Connect with us

Kannur

നാട്ടുകാരെ മുഴുവൻ വായനക്കാരാക്കി ചൂളിയാട് നവോദയ ഗ്രന്ഥാലയം

Published

on

Share our post

കണ്ണൂർ : വൈകുന്നേരങ്ങളിൽ ചൂളിയാട് നവോദയ ഗ്രന്ഥാലയത്തിലെത്തിയാൽ ഏതെങ്കിലും സർവകലാശാലാ ലൈബ്രറിയാണെന്ന് തോന്നിപ്പോകും. പുതിയ പുസ്തകങ്ങൾ എടുക്കാനും വായിച്ചവ മടക്കി മറ്റൊന്ന് എടുക്കാനും വരുന്നവർ. പത്രങ്ങളും ആനുകാലികങ്ങളും വായിക്കുന്നവർ. ഒരു ഭാഗത്ത് ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചുള്ള സജീവ ചർച്ചകൾ. വീടുകളിൽ എത്തിച്ച് കൊടുക്കുന്നതിനുള്ള പുസ്തകങ്ങൾ തരംതിരിക്കുന്ന വനിതാപ്രവർത്തകർ. കാരംസും ചെസ്സും കളിക്കുന്നവർ വേറൊരു മുറിയിൽ..

ചൂളിയാട് തലക്കോട് ഗ്രാമത്തിൽ ആധുനികതയുടെ വെളിച്ചമെത്തിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച നവോദയ ഗ്രന്ഥാലയം 65-ന്റെ നിറവിലാണ്. ജില്ലയിലെ 55 ‘എ പ്ലസ്’ ലൈബ്രറികളിൽ പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ട് മുന്നിട്ട് നിൽക്കുകയാണ് 1958-ൽ സ്ഥാപിച്ച നവോദയ ഗ്രന്ഥാലയം.

ഗ്രന്ഥാലയവും നവോദയ കലാസമിതിയും സംയുക്തമായി സംഘടിപ്പിച്ച പി.എസ്.സി. ക്ലാസുകൾ വഴി ഏറെപ്പേർക്ക് സർക്കാർ ജോലി ലഭിച്ചു. എല്ലാ വീടുകളും ഒന്നു മുതൽ മൂന്നും നാലും സർക്കാർ ജോലിയുള്ളവരുടെ നാടാണ് മലപ്പട്ടം. ഇതേ പഞ്ചായത്തിലെ ചൂളിയാടും ആ വഴിയെ സഞ്ചരിക്കുന്നു.

ഗ്രന്ഥാലയത്തിന് കീഴിൽ സ്പോർട്‌സ്‌ ക്ലബ്, കലാസമിതി, സംഘങ്ങളുടെ കോ ഓർഡിനേഷൻ കമ്മിറ്റി, ചാരിറ്റബിൾ സൊസൈറ്റി, വിദ്യാഭ്യാസ-തൊഴിൽ സബ് കമ്മിറ്റി, അക്ഷരസേന, രക്തദാനസേന, വനിതാവേദി, ബാലവേദി, വയോജനവേദി, യുവജനവേദി, ലഹരിവിരുദ്ധ ക്ലബ് എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളെ നൃത്തം, വോളിബോൾ, ചിത്രകല എന്നിവ പരിശീലിപ്പിക്കുന്നു.

18,500 പുസ്തകങ്ങൾ ഗ്രന്ഥകാരൻമാരുടെ പേരിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. 1350 അംഗങ്ങളുണ്ട്. സ്കൂളുകളിൽ സ്ഥാപിച്ച അക്ഷരപ്പെട്ടിയിൽ കുട്ടികൾ വായനക്കുറിപ്പ് തയ്യാറാക്കി ഇടുന്നുണ്ട്. മുഴുവൻ വീടുകളിലും വനിതാ ലൈബ്രേറിയൻ പുസ്തക വിതരണം നടത്തുന്നു.

വഴിവിളക്കുകൾ സ്ഥാപിച്ചു

പ്രധാന വഴികളിൽ സമീപ വീടുകളിൽനിന്നും വഴിവിളക്കുകൾ സ്ഥാപിച്ച് നാടിന് വെളിച്ചമേകുന്നു. മലപ്പട്ടം കണിയാർവയൽ റോഡിന്റെ ഇരുവശങ്ങളിലും 200 പുച്ചെടിച്ചട്ടികൾ സ്ഥാപിച്ചു. ഏതുസമയത്തും രക്തം ദാനം ചെയ്യാൻ സന്നദ്ധമായ രക്തദാനസേനയും ചാരിറ്റബിൾ സൊസൈറ്റിയും പ്രവർത്തിക്കുന്നുണ്ട്. ഐ.വി.കൃഷ്ണൻ പ്രസിഡന്റും അയനത്ത് മുകുന്ദൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.


Share our post

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Trending

error: Content is protected !!