Connect with us

Kerala

സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിൽ അധികാരത്തർക്കം; കിടപ്പാടമില്ലാതെ കായികതാരങ്ങൾ

Published

on

Share our post

കോലഞ്ചേരി: പള്ളി ഭരണസമിതിയും കോളേജ് മാനേജ്മെന്റും തുടരുന്ന അധികാരത്തർക്കത്തിൽ കിടപ്പാടം നഷ്ടപ്പെട്ട് സെന്റ് പീറ്റേഴ്സ് കോളേജിലെ കായികതാരങ്ങൾ.

കോളേജിലെ പതിനഞ്ചോളം വോളിബോൾ, അത്‌ലറ്റിക്‌ താരങ്ങളാണ് ദിവസങ്ങളായി കിടക്കാൻ ഇടമില്ലാതെ ഇൻഡോർ സ്റ്റേഡിയത്തിൽ തുടരുന്നത്.

നാളുകളായി പള്ളി ഭരണസമിതിയും കോളേജ് മാനേജ്മെന്റും തുടരുന്ന അധികാരവടംവലിയിൽ ദുരിതത്തിലായത്‌ ഭാവിയുടെ കായികപ്രതിഭകളാണ്. 2017ലെ സുപ്രീംകോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് സഭയ്ക്ക് ലഭിച്ച കോലഞ്ചേരി പള്ളിക്കുകീഴിലാണ് കോളേജ് എന്ന അവകാശവാദം ഉന്നയിച്ചാണ് പള്ളി ഭരണസമിതി സ്‌പോർട്‌സ്‌ ഹോസ്റ്റൽ പിടിച്ചെടുത്തത്.

ദിവസങ്ങൾക്കുമുമ്പ് ഇവിടെ പള്ളിവക ബോർഡും സ്ഥാപിച്ചു. വിഷയം പെരുമ്പാവൂർ സബ്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഹോസ്റ്റലിൽനിന്ന്‌ കായികതാരങ്ങളെ ഇറക്കിവിട്ടത്.

കോളേജിനുകീഴിലാണ് സ്പോർട്സ് ഹോസ്റ്റലെന്നും യുജിസി ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം പണിതതെന്നും കോളേജ് അധികൃതർ പറയുന്നു.

വിലപ്പെട്ട സർട്ടിഫിക്കറ്റുകളും ഉപകരണങ്ങളും ഹോസ്റ്റലിനകത്താണെന്നും എടുക്കാൻപോലും സമ്മതിക്കുന്നില്ലെന്നും കായികതാരങ്ങൾ പറയുന്നു.

കഠിനപരിശീലനം കഴിഞ്ഞ് വിശ്രമിക്കാൻ ഇടമില്ലാതായത് കളിയെയും ജീവിതത്തെയും ബാധിച്ചതായും ഇവർ പറഞ്ഞു.

പാചകക്കാരനും ദിവസങ്ങളായി ഇവർക്കൊപ്പമുണ്ട്. സ്വന്തം ചെലവിലാണ്‌ ഹോട്ടലുകളിൽനിന്ന്‌ ഭക്ഷണം കഴിക്കുന്നത്. വിവിധ ജില്ലകളിൽനിന്ന് താമസിച്ച് പഠിക്കാനെത്തിയ കായികതാരങ്ങളാണ് തണുപ്പ് സഹിച്ച് ദിവസങ്ങളായി കളിസ്ഥലത്തുതന്നെ കിടക്കുന്നത്.

നിലവിൽ കോളേജ് ഹോസ്റ്റലിൽ പള്ളി ഭരണം നടത്തുന്ന സെന്റ് പീറ്റേഴ്സ് സെക്കൻഡറി സ്കൂളിലെ കുട്ടികളെയാണ് താമസിപ്പിച്ചിരിക്കുന്നത്.


Share our post

Breaking News

താമരശ്ശേരിയിൽ ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.


Share our post
Continue Reading

Kerala

ലഹരി ഉപയോഗവും വിൽപനയും അറിയിക്കാം

Published

on

Share our post

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനായി സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതയുടെ ഭാവിക്കുമുള്ള വെല്ലുവിളിയായ ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുക എല്ലാവരുടെയും കടമയാണ്.സംശയാസ്പദമായ ലഹരി ഇടപാടുകൾ, ഉപയോഗം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ സഹായ സേവനങ്ങൾ ലഭ്യമാണ്.

📞9995 966 666: യോദ്ധാവ്
📞14405: വിമുക്തിയുടെ സൗജന്യ കൗൺസിലിംഗ് സെന്റർ
📞1090: ജില്ല നാർക്കോട്ടിക് സെന്റർ
📞1098: ചൈൽഡ് ലൈൻ
📞112: പൊലീസ് ഹെല്പ് ലൈൻ


Share our post
Continue Reading

Kerala

എങ്ങനെയാ മക്കളിങ്ങനെ ആവുന്നേ, അടി കൊടുത്ത് വളര്‍ത്തണം, കേരളം മുടിഞ്ഞു’ പ്രതിഷേധിച്ച് അധ്യാപിക

Published

on

Share our post

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിനു മുമ്പില്‍ റിട്ടയേര്‍ഡ് അധ്യാപികയുടെ പ്രതിഷേധം. ജുവനൈല്‍ ഹോമിലെ അധ്യാപികയായിരുന്ന ജയാ രാമചന്ദ്രക്കുറുപ്പാണ് പ്രതിഷേധവുമായി എത്തിയത്. എന്റെ കുഞ്ഞാണെങ്കില്‍ സഹിക്കുവോ? ഒരിക്കലും ആ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുത്, നല്ല ശിക്ഷ കൊടുക്കണം, ബാലനിയമങ്ങള്‍ മാറ്റണം, പ്രതികരിക്കാന്‍ തന്നെയാണ് വന്നത് എന്ന് ജയാരാമചന്ദ്രന്‍ പറഞ്ഞു. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ശിക്ഷിക്കാനുള്ള അധികാരമില്ലെങ്കില്‍ ലോകം നന്നാകില്ലെന്നും അവര്‍ പറഞ്ഞു


Share our post
Continue Reading

Trending

error: Content is protected !!