Connect with us

Kerala

മലയാളത്തിന് അയിത്തമോ? എല്ലാ സ്റ്റോപ്പുകളും കേരളത്തിലുള്ള ട്രെയിനിന്റെ ബോർഡ് ഹിന്ദി, തമിഴ്, കന്നഡ മാത്രം

Published

on

Share our post

തിരുവനന്തപുരം: പുറപ്പെടുന്നതും എത്തിച്ചേരുന്നതുമൊഴികെയുള്ള എല്ലാ സ്റ്റോപ്പുകളും കേരളത്തിലുള്ള ഒരു ട്രെയിനിന്റെ സ്ഥലവും മറ്റ് സൂചനകളുമുള്ള ബോർഡുകളിൽ മലയാളമില്ലെന്ന് ആക്ഷേപം. കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് പാലക്കാട്, ഷൊർണൂർ, കോഴിക്കോട് വഴി മംഗലാപുരം വരെ പോകുന്ന ഇന്‍റർസിറ്റി എക്സ്പ്രസിലെ ബോർഡാണ് മലയാളികളെ വലയ്ക്കുന്നത്. ട്രെയിനിന്റെ ബോർഡിൽ ഇന്‍റർസിറ്റി എന്ന് ഇംഗ്ലീഷിലുണ്ട്. ബാക്കി സ്ഥലങ്ങൾ സൂചിപ്പിക്കുന്ന വിവരങ്ങളെല്ലാം കന്നഡയിലും തമിഴിലും ഹിന്ദിയിലുമാണ്.

ഈ ട്രെയിൻ പുറപ്പെടുന്നത് കോയമ്പത്തൂരിൽനിന്നാണ്. ഇവിടം വിട്ടുകഴിഞ്ഞാൽ എത്തിച്ചേരുന്ന അവസാന സ്റ്റോപ്പായ മംഗലാപുരം ഒഴികെ എല്ലാ സ്റ്റോപ്പുകളും കേരളത്തിലാണ്. രാവിലെ ആറ് മണിക്ക് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിനിന്‍റെ അടുത്ത സ്റ്റോപ്പ് പാലക്കാടാണ്. തുടർന്ന് ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് തുടങ്ങി കേരളത്തിലെ സ്റ്റേഷനുകൾ പിന്നിട്ട് മംഗലാപുരം സെൻട്രൽ വരെയാണ് 22610 നമ്പർ ഇന്‍റർ സിറ്റി എക്സ്പ്രസ് സർവീസ് നടത്തുന്നത്. തിരികെയുള്ള സർവീസിലും ഇതേ സ്റ്റോപ്പുകളിലാണ് ട്രെയിൻ നിർത്തുന്നത്. രാവിലെയും വൈകിട്ടുമായി ഓഫീസ് സമയത്ത് കേരളത്തിലൂടെ സർവീസ് നടത്തുന്ന ഈ ട്രെയിനിലെ യാത്രക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. എന്നാൽ ട്രെയിനിന്‍റെ ബോർഡ് കണ്ടാൽ മലയാളികൾ വായിക്കരുതെന്ന് നിർബന്ധമുള്ളതുപോലെ തോന്നും. മലബർ മേഖലയിൽ കൂടുതലായി ആശ്രയിക്കപ്പെടുന്ന ട്രെയിനാണിത്. ട്രെയിനിലെ ബോർഡിൽ മലയാളം ഉൾപ്പെടുത്തണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം. കുറഞ്ഞപക്ഷം ഇംഗ്ലീഷ് എങ്കിലും ഉൾപ്പെടുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

തമിഴ്നാട്ടിൽനിന്ന് പുറപ്പെടുന്നതുകൊണ്ടും കർണാടകത്തിൽ അവസാനിക്കുന്നതുകൊണ്ടുമാണ് കന്നഡയും തമിഴ് ഉൾപ്പെടുത്തിയതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. സാധാരണഗതിയിൽ അങ്ങനെയാണ് ഡെസ്റ്റിനേഷൻ ബോർഡുകൾ നൽകുന്നത്. കേരളത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ ബോർഡ് മലയാളത്തിലാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കോയമ്പത്തൂർ-മംഗലാപുരം ഇന്‍റർസിറ്റിയുടെ ഇടയ്ക്കുള്ള സ്റ്റോപ്പുകളെല്ലാം കേരളത്തിലായതിനാൽ ബോർഡ് മലയാളത്തിൽ കൂടി വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് റെയിൽവേയ്ക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് ഇന്‍റർസിറ്റിയിലെ സ്ഥിരം യാത്രക്കാർ.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!