Connect with us

Kerala

അത്രചെറുതല്ലാത്ത അക്ഷര സമ്മാനം; പതിനൊന്നുകാരിയെ തേടിയെത്തിയത് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Published

on

Share our post

കോയമ്പത്തൂർ: മലയാളിയായ ആകർഷണ സതീഷിന് എന്നും പ്രിയപ്പെട്ടത് പുസ്തകങ്ങളാണ്. ഹൈദരാബാദ് പബ്ലിക് സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ പതിനൊന്നുകാരിക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിലാണ് ഹരം.

കോവിഡ് കാലത്ത് തുടങ്ങിയ ശേഖരത്തിൽ ഇതുവരെയെത്തിയത് 5,400 പുസ്തകങ്ങൾ. അഞ്ചിടത്ത് വായനശാലകൾ സ്ഥാപിക്കാൻ പുസ്തകങ്ങൾ സമ്മാനിച്ചു. പ്രധാനമന്ത്രിയുടെവരെ അഭിനന്ദനം ഏറ്റുവാങ്ങിയ ഈ മിടുക്കിക്ക് പത്തു വായനശാലകൾ ഒരുക്കുകയെന്നതാണ് ലക്ഷ്യം.

കോയമ്പത്തൂർ സിങ്കാനല്ലൂർ സ്വദേശിയായ സതീഷ്‌കുമാർനായർ-പ്രവിത ദമ്പതിമാരുടെ മകളാണ് ആകർഷണ സതീഷ്. ഹൈദരാബാദിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ സതീഷ്‌കുമാർ പാലക്കാട് കാവശ്ശേരിക്കാരനാണ്. പ്രതിരോധ സാമഗ്രികളുടെ വിതരണത്തിന് മുന്നിട്ടിറങ്ങിയാണ് ആകർഷണ സാമൂഹികസേവനത്തിനു തുടക്കംകുറിച്ചത്.

ഹൈദരാബാദിലെ എം.എൻ.ജെ. കുട്ടികളുടെ അർബുദചികിത്സാ ആശുപത്രിയിലെ രോഗികൾക്ക് ചിത്രം വരയ്ക്കാനുള്ള പുസ്തകങ്ങൾ നൽകിയായിരുന്നു പുസ്തകശേഖരണം തുടങ്ങിയത്. പിന്നീട് അപ്പാർട്ട്‌മെന്റിലെ അയൽക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പുസ്തകം ശേഖരിക്കാൻ തുടങ്ങി.

കഥകളും അറിവുപകരുന്ന പുസ്തകങ്ങളുമാണ് അധികവും ശേഖരിക്കുന്നത്. എം.എൻ.ജെ. ആശുപത്രിയിൽ തന്നെയാണ് ആദ്യ ലൈബ്രറി സ്ഥാപിക്കുന്നത്. അവിടെ 1,036 പുസ്തകങ്ങൾ നൽകി. പിന്നീട് പുസ്തകശേഖരം വിപുലമാക്കി. നഗരത്തിലെ സനത്‌നഗർ പോലീസ് സ്‌റ്റേഷനിലാണ് രണ്ടാമത്തെ ലൈബ്രറി സജ്ജമാക്കിയത്. ഇവിടെ 1,000 പുസ്തകങ്ങൾ സമ്മാനിച്ചു.

ഹൈദരാബാദിലെ സർക്കാർ നിയന്ത്രണത്തിലുള്ള പെൺകുട്ടികളുടെ ജുവനൈൽ ഹോമിലാണ് മൂന്നാമത്തെ ലൈബ്രറി ഒരുക്കിയത്. ഇവിടേക്ക് 625 പുസ്തകങ്ങൾ നൽകി. വീട്ടിനടുത്തുള്ള ഗായത്രി അസോസിയേഷൻ ലൈബ്രറിക്കും പുസ്തകങ്ങൾ നൽകി.

അഞ്ചാമത്തെ ലൈബ്രറിയാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ സജ്ജമാക്കിയത്. 200 പുസ്തകങ്ങളാണ് ഇവിടെ നൽകിയത്. കോയമ്പത്തൂരിൽ അവധിക്ക് വന്നപ്പോഴാണ് പുസ്തകങ്ങൾ സമ്മാനിച്ചത്.

സിറ്റി പോലീസ് കമ്മിഷണർ വി. ബാലകൃഷ്ണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചെന്നൈയിലെ ഡി.ജി.പി. ഓഫീസിൽ ലൈബ്രറി ഒരുക്കാൻ ഡി.ജി.പി. സി. ശൈലേന്ദ്രബാബു സമ്മതിച്ചിട്ടുണ്ട്. 24-നാണ് ഉദ്ഘാടനം. 1,000 പുസ്തകങ്ങളാണ് നൽകുന്നത്.

ആകർഷണയുടെ പുസ്തകശേഖരണം ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായതോടെ ഹൈദരാബാദ് പോലീസിന്റെയും സർക്കാരിന്റെ വിവിധ ഏജൻസികളുടെയും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. 2021 മാർച്ച് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനംകൂടി എത്തിയതോടെ ആകർഷണയ്ക്ക് അതൊരു വലിയ അംഗീകാരവും പ്രചോദനവുമായി.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!