Connect with us

Kannur

ഹര്‍ത്താലില്‍ സഹകരിക്കില്ല, കണ്ണൂരില്‍ ചിക്കന്‍ വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന് ചിക്കന്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍

Published

on

Share our post

കണ്ണൂര്‍: ജൂണ്‍ പതിനഞ്ചാം തീയതി ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിക്കന്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വില വര്‍ദ്ധനവിനെതിരെയാണ് കടകള്‍ അടക്കുന്നത് വ്യാപാരികളെ സംബന്ധിച്ചിടത്തോളം മറ്റ് ഇതര സാധനങ്ങള്‍ക്കും വില വര്‍ദ്ധനവ് നിലവിലുണ്ട് കോഴി വില കോഴിത്തീറ്റ കോഴി കുഞ്ഞുങ്ങള്‍ ഇവയുടെ വില നിയന്ത്രിക്കുന്നത് തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളാണ്.

കേരളത്തില്‍ ഇതിന്റെ ഉത്പാദനം തീരെയില്ല അതുകൊണ്ടുതന്നെ കേരളത്തില്‍ കടകള്‍ അടച്ചത് കൊണ്ട് ഇതിനൊരു ശാശ്വത പരിഹാരവും അല്ല ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ ഇപ്പോള്‍ കോഴി വില കുറവാണ് വില നിയന്ത്രിക്കുവാനും കേരളത്തിലെ കോഴി ഫാമുകള്‍ നിലനിര്‍ത്തുവാനും ആവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഉണ്ടാവണം. കോഴി കര്‍ഷകരെ സംബന്ധിച്ചിടത്തോളം മിതമായ വില ശാശ്വതമായി നിലനിന്നില്ലെങ്കില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

കേരളത്തില്‍ ഫാമുകളില്‍ കോഴി ലഭ്യത വര്‍ദ്ധിക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ വിലകുറയുകയാണ് പതിവ് ആയതു കൊണ്ട് തന്നെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് ഈ അവസരങ്ങളില്‍ ഉണ്ടാകുന്നത് വില വര്‍ദ്ധനവിനെതിരെ കേരളത്തില്‍ ഒരു ദിവസം കടയടച്ചതു കൊണ്ട് യാതൊരു പ്രയോജനവും വ്യാപാരികള്‍ ഉണ്ടാവില്ല.

മറിച്ച്‌ വന്‍കിട മാളുകളും കോഴി വളര്‍ത്തുന്ന ഫാമുകളിലും എല്ലാം കോഴികള്‍ ലഭ്യമാകുകയും ചെയ്യും. ചെറുകിട ഇടത്തര കച്ചവടക്കാര്‍ മാത്രം കടയടക്കുന്നത് കൊണ്ട് പൂര്‍ണ്ണമായും ഈ മേഖല സ്തംഭിപ്പിക്കാന്‍ കഴിയില്ല.

ആയതിനാല്‍ പതിനഞ്ചാം തീയതി നടത്തുന്ന ഹര്‍ത്താലില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിക്കന്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യുടെ കീഴിലുള്ളമുഴുവന്‍ കടകളും തുറക്കണമെന്ന് ആഹ്വാനം ചെയ്തു.

സംസ്ഥാനതലത്തില്‍ ഈ വിഷയത്തില്‍ ഇടപെടുവാന്‍ ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി അടക്കമുള്ള നേതാക്കള്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി വ്യാപാരികള്‍ക്കും കോഴി കര്‍ഷകര്‍ക്കും ന്യായമായ പരിഹാരം കാണുന്നതിന് ഇടപെടല്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. വി. സലീം സെക്രട്ടറി യാസിര്‍ ട്രഷറര്‍ഷാഹുല്‍ ഖാലിദ് എന്നിവര്‍ സംസാരിച്ചു.


Share our post

Kannur

കാർഷിക മേഖലക്ക് ഉണർവ് പകരാൻ വരുന്നു കൃഷി സമൃദ്ധി

Published

on

Share our post

കണ്ണൂർ: കാർഷിക സംസ്കാരം തിരിച്ചുപിടിക്കൽ, ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ കൃഷിസമൃദ്ധി പദ്ധതിയുമായി കൃഷിവകുപ്പ്. കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണം, ദ്വിതീയ കാർഷിക വികസനം, ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം, കർഷകരുടെ വരുമാന വർദ്ധനവ് എന്നീ ദൗത്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.മൂന്നു ഘട്ടങ്ങളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.

വാർഡ് തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കിയായിരിക്കും പദ്ധതി ഒരുങ്ങുന്നത്.ഇതിന് പഞ്ചായത്ത് ,നഗരസഭാ,ബ്ലോക്ക് ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പിന്തുണ നൽകും.തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളും ഏജൻസികളും പദ്ധതിയുടെ സംയോജനം ഉറപ്പ് വരുത്തും.

