Connect with us

IRITTY

കാട്ടാനയുടെ പ്രസവം: ആനക്കൂട്ടം സുരക്ഷയൊരുക്കി ഒപ്പംതന്നെ

Published

on

Share our post

ഇരിട്ടി : കഴിഞ്ഞ ദിവസം ആറളം ഫാമിൽ കീഴ്‌പ്പള്ളി–പാലപ്പുഴ റോഡ്‌ മധ്യത്തിൽ പ്രസവിച്ച കാട്ടാനയും കുഞ്ഞും തുടരുന്നു. അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ഇവക്ക് സമീപത്തുതന്നെ സുരക്ഷയൊരുക്കി ഒപ്പമുള്ള കാട്ടാനകളുമുണ്ട്‌. 

 ആനക്കുട്ടി നടന്നുപോകാവുന്ന നിലയിൽ എത്തുംവരെ ആനകളുടെ സംഘം ഒപ്പമുണ്ടാവുമെന്നും ഇവയെ നിരീക്ഷിച്ചുവരുന്നതായും വനം വകുപ്പ് അധികൃതർ പറഞ്ഞു. നാട്ടുകാർക്ക്‌ സുരക്ഷയൊരുക്കുമെന്നും ആനയുടെയും കുഞ്ഞിന്റെയും ദിശമാറ്റം മനസിലാക്കാനും സ്ഥലത്ത്‌ വനം വകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.  

അതേസമയം കഴിഞ്ഞ രാത്രിയിലും ആറളം ഫാമിൽ കാട്ടാനകൾ പരക്കെ കൃഷി നശിപ്പിച്ചു. ഫാം നഴ്സറിക്കടുത്ത്‌ മൂന്ന് തെങ്ങുകൾ കുത്തിവീഴ്ത്തി. ആറളം ഫാമിൽ അറുപതോളം കാട്ടാനകൾ തമ്പടിച്ചതായാണ്‌ നിഗമനം. കഴിഞ്ഞ ഏഴുവർഷത്തിനിടെ പന്ത്രണ്ട്‌ കാട്ടാനകൾ ആറളം ഫാമിൽ ജനിച്ചതായും കണക്കാക്കുന്നു. 

കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, കീഴ്പ്പള്ളി ഫോറസ്റ്റർ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ ആർ.ആർ.ടി വിഭാഗം അടക്കം ഫാമിൽ എത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

കാട്ടാനകൾ കീഴ്പ്പള്ളി ടൗണിനടുത്തും

കീഴ്പ്പള്ളി ടൗണിൽനിന്ന്‌ 200 മീറ്റർ അകലെ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പുതിയങ്ങാടി മേഖലയിലാണ് ആന ഇറങ്ങിയത്. കപ്പ, വാഴ കൃഷികളാണ് നശിപ്പിച്ചത്. ആനകൾ ചതിരൂർ ഭാഗത്തേക്ക് കടന്നതായി കരുതുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കീഴ്പ്പള്ളി, പുതിയങ്ങാടി പോലുള്ള മേഖലകളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി. കഴിഞ്ഞയാഴ്ച പുതിയങ്ങാടി ബംഗ്ലാവ് ഭാഗത്ത് കാട്ടാന ഇറങ്ങിയിരുന്നു. 

ആറളം ഫാമിൽനിന്ന്‌ ജനവാസ മേഖലയിലെത്തുന്ന ആനകളാണ്‌ കൃഷി നശിപ്പിക്കുന്നത്. മേഖലയിൽ വനപാലകർ എത്തി പരിശോധന നടത്തി.


Share our post

IRITTY

വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു

Published

on

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.


Share our post
Continue Reading

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

Trending

error: Content is protected !!