന്നതിലെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം.

5 വർഷമായിട്ടും മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ട് അഞ്ചുവർഷമായിട്ടും ആശുപത്രി ഫണ്ടിൽ നിന്ന് ശമ്പളം നൽകുന്ന രീതിയാണ് ഇപ്പോഴും. നാലു മാസത്തോളമായി മുടങ്ങി കിടക്കുന്ന കുടിശിക ഉടനടി നൽകി ശമ്പള വിതരണത്തിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യമാണ് ഇപ്പോൾ ഡോക്ടർമാർ ഉന്നയിക്കുന്നത്. രണ്ടായിരത്തിലധികം ജീവനക്കാരുള്ള മെഡിക്കൽ കോളേജിലെ നാലിലൊന്ന് ജീവനക്കാരുടെ തസ്തിക നിർണ്ണയിച്ച് സ്ഥിരപ്പെടുത്തൽ മാത്രമാണ് പൂർത്തിയായത്. ഡോക്ടർമാരെയടക്കം സർക്കാർ ജീവനക്കാരാക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായില്ല.

ജില്ലാ ആസ്പത്രിയിൽരാത്രിയും കാത്തിരിപ്പ്മാസങ്ങൾക്ക് മുൻപ് ഹൗസ് സർജൻ അടക്കം മൂന്ന് ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രം. ഇത് രോഗികൾക്ക് രാത്രി ഏറെ വൈകിയും ചികിത്സക്കായി കാത്തുനിൽക്കുന്നതിന് ഇടയാക്കുന്നു.

നിയമനം നടത്തിയ രണ്ട് ഡോക്ടർമാരിൽ ഒരാൾ സ്ഥലം മാറി പോയതാണ് പ്രതിസന്ധിക്ക് കാരണം. ജില്ലയിലെ പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വൈകുന്നേരമായാൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന പരാതിയുണ്ട്. അതേസമയം, ജില്ലാ ആസ്പത്രിയിൽ ഉടൻ തന്നെ ഡോക്ടറുടെ നിയമനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.


Share our post

Kannur

പുല്ലൂക്കരയില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Published

on

Share our post

പാനൂര്‍: നഗരസഭ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് എത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

റവന്യു റിക്കവറി അദാലത്ത് 15 ന്

Published

on

Share our post

നാലു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള വാഹന നികുതി കുടിശിക തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 15 ന് 10 മണി മുതല്‍ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസില്‍ റവന്യു റിക്കവറി അദാലത്ത് നടത്തും.പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് ജോ.റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.

40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ട‌മാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!