കര്‍ണാടകയിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ, രണ്ടു മാസത്തിനിടെ അഞ്ചാം തവണ; 60 പേര്‍ ആസ്പത്രിയില്‍

Share our post

ബെംഗളൂരു: കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ കെ.ആര്‍. പുരത്തെ സ്വകാര്യ നേഴ്‌സിങ് കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ. ആറുപതോളം വിദ്യാര്‍ഥികളെ ഹാസനിലെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. രണ്ടുയിലായവരില്‍ നിരവധി മലയാളി വിദ്യാര്‍ഥികളുമുണ്ട്. കെ.ആര്‍. പുരത്തെ രാജീവ് നേഴ്‌സിങ് കോളേജിലാണ് ഭക്ഷ്യവിഷബാധ.

ഭക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ പലതവണ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. കോളേജ് അധികൃതരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കോളേജ് രണ്ടാഴ്ച അടച്ചിട്ടിരുന്നു. നിരവധി മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!