ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
കാട്ടാനയുടെ പ്രസവം: ആനക്കൂട്ടം സുരക്ഷയൊരുക്കി ഒപ്പംതന്നെ

ഇരിട്ടി : കഴിഞ്ഞ ദിവസം ആറളം ഫാമിൽ കീഴ്‌പ്പള്ളി–പാലപ്പുഴ റോഡ് മധ്യത്തിൽ പ്രസവിച്ച കാട്ടാനയും കുഞ്ഞും തുടരുന്നു. അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ഇവക്ക് സമീപത്തുതന്നെ സുരക്ഷയൊരുക്കി ഒപ്പമുള്ള കാട്ടാനകളുമുണ്ട്.
ആനക്കുട്ടി നടന്നുപോകാവുന്ന നിലയിൽ എത്തുംവരെ ആനകളുടെ സംഘം ഒപ്പമുണ്ടാവുമെന്നും ഇവയെ നിരീക്ഷിച്ചുവരുന്നതായും വനം വകുപ്പ് അധികൃതർ പറഞ്ഞു. നാട്ടുകാർക്ക് സുരക്ഷയൊരുക്കുമെന്നും ആനയുടെയും കുഞ്ഞിന്റെയും ദിശമാറ്റം മനസിലാക്കാനും സ്ഥലത്ത് വനം വകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.
അതേസമയം കഴിഞ്ഞ രാത്രിയിലും ആറളം ഫാമിൽ കാട്ടാനകൾ പരക്കെ കൃഷി നശിപ്പിച്ചു. ഫാം നഴ്സറിക്കടുത്ത് മൂന്ന് തെങ്ങുകൾ കുത്തിവീഴ്ത്തി. ആറളം ഫാമിൽ അറുപതോളം കാട്ടാനകൾ തമ്പടിച്ചതായാണ് നിഗമനം. കഴിഞ്ഞ ഏഴുവർഷത്തിനിടെ പന്ത്രണ്ട് കാട്ടാനകൾ ആറളം ഫാമിൽ ജനിച്ചതായും കണക്കാക്കുന്നു.
കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, കീഴ്പ്പള്ളി ഫോറസ്റ്റർ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ ആർ.ആർ.ടി വിഭാഗം അടക്കം ഫാമിൽ എത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കാട്ടാനകൾ കീഴ്പ്പള്ളി ടൗണിനടുത്തും
കീഴ്പ്പള്ളി ടൗണിൽനിന്ന് 200 മീറ്റർ അകലെ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പുതിയങ്ങാടി മേഖലയിലാണ് ആന ഇറങ്ങിയത്. കപ്പ, വാഴ കൃഷികളാണ് നശിപ്പിച്ചത്. ആനകൾ ചതിരൂർ ഭാഗത്തേക്ക് കടന്നതായി കരുതുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കീഴ്പ്പള്ളി, പുതിയങ്ങാടി പോലുള്ള മേഖലകളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി. കഴിഞ്ഞയാഴ്ച പുതിയങ്ങാടി ബംഗ്ലാവ് ഭാഗത്ത് കാട്ടാന ഇറങ്ങിയിരുന്നു.
ആറളം ഫാമിൽനിന്ന് ജനവാസ മേഖലയിലെത്തുന്ന ആനകളാണ് കൃഷി നശിപ്പിക്കുന്നത്. മേഖലയിൽ വനപാലകർ എത്തി പരിശോധന നടത്തി.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്‍പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്