Connect with us

Kerala

ബ്യൂട്ടോക്‌സ്‌ ഡിപ്പിങ് ; ഈ ടാങ്കിൽ മുങ്ങിയാൽ ആടുകൾക്ക്‌ രോഗമുക്തി

Published

on

Share our post

തൃശൂർ: ടാങ്കിലെ മരുന്നുവെള്ളത്തിൽ മുങ്ങിക്കയറിയാൽ ആടുകൾക്കിനി രോഗമുക്തി. വെറ്ററിനറി സർവകലാശാലയിലെ മണ്ണുത്തി ആട്‌ ഫാമിലാണ്‌ ബ്യൂട്ടോക്‌സ്‌ ഡിപ്പിങ് എന്ന ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്‌. ആടുകളുടെ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം ഉപയോഗിച്ച്‌ നടപ്പാകുന്ന പദ്ധതികളിലൊന്നാണിത്‌.

മണ്ണുത്തി ആട്‌ ഫാമിൽ പുതുതായി നിർമിച്ച ഡിപ്പിങ് ടാങ്കിൽ കൃത്യതയാർന്ന അളവിൽ മരുന്നുവെള്ളം നിർത്തും. ഇരുവശവും കമ്പികളാൽ കെട്ടിയ റാമ്പിലൂടെ ആടുകളെ വരിവരിയായി കൊണ്ടുവന്ന്‌ ടാങ്കിൽ ഇറക്കും. കഴുത്തോളം മരുന്നു വെള്ളത്തിലൂടെ നീങ്ങിയ ശേഷം മുകളിലേക്ക്‌ കയറ്റും.

ഇതോടെ ശരീരത്തിലുള്ള ചെള്ളുകളും പട്ടുണ്ണികളും നശിക്കും. മാസത്തിൽ ഒരിക്കൽ ആടുകളെ ഇത്തരത്തിൽ മരുന്നു വെള്ളത്തിലൂടെ കടത്തിവിടുമ്പോൾ ബാഹ്യപരാദങ്ങൾ വഴിയുള്ള രോഗങ്ങളെ തടയാനാവുമെന്ന്‌ വെറ്ററിനറി സർവകലാശാല ഗോട്ട്‌ ആൻഡ്‌ ഷീപ്‌ ഫാം മേധാവി ഡോ. കെ .എ. ബിന്ദു പറഞ്ഞു. ബാഹ്യപരാദങ്ങൾ കടിക്കുന്നതോടെ പലവിധ രോഗങ്ങൾ ആടുകളിൽ ഉണ്ടാകാറുണ്ട്‌.

പാൽ ഉൽപ്പാദനത്തിലും കുറവുണ്ടാവും. നേരത്തെ മരുന്നുവെള്ളത്തിൽ തുണി മുക്കി ആടുകളെ തുടക്കുകയായിരുന്നു പതിവ്‌. മരുന്നുവെള്ളം ശരീരത്തിലേക്ക്‌ സ്‌പ്രേ ചെയ്യാറുമുണ്ട്‌. ഇതിന്‌ കൂടുതൽ തൊഴിലാളികൾ വേണം. ഇതിലൂടെ പൂർണമായും പരാദങ്ങൾ പോവില്ല. എന്നാൽ ഡിപ്പിങ് ടാങ്ക്‌ സംവിധാനം ആടുകളിലെ രോഗങ്ങൾ തടയുന്നതിന്‌ കൂടുതൽ ഫലപ്രദമാണെന്നും അവർ പറഞ്ഞു.

ആടുകൾക്കും ഇനി കറവയന്ത്രം

വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള ആട്‌ ഫാമിൽ ആടുകൾക്കുള്ള കറവയന്ത്രം സജ്ജമായി. സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് വാങ്ങിയ പുതിയ കറവയന്ത്രത്തിൽ ഒരേ സമയം രണ്ട്‌ ആടുകളിൽ നിന്നും അഞ്ചു മിനിറ്റിനുള്ളിൽ പാൽ കറക്കാൻ സാധിക്കും.

മെലാസ്‌റ്റി എന്ന യന്ത്രം തുർക്കിയിൽനിന്നാണ്‌ ഇറക്കുമതി ചെയ്‌തത്‌. യന്ത്രത്തിന്‌ മാത്രം 52000 രൂപയാണ്‌ വില. ഇത്‌ ഉപയോഗിക്കുന്നതിലൂടെ കറവയുടെ കാര്യക്ഷമത വർധിപ്പിക്കാനാവും. തൊഴിലാളികളുടെ എണ്ണം കുറച്ച്‌ കറവ കൂടുതൽ ശുചിത്വ പൂർണമാകുകയും ചെയ്യും.


Share our post

Kerala

താമരശേരി കൊലപാതകം; വ്യാപക റെയ്ഡുമായി പൊലീസ്

Published

on

Share our post

കോഴിക്കോട്: താമരശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ അഞ്ചു വിദ്യാർഥികളുടെയും വീട്ടിൽ റെയ്ഡ് നടത്തും. റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് റെയ്ഡ്. അഞ്ച് എസ്ഐമാരുൾപ്പെടുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.കൊലപാതകത്തിന് ഉപയോ​ഗിച്ച നഞ്ചക് ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. നിലവിൽ പരിശോധന നടക്കുന്നത് ചുങ്കത്താണ്.വ്യാഴം വൈകിട്ട്‌ താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന്‌ സമീപത്താണ്‌ താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജി.വി.എച്ച്‌.എസ്‌.എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്‌. ഞായറാഴ്‌ച പരിപാടിയിൽ ജി.വി.എച്ച്‌.എസ്‌.എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്‌, പാട്ട്‌ നിലച്ചതിനെ തുടർന്ന്‌ പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌.പിന്നീട്‌ ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ്‌ ഗ്രൂപ്പിലൂടെ സംഘടിച്ച്‌ വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്.


