Kannur
കണ്ണൂർ ഗവ. ആയുർവേദ കോളജിന് എൻ.സി.ഐ.എസ്.എം അംഗീകാരം

പയ്യന്നൂർ: ആതുരസേവനത്തിന്റെ രജത ജൂബിലി പിന്നിട്ട പരിയാരത്തെ ഗവ. ആയുർവേദ കോളജിന് നാഷനൽ കമീഷൻ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം) അംഗീകാരം. കേന്ദ്ര സർക്കാരിന് കീഴിലുള്ള കമ്മീഷൻ പ്രതിനിധികൾ കോളജിൽ നടത്തിയ പരിശോധനയിൽ സംതൃപ്തി അറിയിച്ചതിനെ തുടർന്നാണ് അംഗീകാരം സംബന്ധിച്ച അറിയിപ്പ് കോളജിൽ ലഭിച്ചത്.
ഇതാടെ ഈ വർഷത്തെ യു.ജി, പി.ജി പ്രവേശനം തടസ്സമില്ലാതെ നടത്താം. സംസ്ഥാനത്ത് സ്വകാര്യ കോളജുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകിയിട്ടില്ല.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. രോഗിളുടെ എണ്ണവും കൂടി പരിഗണിച്ചാണ് അംഗീകാരം നൽകി വരുന്നത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ബി.എ.എം.എസിന് 75 സീറ്റുകളും രോഗ നിദാനം (എട്ട്), ക്രിയാശാരീരം (ഒമ്പത്), ശല്യതന്ത്രം (ആറ്), ശാലാക്യ തന്ത്രം (ആറ്), രസ ശാസ്ത്രവും ഭൈഷജ്യ കൽപനയും (ഏഴ്) എന്നിങ്ങനെ അഞ്ച് പി.ജി വിഭാഗങ്ങളിലായി 36 സീറ്റുകളുമാണുള്ളത്.
വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ ഇവിടെ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനെത്തുന്നു. അഞ്ച് പി.ജിക്കു പുറമെ രോഗ നിദാനത്തിൽ രണ്ട് പി.ജി ഡിപ്ലോമ സീറ്റും ഇവിടെയുണ്ട്.
കൂടുതൽ ഉപരി പഠന കോഴ്സുകൾ വേണമെന്ന ആവശ്യം ശക്തമാണ്. പ്രസൂതി തന്ത്രം, കൗമാര ഭൃത്യം എന്നീ വിഭാഗങ്ങളിൽ കൂടി പി.ജി വേണമെന്ന നിർദേശം ഉയർന്നിട്ടുണ്ടെങ്കിലും സർവകലാശാലയുടെയും സർക്കാരിന്റെയും പച്ചക്കൊടി ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം, ബാലാരിഷ്ടത മാറി വികസനത്തിന്റെ പാതയിലാണ് ഇപ്പോൾ ഈ ആതുര പഠനകേന്ദ്രം. സംസ്ഥാനത്തെ തിരുവനന്തപുരം, തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളജുകളുടെ നിലവാരത്തിലേക്ക് കണ്ണൂരിന്റെ ഈ ആതുരാലയവും എത്തിനിൽക്കുന്നു. പരിമിതികളെയെല്ലാം അതിജീവിച്ചാണ് കണ്ണൂരിന്റെ ഈ ആയുർവേദ ചികിത്സാ പഠനകേന്ദ്രം നൂറുകണക്കിന് രോഗികളുടെയും വിദ്യാർഥികളുടെയും സ്വപ്ന കേന്ദ്രമായി മാറിയത്.
ഉദ്ഘാടനം കഴിഞ്ഞ അമ്മയും കുഞ്ഞും ആശുപത്രി, സ്വന്തമായ പേ വാർഡ് സംവിധാനം, ഹോസ്റ്റൽ തുടങ്ങിയവ വികസനത്തിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്. തുടങ്ങാനിരിക്കുന്ന മാനസിക ചികിത്സാകേന്ദ്രം, കണ്ണ് ചികിത്സാലയം എന്നിവ യാഥാർഥ്യമാവുന്നതോടെ ഉത്തരകേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ തിരക്കുള്ള ആതുരാലയായി ഗവ. ആയുർവേദ കോളജ് മാറും. നിലവിൽ പ്രതിദിനം 400 മുതൽ അഞ്ഞൂറ് വരെ രോഗികൾ ഒ.പിയിലെത്തുന്നുണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള രോഗികൾ ഇവിടെയെത്തുന്നുണ്ട്. ഇപ്പോൾ നൂറ്റി ഇരുപത്തിയഞ്ചോളം രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്. വിലപിടിപ്പുള്ള ആയുർവേദ മരുന്നുകൾ ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നു എന്നത് കൂടുതൽ രോഗികളെ ആകർഷിക്കുന്നു.
പഠന നിലവാരത്തിലും ഉന്നത നിലവാരം പുലർത്താൻ സ്ഥാപനത്തിനു കഴിയുന്നു.എന്നാൽ അടുത്ത കാലത്തായി ഒ.പിയിലെത്തുന്ന രോഗികൾക്ക് എല്ലാ മരുന്നുകളും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് മരുന്നുകൾ സ്റ്റോക്കു ചെയ്യുന്നതിന് തടസ്സമാവുന്നതെന്നാണ് സൂചന.
Kannur
എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ; എങ്ങനെ അറിയാം?

തിരുവനന്തപുരം: ഈ വർഷത്തെഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈവർഷംഎസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.എസ്.എസ്.എൽ.സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.
sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെവിവരങ്ങൾ ഈ വർഷംവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക്പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻസൗകര്യമുണ്ടാകും.
കഴിഞ്ഞവർഷംഎസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയുംപിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്.
https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in
വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽഫലപ്രഖ്യാപനം നടത്തിയാലുടൻ റിസൾട്ട് ഓൺലൈനിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾനമ്പറുംജനനതീയതിയുംനൽകിഎസ്എസ്എൽസിഫലം2025ഓൺലൈനായി അറിയാൻ കഴിയും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുംഇതേവെബ്സൈറ്റുകളിൽഅവസരമുണ്ടാകും. കേരള എസ്എസ്എൽസി പരീക്ഷാ ഫലം 2025 സ്കൂൾ തിരിച്ചുംപ്രഖ്യാപിക്കും.ഔദ്യോഗിക വെബ്സൈറ്റിൽ സ്കൂൾ കോഡ് നൽകി ഇത് അറിയാൻ ചെയ്യാൻകഴിയും.
Kannur
പുതിയതെരുവിൽ കടയടപ്പ് സമരം

പുതിയതെരു: പുതിയതെരുവിൽ അടുത്ത കാലത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിന് എതിരേ വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടയടപ്പ് സമരം തുടങ്ങി. ബസ് സ്റ്റോപ്പുകൾ മാറ്റിയതിനെ തുടർന്ന് വ്യാപാരികൾക്ക് കച്ചവടം കുറയുന്നു എന്ന് ആരോപിച്ചാണ് സമരം.
Kannur
മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: കള്ളക്കടല്‍ മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത. ഇടിമിന്നലോടെയുള്ള മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 13ഓടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കള്ളക്കടല്‍ പ്രതിഭാസ ഭാഗമായി നാളെ രാത്രി 8.30 വരെ കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍- കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്