Kannur
കണ്ണൂർ ഗവ. ആയുർവേദ കോളജിന് എൻ.സി.ഐ.എസ്.എം അംഗീകാരം

പയ്യന്നൂർ: ആതുരസേവനത്തിന്റെ രജത ജൂബിലി പിന്നിട്ട പരിയാരത്തെ ഗവ. ആയുർവേദ കോളജിന് നാഷനൽ കമീഷൻ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം) അംഗീകാരം. കേന്ദ്ര സർക്കാരിന് കീഴിലുള്ള കമ്മീഷൻ പ്രതിനിധികൾ കോളജിൽ നടത്തിയ പരിശോധനയിൽ സംതൃപ്തി അറിയിച്ചതിനെ തുടർന്നാണ് അംഗീകാരം സംബന്ധിച്ച അറിയിപ്പ് കോളജിൽ ലഭിച്ചത്.
ഇതാടെ ഈ വർഷത്തെ യു.ജി, പി.ജി പ്രവേശനം തടസ്സമില്ലാതെ നടത്താം. സംസ്ഥാനത്ത് സ്വകാര്യ കോളജുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകിയിട്ടില്ല.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. രോഗിളുടെ എണ്ണവും കൂടി പരിഗണിച്ചാണ് അംഗീകാരം നൽകി വരുന്നത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ബി.എ.എം.എസിന് 75 സീറ്റുകളും രോഗ നിദാനം (എട്ട്), ക്രിയാശാരീരം (ഒമ്പത്), ശല്യതന്ത്രം (ആറ്), ശാലാക്യ തന്ത്രം (ആറ്), രസ ശാസ്ത്രവും ഭൈഷജ്യ കൽപനയും (ഏഴ്) എന്നിങ്ങനെ അഞ്ച് പി.ജി വിഭാഗങ്ങളിലായി 36 സീറ്റുകളുമാണുള്ളത്.
വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ ഇവിടെ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനെത്തുന്നു. അഞ്ച് പി.ജിക്കു പുറമെ രോഗ നിദാനത്തിൽ രണ്ട് പി.ജി ഡിപ്ലോമ സീറ്റും ഇവിടെയുണ്ട്.
കൂടുതൽ ഉപരി പഠന കോഴ്സുകൾ വേണമെന്ന ആവശ്യം ശക്തമാണ്. പ്രസൂതി തന്ത്രം, കൗമാര ഭൃത്യം എന്നീ വിഭാഗങ്ങളിൽ കൂടി പി.ജി വേണമെന്ന നിർദേശം ഉയർന്നിട്ടുണ്ടെങ്കിലും സർവകലാശാലയുടെയും സർക്കാരിന്റെയും പച്ചക്കൊടി ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം, ബാലാരിഷ്ടത മാറി വികസനത്തിന്റെ പാതയിലാണ് ഇപ്പോൾ ഈ ആതുര പഠനകേന്ദ്രം. സംസ്ഥാനത്തെ തിരുവനന്തപുരം, തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളജുകളുടെ നിലവാരത്തിലേക്ക് കണ്ണൂരിന്റെ ഈ ആതുരാലയവും എത്തിനിൽക്കുന്നു. പരിമിതികളെയെല്ലാം അതിജീവിച്ചാണ് കണ്ണൂരിന്റെ ഈ ആയുർവേദ ചികിത്സാ പഠനകേന്ദ്രം നൂറുകണക്കിന് രോഗികളുടെയും വിദ്യാർഥികളുടെയും സ്വപ്ന കേന്ദ്രമായി മാറിയത്.
ഉദ്ഘാടനം കഴിഞ്ഞ അമ്മയും കുഞ്ഞും ആശുപത്രി, സ്വന്തമായ പേ വാർഡ് സംവിധാനം, ഹോസ്റ്റൽ തുടങ്ങിയവ വികസനത്തിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്. തുടങ്ങാനിരിക്കുന്ന മാനസിക ചികിത്സാകേന്ദ്രം, കണ്ണ് ചികിത്സാലയം എന്നിവ യാഥാർഥ്യമാവുന്നതോടെ ഉത്തരകേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ തിരക്കുള്ള ആതുരാലയായി ഗവ. ആയുർവേദ കോളജ് മാറും. നിലവിൽ പ്രതിദിനം 400 മുതൽ അഞ്ഞൂറ് വരെ രോഗികൾ ഒ.പിയിലെത്തുന്നുണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള രോഗികൾ ഇവിടെയെത്തുന്നുണ്ട്. ഇപ്പോൾ നൂറ്റി ഇരുപത്തിയഞ്ചോളം രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്. വിലപിടിപ്പുള്ള ആയുർവേദ മരുന്നുകൾ ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നു എന്നത് കൂടുതൽ രോഗികളെ ആകർഷിക്കുന്നു.
പഠന നിലവാരത്തിലും ഉന്നത നിലവാരം പുലർത്താൻ സ്ഥാപനത്തിനു കഴിയുന്നു.എന്നാൽ അടുത്ത കാലത്തായി ഒ.പിയിലെത്തുന്ന രോഗികൾക്ക് എല്ലാ മരുന്നുകളും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് മരുന്നുകൾ സ്റ്റോക്കു ചെയ്യുന്നതിന് തടസ്സമാവുന്നതെന്നാണ് സൂചന.
Kannur
പി.കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു


കണ്ണൂർ : മഹാകവി പി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2022, 2023, 2024 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാപുസ്തകമാണ് പരിഗണിക്കുക. മൂന്ന് കോപ്പികൾ 25നകം പി രവീന്ദ്രൻ നായർ, നന്ദനം, വെള്ളിക്കോത്ത് പിഒ, അജാനൂർ, ആനന്ദാ ശ്രമം വഴി, കാസർകോട് 9446957010.
Kannur
മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് തുടങ്ങി


മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് തുടക്കം. മുഴപ്പിലങ്ങാട് ബീച്ച് സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി സജിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, കെ രത്നബാബു, ടി കെ മനോജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ശോഭ സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നർ ആസിഫ് കാപ്പാട് അവതരിപ്പിച്ച ഇശൽനൈറ്റ് അരങ്ങേറി. ചൊവ്വ വൈകിട്ട് ഏഴിന് സാംസ്കാരിക സായാഹ്നം ജില്ലാ പഞ്ചായത്തംഗം എ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘എയ് ബനാന’ ഫെയിം അഫ്സൽ അക്കുവിന്റെ ഗാനമേള അരങ്ങേറും.
Kannur
പാപ്പിനിശ്ശേരിയിൽ എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി


പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ നിന്ന് എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി. തമ്പുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ വളപട്ടണം പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപനത്തിൽ പെൻഡ്രൈവുമായി എത്തിയവർക്ക് സിനിമ കോപ്പി ചെയ്തു നൽകിയതായി പോലീസ് അറിയിച്ചു. വളപട്ടണം എസ് എച്ച് ഒ ബി. കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സിനിമയുടെ വ്യാജ പതിപ്പ് പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്