Connect with us

Kannur

കനിവില്ലാതെ കാലവർഷം നെൽപ്പാടങ്ങളിൽ കണ്ണീർ‘മഴ‘

Published

on

Share our post

കണ്ണൂർ: ജൂൺ പകുതിയായിട്ടും തുടരുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ താളംതെറ്റി ഒന്നാംവിള നെൽകൃഷി. വളർച്ചയുടെ ഓരോഘട്ടത്തിലും നെൽകൃഷിക്ക് പാടങ്ങളിൽ ശരാശരി അഞ്ചുമുതൽ 10 സെന്റീമീറ്റർ വരെ വെള്ളം വേണം. സാധാരണ ഭൂരിഭാഗം പാടങ്ങളിലും ജൂൺ പകുതിയോടെ നാട്ടിപ്പണിയും തീരും.

എന്നാൽ, ഇക്കുറി ഒറ്റ പാടശേഖരത്തിലും ഞാറ്‌ പറിച്ച്‌ നടാൻ പോലും തുടങ്ങിയിട്ടില്ല. വെള്ളക്കെട്ടുണ്ടാവുന്ന പാടശേഖരങ്ങൾപോലും വരണ്ടു. ജലസേചനത്തിലൂടെ നാട്ടിപ്പണി നടത്താനുള്ള അവസ്ഥയുമില്ല.
മഴയില്ലാത്തതിനാൽ കളയും കീടങ്ങളും വർധിക്കും.

നെല്ലിന് ശാഖ പൊട്ടാതാകും. നിലവണ്ടിന്റെയും ഓല ചുരുട്ടിപ്പുഴുവിന്റെയും ആക്രമണവുമുണ്ടാകും. കതിരിടുന്ന സമയം അമിതമഴ പെയ്‌താൽ നെല്ല് പതിരാവും. പരാഗം നടക്കുമ്പോഴും അമിതമഴ പ്രശ്‌നമാണ്‌. മഴയുടെ ഈ അസ്ഥിര സ്വഭാവം രണ്ടാം വിള നെൽകൃഷിയെയും ബാധിക്കും.

കഴിഞ്ഞ മെയ്‌ മാസത്തുണ്ടായ അമിതമഴ കാരണം പൊടി ഞാറിടുന്നതിന്‌ പകരം വിതയ്‌ക്കുകയായിരുന്നു. എന്നാൽ, ജൂണിൽ മഴ നന്നേ കുറഞ്ഞു. ഇക്കുറിയും നെൽകൃഷിക്ക്‌ കാലവർഷം കനിയാതായതോടെ മൂപ്പെത്തിയ ഞാറ്‌ കീടബാധയിൽ നശിക്കുകയാണ്‌. നാലില വരുമ്പോൾ ഞാറ്‌ പറിച്ച്‌ നട്ടില്ലെങ്കിൽ ചെടി അഴുകാൻ തുടങ്ങും. ഇപ്പോൾ ഇലകൾ ആറിലെത്തിയിരിക്കുകയാണ്‌.

മഴയും വെയിലും മാറിവരുന്ന കാലാവസ്ഥയിൽ പുഴുശല്യം കൂടുമെന്ന്‌ മയ്യിൽ നെല്ലുൽപാദക സംഘം എംഡി ടി കെ ബാലകൃഷ്‌ണൻ പറയുന്നു. മയ്യിൽ പഞ്ചായത്തിലെ മുഴുവൻ പാടശേഖരങ്ങളിലും കീടബാധയുണ്ട്‌. ഒന്നാംവിള നെൽകൃഷി ചെയ്യുന്നത്‌ 500 ഏക്കറോളം പാടങ്ങളിലാണ്‌. പുള്ളിക്കുത്തും കുമിൾ രോഗവും ഞാറിനെ ബാധിച്ചതിനൊപ്പം കാട്ടുപന്നി ശല്യവുമുണ്ട്‌. വേനൽമഴ ലഭിക്കാത്തതിനാൽ കരനെൽകൃഷിയും കുറഞ്ഞു–- ബാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

ഞാറ്‌ കൃത്യസമത്ത്‌ നട്ടില്ലെങ്കിൽ ഉൽപാദനം 40 ശതമാനം കുറയുമെന്ന്‌ കൃഷിവിദഗ്‌ധൻ മലപ്പട്ടം പ്രഭാകരൻ പറയുന്നു. നെല്ലിന്‌ ആവശ്യമായ ചിനപ്പുണ്ടാകുന്നതിനും കൃത്യസമയത്ത്‌ നടണം. ഹ്രസ്വകാല വിളകളായ ജ്യോതി, ത്രിവേണി, അന്നപൂർണ എന്നിവ 20 ദിവസത്തിനകവും മധ്യകാല വിളകളായ ഉമ, ജയ, ആതിര, ശ്രേയസ്‌, പ്രത്യാശ എന്നിവ 30 ദിവസത്തിനകവും പറിച്ചുനടണം. കൂടുതൽ കർഷകർ ആശ്രയിക്കുന്നത്‌ മധ്യകാല വിളകളെയാണ്‌–- പ്രഭാകരൻ വ്യക്തമാക്കി.

പാടശേഖരസമിതിക്ക്‌ നെൽവിത്തും കുമ്മായവും നേരത്തെ എത്തിച്ചതായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം എൻ പ്രദീപൻ പറഞ്ഞു. മറ്റ്‌ ആനുകൂല്യങ്ങളും കൃത്യസമയത്ത്‌ ലഭിക്കും. നാട്ടിപ്പണി വൈകിയതിനാൽ ഒന്നാംവിള നെൽകൃഷയുടെ കണക്ക്‌ കൃത്യമായി ലഭിച്ചിട്ടില്ല. ജില്ലയിൽ ഏകദേശം 2500 ഹെക്ടറിലാണ്‌ ഒന്നാംവിള നെൽകൃഷി. കരനെൽകൃഷി ഈ വർഷം കുറവാണ്‌–- പ്രദീപൻ പറഞ്ഞു.


Share our post

Kannur

പുല്ലൂക്കരയില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Published

on

Share our post

പാനൂര്‍: നഗരസഭ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് എത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

റവന്യു റിക്കവറി അദാലത്ത് 15 ന്

Published

on

Share our post

നാലു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള വാഹന നികുതി കുടിശിക തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 15 ന് 10 മണി മുതല്‍ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസില്‍ റവന്യു റിക്കവറി അദാലത്ത് നടത്തും.പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് ജോ.റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.

40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ട‌മാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!