Connect with us

THALASSERRY

തലശേരി മേഖലയിലും കോൺഗ്രസിൽ പൊട്ടിത്തെറി

Published

on

Share our post

തലശേരി : സഹകരണ സംഘങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ഡി.സി.സി നേതൃത്വത്തിന്റെ നീക്കം തലശേരി മേഖലയിലും കോൺഗ്രസിന്‌ തിരിച്ചടിയാവുന്നു. പാർടിവ്യവസ്ഥകൾ ലംഘിച്ച്‌ സ്വന്തക്കാരെ പ്രതിഷ്‌ഠിക്കാനുള്ള ശ്രമത്തിനെതിരെ കോൺഗ്രസിൽ കടുത്ത പ്രതിഷേധമാണ്‌ ഉയരുന്നത്‌. 

പെരിങ്ങളം കോ–ഓപ്‌ അർബൻ സൊസൈറ്റി, ചൊക്ലി പീപ്പിൾസ്‌ വെൽഫെയർ കോ–ഓപ്‌ സൊസൈറ്റി, ചൊക്ലി വനിതാ സർവീസ്‌ കോ–ഓപ്‌ സൊസൈറ്റി എന്നീ സ്ഥാപനങ്ങളാണ്‌ ഡി.സി.സി പിടിച്ചെടുക്കാനിറങ്ങിയത്‌. ഈ സംഘങ്ങളിലെ ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ വിശദീകരണം പോലും ചോദിക്കാതെ കോൺഗ്രസ്‌ പ്രാഥമികാംഗത്വത്തിൽനിന്ന്‌ പുറത്താക്കിയതായി കോടിയേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ്‌ പ്രസിഡന്റായിരുന്ന കെ.പി. ദയാനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർടി ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായാണ്‌ നടപടി. ഇതിന്‌ കെ.പി.സി.സി പ്രസിഡന്റിന്റെ ഒത്താശയുമുണ്ട്‌.   

മൂന്ന സംഘങ്ങളിലെയും തെരഞ്ഞെടുപ്പിൽ ഡി.സി.സി നേതൃത്വം കെ.പി.സി.സി സർക്കുലറിന് വിരുദ്ധമായാണ്‌ പ്രവർത്തിച്ചത്‌. സർക്കുലർ അനുസരിച്ച്‌ പ്രവർത്തിച്ച ഡയറക്ടർമാരെ പാർടിവിരുദ്ധരാക്കി പുറത്താക്കി. പെരിങ്ങളം അർബൻ സൊസൈറ്റിയിൽ 20 വർഷം പ്രസിഡന്റായ ഡിസിസി ഭാരവാഹിയെ വീണ്ടും ഭാരവാഹിയാക്കി. രണ്ടുതവണയിലധികം ഭാരവാഹിയാകാൻ പാടില്ലെന്ന സർക്കുലർ നോക്കുകുത്തിയാക്കിയതിനെ ചോദ്യംചെയ്‌ത തന്നെ കാരണം കാണിക്കൽ നോട്ടീസുപോലും നൽകാതെ പാർടിയിൽനിന്ന്‌ പുറത്താക്കിയെന്ന്‌ ദയാനന്ദൻ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ്‌ പ്രേമദാസ്‌, ഡയറക്ടർമാരായ ജയചന്ദ്രൻ അണിയാരം, സുരേഷ്‌ബാബു ഇല്ലത്ത്‌, കെ. ഗീത, ശോഭ, സുകുമാരൻ എന്നിവർക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. 

 ചൊക്ലി പീപ്പിൾസ്‌ വെൽഫെയർ സൊസൈറ്റി ഭരണം പിടിച്ചെടുക്കാൻ ഡി.സി.സി നേതൃത്വം ആക്രമണമുൾപ്പെടെ നടത്തി. ഒമ്പത്‌ പേർ മത്സരിക്കേണ്ട പാനലിൽ ആറുപേരെ നിർത്താനേ ഡി.സി.സിക്ക്‌ സാധിച്ചുള്ളൂ. കിട്ടിയത്‌ 27 വോട്ടും. മറുഭാഗത്ത്‌ 163 വോട്ടുണ്ട്‌. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറും മുൻ ഡി.സി.സി അംഗവുമായ വി.കെ. ഭാസ്‌കരൻ, ഡി.സി.സി അംഗം അഡ്വ. പി.കെ. രവീന്ദ്രൻ എന്നിവരെ നടപടിക്രമം പാലിക്കാതെ പാർടിയിൽനിന്ന്‌ പുറത്താക്കി. ഡി.സി.സി പാനലിനെതിരെ മത്സരിച്ച ഒമ്പതുപേരിൽ രണ്ടുപേരെമാത്രം പുറത്താക്കിയത്‌ ദുരൂഹമാണെന്നും നേതാക്കൾ പറഞ്ഞു. 

 വാർത്താസമ്മേളനത്തിൽ വി.കെ. ഭാസ്‌കരൻ, പി.കെ. രവീന്ദ്രൻ, പി.പി. പ്രേമദാസ്‌, സുരേഷ്ബാബു ഇല്ലത്ത്‌, പി.വി. ലക്ഷ്‌മി, കെ. പ്രദീപ്‌കുമാർ, കുനിയിൽ സത്യനാഥൻ എന്നിവരും പങ്കെടുത്തു.


Share our post

THALASSERRY

കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും

Published

on

Share our post

തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.

പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി


Share our post
Continue Reading

THALASSERRY

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.


Share our post
Continue Reading

THALASSERRY

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും

Published

on

Share our post

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!