Connect with us

Kerala

അലൈഡ് ഹെൽത്ത് സയൻസ് ബിരുദപ്രോഗ്രാമുകൾ

Published

on

Share our post

കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെകീഴിൽ, ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെകീഴിലുള്ള നാലുസ്ഥാപനങ്ങളിലെ ബിരുദതല അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കോഴ്സുകൾ
ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി: വ്യായാമത്തിൽകൂടിയുള്ള രോഗചികിത്സ സംബന്ധമായ പഠനമാണ് ഫിസിയോതെറാപ്പി. ചലനസംബന്ധമായ താത്‌കാലിക പരിമിതികൾ വിലയിരുത്തി അതിനു പരിഹാരംകണ്ടെത്താനുള്ള രീതികൾ ആസൂത്രണംചെയ്തു നടപ്പാക്കുന്നവരാണ് ഫിസിയോതെറാപ്പിസ്റ്റുകൾ.

ബാച്ച്‌ലർ ഇൻ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്: കൃത്രിമ അവയവങ്ങളുടെ രൂപകല്പന, നിർമാണം മുതലായവയുമായി ബന്ധപ്പെട്ട പഠനങ്ങൾ (പ്രോസ്തറ്റിക്സ്), ചികിത്സയുമായി ബന്ധപ്പെട്ടുള്ള സഹായ ഉപകരണങ്ങളുടെ രൂപകല്പന, നിർമാണം സംബന്ധിച്ച പഠനങ്ങൾ (ഓർത്തോട്ടിക്സ്) എന്നിവയടങ്ങുന്നതാണ് പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് കോഴ്സ്.

ബാച്ച്‌ലർ ഓഫ് ഓക്യുപ്പേഷണൽ തെറാപ്പി: ശാരീരിക, മാനസിക പരിമിതികളെ ഫലപ്രദമായി നേരിടാനുള്ള പ്രവൃത്തികളെസംബന്ധിച്ച പഠനങ്ങളാണ് ഓക്യുപ്പേഷണൽ തെറാപ്പി.

പ്രവേശനസ്ഥാപനങ്ങൾ
കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ് (എൻ.ഐ.എൽ.ഡി.), കട്ടക്കിലെ സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.വി. എൻ.ഐ.ആർ.ടി.എ.ആർ.), ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (എൻ.ഐ.ഇ.പി.എം.ഡി.), പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റ്സ് (പി.ഡി.യു.എൻ.ഐ.പി.പി.ഡി.)

യോഗ്യത
നിശ്ചിതവിഷയങ്ങൾ പഠിച്ച് 10+2/തത്തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.പൊതുപ്രവേശന പരീക്ഷ ജൂലായ് ഒൻപതിന്. പ്ലസ്ടു സയൻസ് നിലവാരത്തിലെ 100 മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള പരീക്ഷയുടെ ദൈർഘ്യം രണ്ടുമണിക്കൂർ. രണ്ടു ഭാഗങ്ങളുള്ള ഒരു പേപ്പർ ഉണ്ടാകും. ജനറൽ എബിലിറ്റി ആൻഡ്‌ ജനറൽ നോളജ് എന്നിവയിൽ നിന്ന്‌ 10 മാർക്കിനുള്ള ചോദ്യങ്ങൾ ആദ്യഭാഗത്തുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ്‌ സുവോളജി)/ മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഓരോന്നിൽ നിന്നും 30 വീതം ചോദ്യങ്ങൾ രണ്ടാംഭാഗത്ത് ഉണ്ടാകും. നെഗറ്റീവ് മാർക്ക്‌ ഇല്ല. അപേക്ഷ www.niohkol.nic.in വഴി ജൂൺ 20-ന് വൈകീട്ട് അഞ്ചുവരെ നൽകാം.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!