Kannur
വിവാഹം കഴിഞ്ഞ് രണ്ട് മാസം;യുവതിയുടെ മരണത്തില്‍ പരാതി

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം. പിണറായി പടന്നക്കര വി.ഒ.പി. മുക്കിന് സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്റെ(24) മരണത്തിലാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്.
യുവതിയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്നാണ് ഇവരുടെ ആരോപണം. സംഭവത്തില്‍ കതിരൂര്‍ പോലീസിലും നേരത്തെ പരാതി നല്‍കിയിരുന്നു.
ജൂണ്‍ പത്താംതീയതി അര്‍ധരാത്രിയാണ് ഐ.ടി. എന്‍ജിനീയറായ മേഘയെ ഭര്‍ത്താവ് സച്ചിന്റെ കതിരൂര്‍ നാലാംമൈലിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേദിവസം ഒരു ജന്മദിനാഘോഷത്തില് പങ്കെടുത്ത് തിരികെ എത്തിയതിന് പിന്നാലെയാണ് ഭര്‍തൃവീട്ടിലെ രണ്ടാം നിലയില്‍ മേഘയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും മൃതദേഹത്തില്‍ അടിയേറ്റതെന്ന് സംശയിക്കുന്ന ചില പാടുകളുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഐ.ടി. എന്‍ജിനീയറായിരുന്നു മേഘ. 2023 ഏപ്രില്‍ രണ്ടാംതീയതിയാണ് ഫിറ്റ്നസ് ട്രെയിനറായി ജോലിചെയ്യുന്ന സച്ചിനും മേഘയും വിവാഹിതരായത്. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും സച്ചിന്റെ വീട്ടുകാരാണ് വിവാഹാലോചനയുമായി വന്നതെന്നുമാണ് മേഘയുടെ പിതാവ് മനോഹരന് പറയുന്നത്.
”ഇരുവരും തമ്മില്‍ കോളേജില്‍വെച്ചുള്ള പരിചയമായിരുന്നു. തലശ്ശേരി കൊടുവള്ളിയിലെ കോളേജിലാണ് ഇവര്‍ പഠിച്ചിരുന്നത്. മാര്‍ച്ച് മാസത്തില്‍ സച്ചിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി വീട്ടില്‍വന്നു. കഴിഞ്ഞ ജൂലായിലാണ് എന്റെ മൂത്തമകളുടെ വിവാഹം കഴിഞ്ഞത്. അതിനാല്‍ ഉടനെതന്നെ ഇളയമകളുടെ കൂടി വിവാഹം നടത്താന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് അവരോട് പറഞ്ഞു.
എന്നാല്‍ മേയ് മാസത്തിനുള്ളില്‍ സച്ചിന്റെ വിവാഹം നടത്തണമെന്നാണ് ജ്യോത്സ്യന്റെ നിര്‍ദേശമെന്നും എത്രയുംവേഗം വിവാഹം വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. മകളും നേരത്തെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടു.
മേയ് മാസത്തില്‍ കോഴിക്കോട്ടെ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കേണ്ടതാണെന്നും ജോലിക്ക് കയറിയാല്‍ പിന്നീട് അവധിയെടുക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ വിവാഹം അതിന് മുമ്പ് തന്നെ നടത്തണമെന്നുമായിരുന്നു മകളുടെയും ആവശ്യം. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ നടത്താമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. സച്ചിനുമായുള്ള വിവാഹം നടത്തിക്കൊടുത്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് വരെ മകള്‍ ഭീഷണിപ്പെടുത്തി.
സച്ചിനുമായുള്ള ബന്ധത്തില്‍ താത്പര്യമില്ലാതിരുന്നിട്ടും മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് സമ്മതിച്ചത്. സച്ചിനുമായുള്ള ബന്ധത്തിന് എനിക്കോ ബന്ധുക്കള്‍ക്കോ താത്പര്യമുണ്ടായിരുന്നില്ല. മകളോട് ഫോണില്‍പോലും വളരെ മോശമായാണ് അയാള്‍ സംസാരിച്ചിരുന്നത്. ഒരിക്കല്‍ മകളുടെ ഫോണിലേക്ക് അയാള്‍ വിളിച്ചപ്പോള്‍ ഞാന്‍ ആണ് വിളിച്ചത്.
ഹലോ എന്ന് പറയുന്നതിന് മുന്‍പ് തന്നെ അയാള്‍ വളരെ മോശംവാക്കുകളാണ് പറഞ്ഞത്. മകളാണ് ഫോണെടുത്തതെന്ന് കരുതി അസഭ്യവര്‍ഷമായിരുന്നു. ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോള്‍ അവള് ഒഴിഞ്ഞുമാറുകയാണുണ്ടായത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നോ മര്‍ദിച്ചുവെന്നോ മകള്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. മകളുടെ മരണശേഷം അവളുടെ സുഹൃത്തുക്കളാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്.
വിവാഹശേഷം സച്ചിന് മകളെ ഉപദ്രവിച്ചിരുന്നതായി അവളുടെ സുഹൃത്തുക്കളാണ് പറഞ്ഞത്”, മനോഹരന് വിശദീകരിച്ചു.വിവാഹത്തിന് പിന്നാലെ മേഘയുടെ പുതിയ ഫോണ്‍ സച്ചിന് കൈക്കലാക്കിയിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. മേഘയുടെ ഫോണിലേക്ക് ആരെല്ലാം വിളിക്കുന്നു എന്നെല്ലാം അറിയാന്‍ വേണ്ടിയായിരുന്നു ഇത് ചെയ്തത്. ഒരിക്കല്‍ അവളുടെ കൂട്ടുകാരി വിളിച്ചപ്പോള്‍ സച്ചിന് ദേഷ്യപ്പെട്ട് സംസാരിച്ചതായും പറയുന്നു.
