Connect with us

Kannur

ലൈഫ് വീട് നിർമ്മാണം: ജില്ലാ പഞ്ചായത്ത് സംഘം പരിശോധന നടത്തും

Published

on

Share our post

കണ്ണൂർ : ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമ്മാണത്തിന്റെ ഫീൽഡ്തല മോണിറ്ററിംഗിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിൽ സന്ദർശനം നടത്താനുള്ള ഒരു സംഘം രൂപവത്കരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നൽകി. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച ഏതാനും വീടുകൾ ഈ സംഘം പരിശോധിക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ, ക്ഷേമകാര്യ സ്ഥിരം സമിതി അംഗങ്ങൾ, പി.എ.യു പ്രൊജക്ട് ഡയറക്ടർ, ബ്ലോക്ക് പഞ്ചായത്ത് എക്‌സ്‌റ്റെൻഷൻ ഓഫീസർ എന്നിവരടങ്ങുന്നതാവും സമിതി.

ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ് ബ്ലോക്കുകളിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ് ബാബു, പയ്യന്നൂർ, തളിപ്പറമ്പ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥിരം സമിതി അംഗം ടി. തമ്പാൻ മാസ്റ്റർ, എടക്കാട്, കണ്ണൂർ, ഇരിക്കൂർ ബ്ലോക്കുകളിൽ സ്ഥിരം സമിതി അംഗം കെ. താഹിറ, തലശ്ശേരി, പാനൂർ ബ്ലോക്കുകളിൽ സ്ഥിരം സമിതി അംഗം മുഹമ്മദ് അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് നടത്തും.

വൃക്ക/കരൾ മാറ്റിവെച്ചവർക്ക് നൽകാനുള്ള മരുന്നുകൾ ജില്ലാ ആശുപത്രിയിലെ കാരുണ്യ കമ്യൂണിറ്റി ഫാർമസിയിൽനിന്ന് സമയബന്ധിതമായി ലഭിക്കാതെ രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ, മരുന്നുകൾ പൊതുമാർക്കറ്റിൽനിന്ന് വാങ്ങുന്നതിന് യോഗം അംഗീകാരം നൽകി. ജില്ലാ ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ തസ്തികകളിൽ നിയമനം നടത്തുന്നതിനായി ഇൻറർവ്യു നടത്തും.

സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് സംയുക്ത സംരംഭമായി ജില്ലയിൽ അജൈവ പാഴ്‌വസ്തു സംസ്‌കരണ കേന്ദ്രം നിർമ്മിക്കുന്നതിന് ഭൂമി ലഭ്യമാക്കണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിച്ച്, സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കായി നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിക്കായുള്ള അപേക്ഷകരുടെ പട്ടിക അംഗീകരിച്ചു. വീടുകളിൽനിന്ന് ചെയ്യാവുന്ന ഓൺലൈൻ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പരിശീലനം നൽകുക. ജില്ലാ പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റ പണിക്കുള്ള ഫണ്ട് കൂട്ടിത്തരണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ലിംഗ പദവി പഠനത്തിനുള്ള കർമ്മ പദ്ധതി യോഗം അംഗീകരിച്ചു. സ്ഥിരം സമിതികളുടെ നിർദേശങ്ങൾക്ക് യോഗം അംഗീകാരം നൽകി.

ജില്ലാ ആശുപത്രിക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽനിന്ന് 56 ലക്ഷം രൂപ വിനിയോഗിച്ച് ആറ് ഡയാലിസിസ് യൂനിറ്റ്, ഒരു വാഹനം എന്നിവ അനുവദിച്ചതായി പ്രസിഡൻറ് അറിയിച്ചു.

യോഗത്തിൽ പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. സുരേഷ് ബാബു, അഡ്വ. കെ.കെ. രത്‌നകുമാരി, അഡ്വ. ടി. സരള, യു.പി. ശോഭ, അംഗങ്ങളായ എം. രാഘവൻ, തോമസ് വെക്കത്താനം, ടി.സി. പ്രിയ, വി. ഗീത, ലിസി ജോസഫ്, ഇ. വിജയൻ മാസ്റ്റർ, എം. ജൂബിലി ചാക്കോ, എൻ.വി. ശ്രീജിനി, കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!