Share our post
Continue Reading

Kerala

മനുഷ്യ-വന്യജീവി സംഘർഷം: മൃഗങ്ങളെ നിരീക്ഷിക്കാൻ എ.ഐ

Published

on

Share our post

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സർക്കാർ. വനാതിർത്തികളിൽ ഇതുവഴി വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണക്യാമറകൾ, പെരിയാർ ടൈഗർ കൺസർവഷൻ ഫൗണ്ടേഷൻ വികസിപ്പിച്ച റിയൽ ടൈം മോണിറ്ററിങ് സംവിധാനം, തെർമൽ ഡ്രോണുകൾ, ക്യാമറാ ട്രാപ്പുകൾ എന്നിവ ഉപയോഗിച്ചാകും നിരീക്ഷണം.

കേരളത്തിലെ വനത്തിലെ സാഹചര്യം വിലയിരുത്തി മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രശ്നക്കാരായ വന്യജീവികളെ തിരിച്ചറിയും. നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത വനപ്രദേശങ്ങളിലും പദ്ധതി നടപ്പാക്കാനാകും. ഇതിനുള്ള പ്രാരംഭനടപടി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ തുടങ്ങി. വനംവകുപ്പ് പ്രഖ്യാപിച്ച പത്ത് മിഷനുകളിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നതെന്ന് ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.


Share our post
Continue Reading

Kerala

ഡിജിറ്റൽ ആർ.സി.യുടെ മറവിലും സർവീസ് ചാർജ് ഉയർത്തി

Published

on

Share our post

തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓൺലൈനായപ്പോൾ സർവീസ് ചാർജിലും വർധന. ഫീസ് ഉയർന്നതിനുപിന്നിൽ സോഫ്റ്റ്‌വേർ പിഴവാണോയെന്നും സംശയമുണ്ട്. അധികൃതർ പ്രതികരിച്ചിട്ടില്ല. അച്ചടിക്കൂലി ഒഴിവാക്കിയപ്പോൾ സർവീസ് ചാർജിൽ അധികത്തുക ഈടാക്കിയതും പ്രിന്റിങ്ങിലെ സങ്കീർണതയുമാണ് ആദ്യദിനം കല്ലുകടിയായത്. ആറുമാസമായി തടസ്സപ്പെട്ട ആർ.സി. അച്ചടിപ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തിൽ പണമടച്ച പലർക്കും കൂടുതൽ തുക നൽകേണ്ടിവന്നു.

അച്ചടിക്കൂലിയായി ഈടാക്കിയിരുന്ന 245 രൂപയ്ക്കുപകരം ആർ.സി. നൽകേണ്ട എല്ലാ സേവനങ്ങളുടെയും സർവീസ് ചാർജ് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. രണ്ടും മൂന്നും സേവനങ്ങൾക്കൊപ്പമാണ് മിക്കപ്പോഴും ആർ.സി. വിതരണം ചെയ്യേണ്ടിവരുക. ഓരോ സേവനങ്ങൾക്കും 200 രൂപവീതം സോഫ്റ്റ്‌വേർ ഈടാക്കുന്നുണ്ട്. അച്ചടിക്കൂലി ഒഴിവാക്കിയതുകാരണം സർക്കാരിന് നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണം.

വായ്പവിവരം ഒഴിവാക്കാൻ (ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ) 400 രൂപയാണ് സർവീസ് ചാർജായി ശനിയാഴ്ച ഈടാക്കിയത്. ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉൾപ്പെടെ 550 രൂപ ഫീസ് ചുമത്തി. നേരത്തേ 515 രൂപയായിരുന്നു. ഓൺലൈനായപ്പോൾ മോട്ടോർവാഹനവകുപ്പിന് ജോലിഭാരം കുറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മോട്ടാർവാഹനവകുപ്പ് ഉപയോഗിക്കുന്നത്. കേന്ദ്രം സൗജന്യമായി പ്രിന്റ് നൽകുമ്പോഴാണ് സംസ്ഥാനം അധികനിരക്ക് ഈടാക്കുന്നത്.

ആർ.സി. പകർപ്പ് എടുക്കാനുള്ള സംവിധാനം സോഫ്റ്റ്‌വേറിൽ സജ്ജമായെങ്കിലും സങ്കീർണമായിരുന്നു. മുൻപ്‌ ആർ.സി. തയ്യാറാക്കിയിരുന്ന കാർഡിന്റെ വലുപ്പത്തിൽ പി.ഡി.എഫ്. ഫയൽ ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് അറിയിച്ചിരുന്നത്.എന്നാൽ, രണ്ടുപേജായി പ്രിന്റെടുക്കാനുള്ള സംവിധാനമാണുള്ളത്. ഇത് കാർഡാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഡ്രൈവിങ് ലൈസൻസ് കാർഡ് വലുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!