ജൂണ്‍ പത്താം തീയതി ശനിയാഴ്ച ഉച്ചവരെ മകള്‍ തങ്ങളുടെ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണശേഷം ഭര്‍തൃസഹോദരിയുടെ വീട്ടില്‍ ഒരു ബര്‍ത്ത്ഡേ പാര്ട്ടിയുണ്ടെന്നും അവിടെ പോകണമെന്നും പറഞ്ഞാണ് അവള് വീട്ടില്‍നിന്നിറങ്ങിയത്. ശനിയാഴ്ച രാത്രി മകളെ ഭര്‍ത്താവ് മര്‍ദിച്ചോ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചോ എന്നൊന്നും അറിയില്ല. പലരും പലതും പറയുന്നുണ്ടെന്നും മനോഹരന് പറഞ്ഞു.
മുഖത്ത് പാടുകള്‍, ശമ്പളം മുഴുവനും കൈക്കലാക്കി…
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ മകളുടെ മരണവിവരം ശനിയാഴ്ച അര്‍ധരാത്രി തന്നെ അറിയിച്ചിരുന്നില്ലെന്നാണ് പിതാവ് മനോഹരന് പറയുന്നത്. വാവ എന്നാണ് അവളെ വിളിക്കുന്നത്. പിറ്റേ ദിവസം രാവിലെ അടുത്ത ബന്ധുക്കളെത്തിയാണ് വാവ ചെറിയ റോങ് ചെയ്തുകളഞ്ഞെന്ന് പറഞ്ഞത്. അവള് സ്കൂട്ടര്‍ ഉപയോഗിക്കുന്നതിനാല്‍ എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ അടുത്തുള്ളവരെല്ലാം വീട്ടിലേക്ക് എത്തിയതോടെ എന്തോ സംഭവിച്ചെന്ന് മനസിലായി. അപ്പോളാണ് മരണവിവരം പറയുന്നത്. പക്ഷേ, മകളുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മുഖത്ത് ഇടതുഭാഗത്തായി ചില പാടുകള്‍ കണ്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു.
തല്ലിയ പാടുകളാണെന്നാണ് സംശയമെന്നും അവര്‍ പറയുന്നു. മകളുടെ മൃതദേഹം ഞാന്‍ കണ്ടിരുന്നില്ല. സംഭവത്തില്‍ സ്ത്രീധനം സംബന്ധിച്ചോ സാമ്പത്തികമായോ പരാതികളൊന്നുമില്ല. എന്നാല്‍ സച്ചിന് വേറൊരു ബന്ധമുണ്ടെന്നും അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹം കഴിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഇത്തരംകാര്യങ്ങളെല്ലാം മകളുടെ മരണശേഷമാണ് ഞങ്ങളറിയുന്നത്.
മരണത്തിന്റെ രണ്ടുദിവസം മുന്‍പാണ് മകള്‍ക്ക് ശമ്പളം കിട്ടിയത്. എന്നാല്‍ ശമ്പളം മുഴുവന്‍ ഭര്‍ത്താവ് കൈക്കലാക്കി. മകളുടെ എ.ടി.എം കാര്‍ഡ് അടക്കം അവന്റെ കൈയിലായിരുന്നു. ശനിയാഴ്ച രാവിലെ ഡോക്ടറുടെ അടുത്ത് പോകാന്‍ മകള്‍ എന്നോട് പണം ചോദിച്ചിരുന്നു.
കഴിഞ്ഞദിവസമല്ലേ ശമ്പളം കിട്ടിയത് പണം തരില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിയാണ് പണംനല്‍കിയത്. മദ്യംകഴിച്ചാല്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നരീതിയാണ് മകളുടെ ഭര്ത്താവിനുള്ളതെന്നാണ് പലരും പറയുന്നതെന്നും മനോഹരന് ആരോപിച്ചു.
മേഘയുടെ മരണത്തില്‍ കതിരൂര്‍ പോലീസിലാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. ഈ പരാതിയില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം പോലീസ് സംഘം മേഘയുടെ വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വനിതാ കമ്മീഷനില്നിന്നുള്ളവരും വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചതായും പിതാവ് മനോഹരന് പറഞ്ഞു.
മകളുടെ തിരിച്ചറിയല്‍രേഖകളും സ്വര്‍ണവും സര്‍ട്ടിഫിക്കറ്റുകളും കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചെടുത്തു. മൊബൈല്‍ഫോണും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലാണ്. സ്വര്‍ണത്തില്‍ 42 ഗ്രാമിന്റെ കുറവുണ്ട്.
ഇത് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം പണയപ്പെടുത്തിയതാണെന്ന് ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചിട്ടുണ്ട്. ഇത് തിരികെനല്‍കാമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇനി മുഖ്യമന്ത്രിക്കും പരാതി നല്‍കും, മുഖ്യമന്ത്രി നാട്ടിലെത്തുന്നദിവസം അദ്ദേഹത്തെ നേരിട്ടുകണ്ട് പരാതി നല്‍കാനാണ് തീരുമാനമെന്നും മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മനോഹരന് ആവശ്യപ്പെട്ടു.
അന്വേഷണം തുടരുന്നു- പോലീസ്
മേഘയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും കതിരൂര്‍ പോലീസ് പ്രതികരിച്ചു. കേസില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
Kannur
കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്പിച്ചത്.
Kannur
ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.
ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്