Connect with us

THALASSERRY

കേളിയില്ലാതെ മഞ്ചക്കൽ ജലകേളി സമുച്ചയം

Published

on

Share our post

മാഹി: മയ്യഴിപ്പുഴയുടെ വീതിയേറിയ കരയിൽ പ്രകൃതി രമണീയമായ മഞ്ചക്കലിലെ ജലകേളീ സമുച്ചയം ആരാലും ശ്രദ്ധിക്കപ്പെടാതെ നാശോന്മുഖമാകുന്നു. ഏറെ പ്രതീക്ഷകളോടെ ദശകങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇവിടുത്തെ പ്രകൃതി സൗഹൃദ പാർക്ക് തീർത്തും അനാഥമാണിന്ന്.

ഇതോടനുബന്ധിച്ചുള്ള പി.ടി.ഡി.സിയുടെ ജലകേളീ സമുച്ചയവും കോഫി ഹൗസുമെല്ലാം വർഷങ്ങൾക്ക് മുമ്പുതന്നെ പ്രവർത്തനരഹിതമായി.സ്പീഡ് ബോട്ട്, കയാക്ക്, പെഡൽ ബോട്ട്, സെയിൽ ബോട്ട്, റോ ബോട്ട് തുടങ്ങിയവയെല്ലാം ഉപയോഗശൂന്യമാണ്. കാന്റീൻ അടച്ചു പൂട്ടി. പൊതുശൗചാലയവും അടച്ചിട്ട നിലയിലാണ്.

സമുച്ചയത്തിലെ ഇരിപ്പിടങ്ങൾ പലതും നശിച്ചു. പതിനാലോളം ജീവനക്കാരുണ്ടായിടത്ത് ഇപ്പോൾ രണ്ട് സ്ഥിരംജീവനക്കാർ മാത്രമേയുള്ളു. അഞ്ച് ടൂറിസ്റ്റ് ഗാർഡുമാരുണ്ട്. പി.ടി.ഡി.സിയുടെ ഒരു ബോട്ട് മാത്രം ഇപ്പോൾ മാഹി ടാഗോർ പാർക്ക് .

പരിസരത്തു നിന്നും സർവീസ് നടത്തുന്നുണ്ട്.മഞ്ചക്കലിലെ കാന്റീനിനോടൊപ്പം പുഴയോര നടപ്പാതയിലുള്ള പി.ടി.ഡി.സിയുടെ കാന്റീനും അടച്ചുപൂട്ടിയിരിക്കുകയാണ്.നൂറുകണക്കിന് സഞ്ചാരികളുടെ മനം കവർന്നിരുന്ന മഞ്ചക്കൽ ഉല്ലാസ കേന്ദ്രമാകെ ആൾ സഞ്ചാരമില്ലാതായതോടെ, കാടുപിടിച്ച് ഇഴ ജീവികളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.

രാത്രികാലമായാൽ സാമൂഹ്യ വിരുദ്ധരുടെ താവളവുമാകും. ടൂറിസം മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന പുതുച്ചേരി സർക്കാർ മയ്യഴിയിലെ ഏറ്റവും മനോഹരമായ ഈ കേന്ദ്രത്തെ തീർത്തും അവഗണിച്ചതിൽ പ്രതിഷേധം വ്യാപകമാണ്.നുകരാം മയ്യഴിയുടെ വശ്യഭംഗിമയ്യഴിപ്പുഴയോരത്തെ മഞ്ചക്കൽ പാറയിലിരുന്ന് പുലർകാലം കിഴക്കോട്ട് നോക്കിയാൽ അങ്ങകലെ നീലിച്ച കുറ്റ്യാടി മലനിരകളിൽ നിന്നുള്ള സൂര്യോദയത്തിന്റെ മനോഹാരിത ആസ്വദിക്കാം.

ശ്രീനാരായണ ഗുരു ധ്യാനമിരുന്ന പാറ ഇവിടെയാണ്. ഇവിടെയിരുന്നാൽ തൊട്ടു മുന്നിലുള്ള പുഴയ്ക്ക് കുറുകെയുള്ള റെയിൽവെ പാലത്തിലൂടെ തീവണ്ടികൾ കടന്നു പോകുന്നതും സ്വച്ഛമായൊഴുകുന്ന പുഴയുടെ സൗന്ദര്യവും നുകരാം. പുഴയോര നടപ്പാതയിലൂടെ കാറ്റേറ്റ് പ്രകൃതി സൗന്ദര്യം നുകർന്ന് നടക്കാം. നടപ്പാത മൂന്ന് കിലോമീറ്റർ പിന്നിട്ട് മയ്യഴി തുറമുഖത്തിന്റെ പുലിമുട്ടിലാണ് സമാപിക്കുന്നത്.

മഞ്ചക്കൽ ഉല്ലാസ കേന്ദ്രവും മൂപ്പൻ കുന്നിലെ ടൂറിസ്റ്റ് പോയിന്റും നവീകരിക്കാനും മഞ്ചക്കൽ ജലകേളി സമുച്ഛയത്തിലെ കാന്റീൻ നടത്തിപ്പിനും ടെൻഡർ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഉദ്യാനം നവീകരിക്കാനും നടപടികളാരംഭിച്ചിട്ടുണ്ട്.


Share our post

THALASSERRY

കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും

Published

on

Share our post

തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.

പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി


Share our post
Continue Reading

THALASSERRY

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.


Share our post
Continue Reading

THALASSERRY

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും

Published

on

Share our post

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!