Connect with us

Kerala

തട്ടിപ്പ് വീരൻ മോൻസൻ സുധാകരന്റെ ‘ഡോക്ടർ’

Published

on

Share our post

കൊച്ചി : കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്റെ ‘ഡോക്ടറാണ്‌’ പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലെന്ന്‌ ആദ്യം പറഞ്ഞത്‌ കേസിലെ പരാതിക്കാർ. 10 ദിവസം സുധാകരൻ മോൻസൻ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച്‌ സൗന്ദര്യവർധനയ്ക്കുള്ള കോസ്‌മറ്റോളജി ചികിത്സ നടത്തിയതായാണ്‌ പറയുന്നത്‌. തുടർന്ന്‌ മോൻസനുവേണ്ടി സുധാകരൻ ഡൽഹിയിൽ ഇടപെടലുകൾ നടത്തിയിരുന്നതായും പരാതിക്കാർ പറയുന്നു.

ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങാമെന്നും അതിൽ പങ്കാളിയാക്കാമെന്ന്‌ പറഞ്ഞും മോൻസൻ പലരെയും സമീപിച്ചിരുന്നു. രാജകീയ ജീവിതമായിരുന്നു മോൻസൻ നയിച്ചിരുന്നത്. കൊട്ടാരസമാന വീട്ടിലായിരുന്നു പുരാവസ്തുശേഖരം. ജിഎംസി കാരവൻ ഉൾപ്പെടെയുള്ളവ ഇയാൾക്ക്‌ സ്വന്തമായുണ്ടായിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക്ക്‌ ക്യാറ്റ് സംഘം അനുഗമിക്കും. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്‌പീക്കർ എന്നീ നിലകളിലും മോൻസൻ അറിയപ്പെട്ടിരുന്നു. പല പ്രമുഖരെയും തന്റെ പുരാവസ്തു കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി സൽക്കരിക്കുകയും ഒപ്പംനിന്ന്‌ ചിത്രമെടുക്കുകയും ചെയ്യുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. അതിനുശേഷം ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പലരെയും തട്ടിപ്പിന് ഇരയാക്കിയതായും ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു.

നൂറോളം രാജ്യങ്ങൾ സന്ദർശിച്ച് ലേലം ചെയ്‌തെടുത്ത പുരാവസ്തുക്കളാണിവയെന്നാണ് മോൻസൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇവയിൽ പലതും തിരുവനന്തപുരം സ്വദേശി എസ്‌. സന്തോഷ്‌ നിർമിച്ച്‌ നൽകിയതാണെന്ന്‌ പിന്നീട്‌ കണ്ടെത്തി. സന്തോഷിൽനിന്ന്‌ വാങ്ങിയ ശിൽപ്പങ്ങളും കലാരൂപങ്ങളും ഉപയോഗിച്ചായിരുന്നു മോൻസന്റെ തട്ടിപ്പ്.

പുരാവസ്‌തു തട്ടിപ്പിന് മോൻസൻ ഉപയോഗിച്ച ശിൽപ്പങ്ങളും കലാരൂപങ്ങളും യഥാർത്ഥ ഉടമയ്ക്ക്‌ തിരിച്ചുനൽകണമെന്ന ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട്‌ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. സന്തോഷ്‌ നിർമിച്ച മോശയുടെ അംശവടി, ശ്രീകൃഷ്‌ണന്റെ വെണ്ണക്കുടം, യൂദാസിന് ലഭിച്ച വെള്ളിക്കാശ് തുടങ്ങിയവ യഥാർഥമാണെന്ന്‌ ആളുകളെ വിശ്വസിപ്പിച്ചാണ് മോൻസൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യം നൽകണമെന്ന മോൻസൻ മാവുങ്കലിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഓഫീസ്‌ ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്നായിരുന്നു കേസ്‌.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!