കൃഷി വകുപ്പിന്റെ കതിർ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കൃത്യതയാർന്ന വിവരശേഖരണവും സാദ്ധ്യമാക്കും.വാർഡ് തലത്തിൽ രൂപീകരിക്കുന്ന ഉത്പ്പാദന,വിലനിർണ്ണയ,വിപണന രേഖ അനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പദ്ധതി ഘടകങ്ങൾ കണ്ടെത്തും. കൃഷി വകുപ്പിന്റെ പദ്ധതികളോടൊപ്പം വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടേയും പദ്ധതികളെ കൂട്ടിയിണക്കാനും കൃഷിസമൃദ്ധി ലക്ഷ്യമിടുന്നുണ്ട്.

107 തദ്ദേശസ്ഥാപനങ്ങളിൽ ഒരു കർമ്മപദ്ധതി

ഒന്നാം ഘട്ടത്തിൽ വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്ക് ഊന്നൽ നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും കൃഷി വകുപ്പിന്റേയും വിഭവ സംയോജനത്തിലൂടെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു കർമ്മ പദ്ധതിയായാണ് കൃഷി സമൃദ്ധി നടപ്പിലാക്കുന്നത്.

കാർഷിക സാക്ഷരതാ യജ്ഞം

അനുയോജ്യമായ മുഴുവൻ പ്രദേശത്തും കൃഷി

സാധ്യമാകുന്ന എല്ലാ ഭക്ഷ്യവിളകളുടേയും ഉത്പ്പാദനം

ദ്വിതീയ കാർഷിക വികസനത്തിന് പ്രോത്സാഹനം

ഉന്നതമൂല്യമുള്ള വിളകളുടെ കൃഷി വ്യാപനം.


Share our post
Continue Reading

Kannur

കണ്ണൂരിൽ കാപ്പാകേസുകളിൽ വൻ വർദ്ധന

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ ജില്ലയിൽ കാപ്പ കേസുകളിൽ വൻ വർദ്ധനവ്.കാപ്പ ചുമത്തിയ കേസുകളിൽ 159 എണ്ണമാണ് 2022ൽ നിന്നും 2024ൽ എത്തുമ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കും കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവർക്കും ആറുമാസത്തിനകം അവസാന കേസിൽ പ്രതിയായവർക്കുമെതിരെയാണ് കാപ്പ ചുമത്തുന്നത്.റൗഡി ലിസ്റ്റിൽ പേരുണ്ടാകുകയും നേരത്തെ 107 വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിയാകുകയും വേണം.

റൗഡി ലിസ്റ്റിൽ പേരില്ലെങ്കിലും പ്രതിയെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ കാപ്പാ ബോർഡിന് അധികാരമുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് ക്രൈം റേറ്റിലെ വർദ്ധനവെന്നാണ് പൊലീസിന്റെ അവകാശവാദം.

ഏറ്റവുമൊടുവിൽ പ്രതിയായത് യുവതി

ഏറ്റവും ഒടുവിൽ 2025 ൽ തലശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെയാണ് ജില്ലയിൽ കാപ്പ ചുമത്തിയത്. ഫാത്തിബ ഹബീബ എന്ന യുവതിക്കെതിരെ ലഹരിക്കേസിലാണ് കാപ്പ ചുമത്തിയത്.

വർഷം -കാപ്പ ചുമത്തിയവരുടെ എണ്ണം

2023 -106

2024 – 220

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്നതാണ് കാപ്പ എന്നറിയപ്പെടുന്നത്. സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 2007 ലാണ് ഈ നിയമം നിലവിൽ വന്നത്.

ആദ്യം ജയിൽ പിന്നെ നാട് കടത്തൽ

പൊലീസ് ഇൻസ്പെക്ടർ പ്രതിയെ പറ്റിയുള്ള വിശദമായ രേഖ ജില്ല പൊലീസ് മേധാവിക്കും പിന്നീട് കളക്ടർക്കും നൽകും. കളക്ടറാണ് കാപ്പ വാറന്റ് പുറപ്പെടുവിപ്പിക്കുന്നത്. റേഞ്ച് ഡി.ഐ.ജിക്കോ , ഐ.ജിക്കോ പ്രതികളെ ഒരു വർഷം വരെ നാട് കടത്താനുള്ള അധികാരം നിയമത്തിലുണ്ട്. കാപ്പ പ്രാകാരം ജയിലിൽ കഴിയുകയും പുറത്തിറങ്ങിയ ശേഷം വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ ജില്ലയിൽ നിന്നും നാട് കടത്തും. ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ കഴിയേണ്ടി വരും. കാപ്പയിൽ പെട്ട ജയിലിൽ കഴിയുന്നവർക്ക് അപ്പീൽ നൽകാനുള്ള സാദ്ധ്യതകളും നിയമം അനുശാസിക്കുന്നുണ്ട്.

സാമൂഹ വിരുദ്ധപ്രവർത്തനങ്ങൾ തടയാനാണ് കാപ്പ കേസുകൾ ചുമത്തുന്നത്. സാമൂഹിക വിരുദ്ധപ്രവ‌ർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കാപ്പയുടെ എണ്ണം കൂടിയതും-പൊലീസ് മേധാവിയുടെ കാര്യാലയം


Share our post
Continue Reading

Kannur

കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!